കവിത (Page 33)

എത്ര ഭയാനകം !എഴുനിറങ്ങളിലേറ്റവുമിരുളുവാൻകറുപ്പുമാത്രം നിറയുംശോകമിരുട്ടാക്കി മാറ്റുവാൻമനസ്സുമാത്രം. എത്ര വിചിത്രം!കിന്നരിവച്ച തലപ്പാവുകളെതലകളിലണിയാൻമനുഷ്യർ മാത്രം എത്ര ദുഃഖകരം !തിരസ്കൃതരുടെനിലവിളികൾക്കുംനിസ്സഹായരുടെഅപേക്ഷകൾക്കുംആരാണവകാശികൾ? എത്ര ഭയങ്കരം !ആത്മശാന്തിക്കായുള്ളകെടാവിളക്കുകളില്ലാത്തകുടീരങ്ങൾക്കുംവെടിവയ്പ്പിൽ ഭയന്നോടിരക്തസാക്ഷിക്കിണറായവർക്കുംആരാണവകാശികൾ? എത്ര അതിശയകരം!കാലത്തെ അതിജീവിച്ചുനിൽക്കുംരമ്യഹർമ്യങ്ങൾക്കുംപഴക്കമേറിയ ലോകാതിശയങ്ങളാകുംപിരമിഡുകൾ പേറുംശവക്കല്ലറകൾക്കുംആരാണവകാശികൾ ? എത്ര കഷ്ടം !കൊടുമുടികളിൽഹിമപാതത്തിലുംഅതിശൈത്യത്തിലുംകാവൽ നിൽക്കുംരക്ഷാഭടൻമാരുടെഅവശതകൾക്ക്‌ആരാണവകാശികൾ? എത്ര വിചിത്രംഅവകാശികളെത്തേടിയുള്ളഭ്രമണത്തിനിടയിൽ വസുധേകാണുന്നതവകാശസമരങ്ങൾ മാത്രം. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കുന്നിൻതാഴ്‌വരയിലൊരുകുടിലിൽഉരുകിയൊലിച്ചവെയിലേറ്റ്,ആർത്തലച്ചമഴയിൽ കുതിർന്ന്,ഒറ്റക്കൊരു വൃദ്ധൻ.പുഴുവരിച്ച്,ഊർദ്ധ്വൻ വലിച്ച്,ചുടു ശ്വാസത്തിൽവായ്പ്പുണ്ണിൻദുർഗന്ധം പേറി,പൊടിഞ്ഞ പായയിൽകടലാമപോലുൾവലിഞ്ഞ്,അയാൾ കിടന്നു.കുന്നോളംസ്വപ്നത്തേരിലേറിവികസനമെന്ന അമ്പെയ്ത്ഒരുനാളവർ വന്നുകൈകളിൽ ചിഹ്നങ്ങൾ,ദണ്ഡുകൾ,ദിശാസൂചികകൾ.കല്പനകൾ കൊണ്ടവർദിക്കളന്നു,അതിർത്തി തിരിച്ചുഅടയാളം കുത്തിഐക്യപ്പെട്ട ജനതമരിക്കാനുറച്ച്‌ പോരിനിറങ്ങി.ശുഷ്കാന്തിയോടെയവർഅടയാളങ്ങൾ മായ്ച്ചുകളഞ്ഞു.വികസനമെന്ന ആയുധംമാറാപ്പിലേക്ക് ഒതുക്കി വെച്ച്,പിന്നെപ്പൊഴോദണ്ഡനമുപേക്ഷിച്ച്നാടും, കാടും വിട്ടകന്നു.എല്ലും തോലുമായതാഴ്‌വാരം ഉപേക്ഷിക്കപ്പെട്ടു !കൂടെകുടിലും വൃദ്ധനും അപ്രത്യക്ഷരായി.രാപ്പാടി നീട്ടിവിളിച്ചുപ്രേയസിയെ തിരഞ്ഞ് പക്ഷികൾകാടിറങ്ങി. കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്‌Continue Reading

2 PM ന് ഒരാൾ കന്യാകുമാരിമുനമ്പിൽ നിന്ന് ഒരു സിഗററ്റ്കത്തിച്ച് വലിക്കാനാരംഭിക്കുന്നു..സമയത്തെ മാറ്റാതെപ്രദേശങ്ങളെ മാത്രം മാറ്റി മാറ്റിഅയാൾ അത് തുടരുന്നു ..അടുത്ത പഫ് .. അതിനടുത്ത പഫ്അങ്ങനെ അങ്ങനെ 2 PM നു തന്നെഇന്തോനേഷ്യൻ തെരുവിൽപാമ്പിനേപ്പോൽ പുളഞ്ഞുംകൊണ്ടൊരു പഫ്പപ്പാ ന്യൂ ഗിനിയയിലെ പബിൽകേറിഏതോ മദാലസ സംഗീതത്തിൽഅടുത്ത പഫ്കരീബിയൻ കടൽക്കരയിൽനഗ്നനായി മലർന്നു കിടന്ന്അടുത്തടുത്ത പഫ്കൊളംബിയയിലെ ഏതോആളില്ലാത്ത ഗോൾ പോസ്റ്റിൽചാരി ആഞ്ഞു വലിച്ചെടുത്തഅവസാനത്തെ പഫ് ..അറ്റ്ലാൻ്റിക് സമുദ്രത്തിനുംആഫ്രിക്കൻ വൻകരക്കും മീതെമേഘം പോലെ അയാൾContinue Reading

