മാരിയമ്മ
മാരിയമ്മയ്ക്കെന്നുംമണ്ണിൻതറയില്മഞ്ഞത്തും മഴയത്തും,പല്ലു കിടുങ്ങണഎല്ലു വിറയ്ക്കണകുളിരുള്ളകാലത്തുംരാത്രി മുഴുക്കെയാ-ശീമക്കൊന്നക്കാലുനാട്ടിയ കൂരയിൽആകാശം നോക്കികിടക്കാലോ! ഇരുൾപൂക്കും കാട്ടിലെമിന്നാമിനുങ്ങുകൾകുന്നിൻചരിവിലെആകാശച്ചോട്ടീന്ന്ഒന്നല്ലൊരായിരംതാരകപ്പൂക്കളെആരാരുംകാണാതെകട്ടുകൊണ്ടോന്നിട്ട്കാട്ടിലും മേട്ടിലുംമരമായമരത്തിലുംതഞ്ചത്തിൽ തൂക്കുന്നകാണാലോ! കാക്കേടേം പൂച്ചേടേംകഥകൾപറഞ്ഞിട്ട്ഉണ്ണിയുരുളഉരുട്ടിക്കൊടുക്കണമാനത്തമ്മേടെഒക്കത്തിരുന്നിട്ട്,വായും തുറക്കാതെഉരുളകൾ ഉണ്ണാതെകിലുകിലെ ചിരിക്കണകുസൃതിക്കുടുക്കേടെകുട്ടിക്കുറുമ്പുകൾരാവേറെനോക്കിരസിക്കാലോ! വര: പ്രസാദ് കാനാത്തുങ്കൽ മന്തറേലിന്നോളംതീയെരിഞ്ഞീടാത്തപൊട്ടിപ്പൊളിഞ്ഞോരടുപ്പിന്റരികില്ചുരുണ്ടുകിടക്കണപാണ്ടനേംചാരീട്ട്,എരിയുന്നവയറിന്റെസങ്കടംകേൾക്കാതെആരുമേയില്ലെന്നനോവറിയിക്കാതെഉണ്ണാതുറങ്ങാതെമാനത്ത്നോക്കീട്ട്തോന്നുന്നപാട്ടുകൾപാടാലോ.! (മാരിയമ്മ…പൊട്ടിപ്പൊളിഞ്ഞ മണ്തറയിൽബലമില്ലാത്ത രണ്ടോ മൂന്നോ ശീമക്കൊന്നക്കമ്പുകൾ നാട്ടി,കീറത്തുണികൾ വലിച്ചു കെട്ടിയകൂരയിൽ ഒറ്റയ്ക്ക് പാർത്തവൾ.അവൾക്ക് മാരനെന്നൊരുമകനുണ്ടായിരുന്നു,എവിടെയായിരുന്നോ ആവോ..ആ തറയിൽ ഒരിക്കലും തീ പുകഞ്ഞു കണ്ടിട്ടില്ലാത്ത ഒരടുപ്പുണ്ടായിരുന്നു ,ചിലപ്പോഴൊക്കെ അതിൽ ചുരുണ്ടുകിടന്നുറങ്ങുന്ന ഒരു പാണ്ടൻ പട്ടിയും,അടുപ്പിനരികിലായി പൊട്ടിയ ചട്ടികളുടെ ഏതാനും കഷണങ്ങളും. മത്തന്റെഇലയും ചോദിച്ചുContinue Reading



















