കവിത (Page 34)

അഹങ്കാരികളായ പിക്കാസുകൾക്ക്,ഭ്രാന്തിളകിയ അലവാങ്കുകൾക്ക്,ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക്ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻഎളുപ്പം സാധിക്കുമെന്നു തെളിയിച്ച,ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം;ഡിസംബർ ആറ്..! അലവാങ്ക്= കമ്പിപ്പാര കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

ഒരു മണി കഴിഞ്ഞിരിയ്ക്കുന്നു. നീ ഉറങ്ങാൻ കിടന്നിരിയ്ക്കണം. ഒഴുകുന്ന രജതനദി പോലെ രാത്രിയിലെ ക്ഷീരപഥം. ഞാനൊട്ടും തിടുക്കത്തിലല്ല. മിന്നൽ കമ്പിസന്ദേശങ്ങളാൽ നിന്നെയുണർത്താനോ ശല്യപ്പെടുത്തുവാനോ എനിയ്ക്കുദ്ദേശമേയില്ല. പിന്നെ, അവർ പറയുമ്പോലെ, ആ സംഭവം അവസാനിച്ചിരിയ്ക്കുന്നു. നിത്യജീവിതത്തിന്റെ അരകല്ലിൽത്തട്ടി നമ്മുടെ പ്രണയനൗക തകർന്നിരിയ്ക്കുന്നു. പിരിയുകയാണ് നാമിപ്പോൾ. പങ്കിട്ട ദുഖങ്ങളും വേദനകളും ക്ഷതങ്ങളും എന്തിനിനി തുലനം ചെയ്യാൻ ശ്രമിയ്ക്കണം. എത്ര സ്വസ്ഥമാണീ ലോകമെന്ന് നാമിപ്പോൾ നിരീക്ഷിയ്ക്കുന്നു. ഇത്തരം വേളകളിൽ നാമുണർന്നെണീറ്റ് കാലത്തിനോടും ചരിത്രത്തിനോടും എല്ലാContinue Reading

ആകാശത്ത് മേഘങ്ങളോടൊപ്പംനീലമഷി കട്ടപിടിച്ച് കിടക്കുന്നുതാഴത്ത് ഒരു നിബ്ബ് ആയി ഞാൻ നടക്കുന്നുഒരു ചിമ്മിനി വിളക്ക് മറിഞ്ഞ് വീണ്മഞ്ഞ ബൾബ്ബായി കത്തുന്നുവഴി മാറി ഞാൻ ബോൾപെന്നിന്റെറീഫില്ലറിലൂടെ സഞ്ചരിക്കുന്നുകാറുകൾ അത് പിന്നെ റോഡാക്കുന്നുഓർമ്മയിൽ നിന്ന് നിബ്ബ് കണ്ടെത്തിദ്വാരമുണ്ടാക്കി പുറത്തിറങ്ങുന്നുനീലമഷി വാങ്ങാൻ നടക്കുന്നുടോർച്ച് പിടിച്ച കൈകൾ കൊണ്ട്ചൂട് കൊടുത്ത് ആകാശത്ത് നിന്ന്അ കട്ടപിടിച്ച പഴയ നീലമഷിഉരുക്കി വാങ്ങി യാത്രയാകുന്നു കവർ : ആദിത്യ സായീഷ്Continue Reading

നിലാവിന്റെ രണ്ടാം നിലയിൽ,തുറന്ന ജാലകത്തിലൂടെഓടിവന്നതണുത്ത കാറ്റേറ്റു കുളിർന്ന്,ചന്ദന ഗന്ധത്തിലമർന്ന്,കവിതയെ സ്നേഹിച്ചു പ്രാപിച്ച്കവിതയിലേക്ക് മുങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു,ഒരുവൾ. കവിതയവളെ, ചിരപുരാതനകാമിനിയെയെന്ന പോലെ,തെരുതെരെ ചുംബിച്ചു കൊണ്ട്,ഉടൽ വടിവുകളിലേക്ക്സ്വർഗത്തെ ആവാഹിച്ച്,അവളുടെ ശ്വാസവിതാനത്തിന്റെ ആഴത്തിലേക്ക്പതിയെഒഴുകിയിറങ്ങിത്തുടങ്ങി.. പല്ലി ചിലക്കും പോലെയൊരുടെലിപ്പതിക് സന്ദേശം,പെട്ടെന്നവളിലേക്കാരോവലിച്ചെറിഞ്ഞു… “രാവിലെ ഉണർന്നിരുന്ന് സ്വപ്നംകാണുകയാണോടീ ബ്ലഡി ബിച്ച്?”..എന്നോ മറ്റോ ആയിരുന്നുഅതെന്ന് തോന്നിക്കും വിധം,അവളൊരു റൈഡിലൂടെന്നപോൽഇരിക്കക്കുത്തെ ഭൂമിയിലേക്ക്വഴുതിവീണു.. ഭൂമിയിൽ നിന്ന് അവളുടെലായത്തിലേക്ക് ഒരു ഇരുപുറനിരത്തായിരുന്നുനീണ്ടു കിടന്നിരുന്നത്.അതിനിരുവശത്തുംകച്ചവടക്കൂട്ടങ്ങൾ,അന്നത്തേക്കുളളഇരതേടിക്കൊണ്ടിരുന്നു.അവരവളെ ശൈശവസഹജ കൗതുകത്തോടെയെന്നവണ്ണംവെറുതെയൊന്ന് തെന്നി നോക്കി. രാവിലത്തെ അടുക്കള,വരാന്തയിലേക്കുള്ളചായക്കോപ്പകൾ,തീൻമേശയിലെപലഹാരപ്പാത്രങ്ങൾ,ഒമ്പത് മണിക്കലത്തെ സ്കൂൾ ബസ്,ചേട്ടനുള്ള ലഞ്ച്Continue Reading

പടിഞ്ഞാറൻ കണ്ടത്തിന്റെ അറ്റത്താണ്ഉച്ചിയിൽ വെയിൽ പൊട്ടുമ്പോൾപാമ്പ് പുളയ്ക്കണ കൈതക്കാട്.എന്റെ കല്യാണത്തിന് മുന്നേയതൊന്ന്വെട്ടിതെളിക്കണമെന്ന് ഞാൻ പറയണ അന്നുവരെ എന്റെ അമ്മച്ചിക്ക്ഉറക്കത്തിൽ നടക്കണ ശീലമേ ഇല്ലായിരുന്നു. അടുത്ത പകൽ തൂവി തെറിച്ചപ്പോൾമുറിയിലോ മുറ്റത്തോ അമ്മച്ചിയില്ല.പണ്ടപ്പൻ മൂക്കറ്റം കളളുംമോന്തിഅമ്മച്ചീടെ തലയിടിപ്പിച്ച് ചോരയൊലിപ്പിച്ചിട്ടും തീരാത്ത തരിപ്പ് തീർക്കാൻഎന്നെം ഏട്ടനെം തിരയുമ്പോൾ,ഞങ്ങളെ പിടിച്ച് അടുക്കള വാതിലൂടെ ഓടിയൊടുക്കം ജീവിക്കണോ മരിക്കണോന്ന് അന്തിച്ച് നിക്കണ കിണറ്റിൻകര വരേഞാൻ തിരഞ്ഞുപോയി.കണ്ടില്ല. തിരിച്ചു വീട്ടിലെത്തിയപ്പോളുണ്ട് കൈതക്കാടിന്റെയുളളിൽനിന്ന് അമ്മച്ചി എണീറ്റു വരുന്നു.എങ്ങനെ അവിടെContinue Reading