കർക്കിടകം കെട്ടഴിഞ്ഞ് പെയ്തരാത്രിയിലാണ് ചിരുതേയിഎന്ന കറമ്പി പെണ്ണ് പലിശക്കാരൻവറീതിന്റെ മകൻ ഔസേപ്പിനൊപ്പം ഒളിച്ച് പോയത്. കർക്കിടകം പാടം നിറഞ്ഞ് കുടിലിന്റെമുറ്റത്തെത്തുമ്പോൾ അപ്പൻ ഒടിഞ്ഞകൊന്തയുമായി പ്രാർത്ഥനയിലാവും.വേകാത്ത മരച്ചീനിക്ക് കാന്താരിയരക്കുന്ന അമ്മഅപ്പന്റെ പ്രാർത്ഥനയ് ക്കൊപ്പം ചുണ്ടനക്കും.കീറിയ പായയിൽ ജ്വരം മൂർഛിച്ചഅനുജനപ്പോൾ അടുപ്പിൽ വെറുതേതിളക്കുന്ന വെള്ളം നോക്കി കിടക്കുകയാവും.പൊടിഞ്ഞ ഓലപ്പഴുതിലൂടെഅകത്തെത്തിയ കർക്കിടകത്തെമൺചട്ടിയിൽ പിടിക്കുകയാവും അപ്പന്റെ യമ്മ. അക്കരെ,വറീതിന്റെ വീട്ടിൽ നിന്ന്കുടം പുളിയിട്ട് വച്ച കരിമീൻ കറിയുടെമണം കുടിലിലൂടെ പരന്നൊഴുകും. ചിരുതേയിയുടെ പട്ടിണിക്കൊരിക്കലുംഔസേപ്പാഹാരം നൽകിയിട്ടില്ല.കർക്കിടകം കുടിലിനെContinue Reading

മഞ്ഞ നിറമുള്ള ഞായറാഴ്ച്ച.മുറ്റം വിരിച്ചിട്ട ചിക്കുപായ.വെയിലിലലഞ്ഞു വിയർത്തൊലിച്ച്വിറയുള്ള കൈയ്യാൽ നര ചൊറിഞ്ഞ്,പലവട്ടം തയ്ച്ച ചെരുപ്പുമിട്ട്പതിവില്ലാതെത്തുന്നു ജോണിച്ചായൻ. വേളാങ്കണ്ണിക്കാണ്ടുതോറുമുള്ളപോക്കിന്ന്, നേർച്ചക്കുവേണ്ടിയോരോവീടും കയറിത്തളർന്നു,ദാഹംതീരാതിനിച്ചോടിനാവതില്ല.മൊന്തയിൽ നീട്ടിയ കഞ്ഞിവെള്ളംതൊണ്ടയും കൊന്തയും തൊട്ടിറങ്ങി,ചില്ലറ വാങ്ങി, മുഷിഞ്ഞ മുണ്ടിൻകോന്തല പൊക്കി മുഖം തുടച്ചു,ഒരുവേരൻ പൂത്ത പറമ്പിറങ്ങിപൊരിവെയ്ലിന്നറ്റം തിരഞ്ഞുനീങ്ങി.കിട്ടിയ നേർച്ചയെണ്ണാതൊരുങ്ങിപത്തനംതിട്ടയ്ക്കു വണ്ടി കേറി. സൂര്യൻ വേളാങ്കണ്ണിപ്പള്ളിക്കുമേൽചൂടിൻ്റെ പന്തൽ ചെരിച്ചുകെട്ടുംനേരം, എലിമുള്ളുംപ്ലാക്കൽ* ആന –ച്ചൂരുള്ള പാതയോരത്തിറങ്ങിഉരുളന്തടിപ്പടിക്കെട്ടു താണ്ടിഇരുളും മുമ്പവളുടെ വീട്ടിലെത്തി. പത്രക്കടലാസാൽ നോട്ടുബുക്കിൻചട്ട പൊതിയുന്നുണ്ടുണ്ണിയീശോകുറ്റിയടുപ്പിന്നടുത്തിരിപ്പൂകെട്ട്യോനുപേക്ഷിച്ചുപോയ മേരി.നേർച്ചപ്പണത്തിൻ പൊതി തുറന്ന്നേടിയതെല്ലാം നിലത്തു വച്ച്,പോക്കറ്റിലുച്ചയ്ക്കുContinue Reading