സലൂജ

സ്വദേശം കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും. 25 വർഷമായി ജവഹർ നവോദയ വിദ്യാലയത്തിൽ ഹിന്ദി അധ്യാപിക. സാമൂഹിക മാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാരിയമ്മയ്ക്കെന്നുംമണ്ണിൻതറയില്മഞ്ഞത്തും മഴയത്തും,പല്ലു കിടുങ്ങണഎല്ലു വിറയ്ക്കണകുളിരുള്ളകാലത്തുംരാത്രി മുഴുക്കെയാ-ശീമക്കൊന്നക്കാലുനാട്ടിയ കൂരയിൽആകാശം നോക്കികിടക്കാലോ! ഇരുൾപൂക്കും കാട്ടിലെമിന്നാമിനുങ്ങുകൾകുന്നിൻചരിവിലെആകാശച്ചോട്ടീന്ന്ഒന്നല്ലൊരായിരംതാരകപ്പൂക്കളെആരാരുംകാണാതെകട്ടുകൊണ്ടോന്നിട്ട്കാട്ടിലും മേട്ടിലുംമരമായമരത്തിലുംതഞ്ചത്തിൽ തൂക്കുന്നകാണാലോ! കാക്കേടേം പൂച്ചേടേംകഥകൾപറഞ്ഞിട്ട്ഉണ്ണിയുരുളഉരുട്ടിക്കൊടുക്കണമാനത്തമ്മേടെഒക്കത്തിരുന്നിട്ട്,വായും തുറക്കാതെഉരുളകൾ ഉണ്ണാതെകിലുകിലെ ചിരിക്കണകുസൃതിക്കുടുക്കേടെകുട്ടിക്കുറുമ്പുകൾരാവേറെനോക്കിരസിക്കാലോ! വര: പ്രസാദ് കാനാത്തുങ്കൽ മന്തറേലിന്നോളംതീയെരിഞ്ഞീടാത്തപൊട്ടിപ്പൊളിഞ്ഞോരടുപ്പിന്റരികില്ചുരുണ്ടുകിടക്കണപാണ്ടനേംചാരീട്ട്,എരിയുന്നവയറിന്റെസങ്കടംകേൾക്കാതെആരുമേയില്ലെന്നനോവറിയിക്കാതെഉണ്ണാതുറങ്ങാതെമാനത്ത്നോക്കീട്ട്തോന്നുന്നപാട്ടുകൾപാടാലോ.! (മാരിയമ്മ…പൊട്ടിപ്പൊളിഞ്ഞ മണ്തറയിൽബലമില്ലാത്ത രണ്ടോ മൂന്നോ ശീമക്കൊന്നക്കമ്പുകൾ നാട്ടി,കീറത്തുണികൾ വലിച്ചു കെട്ടിയകൂരയിൽ ഒറ്റയ്ക്ക് പാർത്തവൾ.അവൾക്ക് മാരനെന്നൊരുമകനുണ്ടായിരുന്നു,എവിടെയായിരുന്നോ ആവോ..ആ തറയിൽ ഒരിക്കലും തീ പുകഞ്ഞു കണ്ടിട്ടില്ലാത്ത ഒരടുപ്പുണ്ടായിരുന്നു ,ചിലപ്പോഴൊക്കെ അതിൽ ചുരുണ്ടുകിടന്നുറങ്ങുന്ന ഒരു പാണ്ടൻ പട്ടിയും,അടുപ്പിനരികിലായി പൊട്ടിയ ചട്ടികളുടെ ഏതാനും കഷണങ്ങളും. മത്തന്റെഇലയും ചോദിച്ചുContinue Reading

പ്രണയികളെപ്പോലെഅവരും അനാഥരായിരുന്നു,പ്രണയത്തിന്‍റെ നാട്ടിൽനിന്നുംഒളിച്ചോടിവന്നഒരാണും ഒരു പെണ്ണും.“എനിക്കുവേണ്ടത്ഒരു പെണ്ണിനെയല്ല”അവൻ പറഞ്ഞു;“ഏതുപാതിരാവിലുംഇറങ്ങിവന്നെന്‍റെതോളിൽ കൈയിട്ടുതട്ടുകടയിൽ പോയൊരുചായകുടിക്കാൻ,നാടുചുറ്റാൻ,നിലയില്ലാപ്പുഴനീന്തിക്കടക്കാൻ,വേദനിക്കുന്ന കൈകൾഒന്നമർത്തിപ്പിടിക്കാൻ,നിനക്കു ഞാനുണ്ടെന്നുചാരിയിരിക്കാൻ,പാത്തും പതുങ്ങിയുംപാതയോരത്തു കാത്തുനിൽക്കാതെ കാണാനൊരുകൂട്ടുകാരനെ….” “എനിക്കു വേണ്ടതുംഒരാണിനെയല്ല”അവൾ പറഞ്ഞു,“എന്നെ പ്രണയിക്കാൻമാത്രമല്ലാതെ,എന്റേതാണ് നീയെന്നുപറയാതെ,നിനക്കു ഞാനുണ്ടെന്ന്സ്വപ്നങ്ങൾക്കൊപ്പംനടക്കാൻ,ഈ കാടും പുഴയും കാറ്റുംനമ്മുടേതെന്നു ചൊല്ലിവെറുതെ വെറുതെപൊട്ടിച്ചിരിച്ചുപാട്ടുകൾ പാടാൻ,കഥകൾ പറയാൻ,ഒരു കൂട്ടുകാരിയെ…” സൗഹൃദത്തിൽഅവർ സനാഥരായിരുന്നു,ഒരാണും ഒരു പെണ്ണും. കവര്‍ ഡിസൈന്‍: ജ്യോൽസ്ന വിൽസൺContinue Reading

ഇന്നലെ,ഒന്നാമുറക്കത്തിനിടയിലാണ്ആഴമേറിയൊരു കുഴിയിലേക്ക്വീണു പോയത്.കയറിപ്പോരാൻ ആവത്ശ്രമിച്ചെങ്കിലുംചുവടുറയ്ക്കാതെമണൽത്തരികൾചിതറിത്തെറിക്കയും വീണ്ടുംവീണ്ടും ആഴത്തിലേക്ക്പതിയ്ക്കയുംചെയ്തുകൊണ്ടേയിരുന്നു..വാവട്ടം വീതിയേറിയ ആ കുഴിആഴത്തിലേയ്ക്കാഴത്തിലേയ്ക്ക്കൂർത്തു കൂർത്തു വന്നു…ഏറ്റവും ആഴത്തിൽ നിന്നുംരണ്ടു കണ്ണുകൾ വീഴ്ചയുടെആഘാതമളന്നു ക്രൂരമായിതിളങ്ങി…ഉയർന്നു വന്ന രണ്ടു കൊമ്പുകൾഒരു ചേർത്തു പിടിക്കലിൽ എന്നോണംചുറ്റി വരിഞ്ഞു,.ഒരു ചുംബനത്തിൽ കൊമ്പുകൾഉടലിൽ ആഴ്ന്നിറങ്ങിസിരകളിൽ വിഷത്തുള്ളികൾപടർന്നു,ഏതോ ലഹരിയിൽബോധം മറഞ്ഞു,ജീവൻ പൊലിഞ്ഞു.. ശേഷം:പിൻ നടത്തം നടന്നാഴത്തിൽമറയും മുൻപായ് ആരോഎടുത്തെറിഞ്ഞൊരു ജഡമായിഞാൻ എന്റെ കിടക്കയിൽ…രണ്ടാമുറക്കത്തിനുംഉണർവ്വിനുമിടയിൽ… കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading