കവിത (Page 32)

ചിലപ്പോഴെല്ലാം,ഉപ്പുരസമുള്ള കാറ്റ്വിജയത്തിൻറെമേൽതുരുമ്പിൻറെ ചിത്രംവരക്കുന്നതു കാണാം. മറ്റുചിലപ്പോൾ,പരാജയത്തിൻറെ ചിത്രംമധുരമുള്ള കാറ്റിനൊപ്പംപ്രശാന്തമായൊരു ആകാശത്തെതേടുന്നതു കാണാം. ഒരു നോട്ടത്തിന്…ഒരു പിൻവിളിക്ക്…ഒരു സ്പർശനത്തിന്…തുരുമ്പിൻറെ ചിത്രത്തെമായ്ക്കാൻ കഴിയും. പുറംതിരിഞ്ഞുള്ളനടപ്പുകളെല്ലാംതെളിഞ്ഞ ആകാശത്തെസൃഷ്ടിക്കണമെന്നില്ല. കവർ ഡിസൈൻ : ആദിത്യ സായിഷ്Continue Reading

ഓരോ രാത്രിയിലും ഉറക്കിന്റെയും, ഉണർവിന്റെയും ഇടനാഴിയിൽതെരുവിൽ കഴിയുന്നവരെല്ലാംപുഴമീനുകൾ കടല് സ്വപ്നം കാണും പോലെവീട് സ്വപ്നം കാണുന്നു ഒരിക്കലും നീന്തിയിട്ടില്ലാത്ത കടലിലേക്ക് പുഴ മീൻ നീന്തുന്നത് കണക്കെചിന്തകളതിന്റെ ഗോവണി കയറുന്നു ചിരപരിചിതമായ അലകളെ തിരകളെന്ന് മൊഴിമാറ്റം ചെയ്യുന്നത് പോലെകുടിലിന്റെ കുടുസുകളെഅകങ്ങളായി വിവർത്തനം ചെയ്യുന്നു പായലുകളെ പവിഴപുറ്റുകളെന്നുംവെള്ളാരം കല്ലുകളെ മുത്തുകളെന്നുംമാറ്റി എഴുതിയ മീൻ കവിതയിലെപ്പോലെതട്ടുകളും, മൂലപ്പലകക ളും, കാർബോർഡ് പെട്ടികളുംഅലമാരയും, ഷെൽഫും, മേശയുമായിമാറ്റി എഴുതപ്പെടുന്നു ചാക്ക് വിരിച്ച വിസ്തറുകൾ പുതു പുത്തൻ സ്പോഞ്ച്Continue Reading

ഇന്നലെ,ഒന്നാമുറക്കത്തിനിടയിലാണ്ആഴമേറിയൊരു കുഴിയിലേക്ക്വീണു പോയത്.കയറിപ്പോരാൻ ആവത്ശ്രമിച്ചെങ്കിലുംചുവടുറയ്ക്കാതെമണൽത്തരികൾചിതറിത്തെറിക്കയും വീണ്ടുംവീണ്ടും ആഴത്തിലേക്ക്പതിയ്ക്കയുംചെയ്തുകൊണ്ടേയിരുന്നു..വാവട്ടം വീതിയേറിയ ആ കുഴിആഴത്തിലേയ്ക്കാഴത്തിലേയ്ക്ക്കൂർത്തു കൂർത്തു വന്നു…ഏറ്റവും ആഴത്തിൽ നിന്നുംരണ്ടു കണ്ണുകൾ വീഴ്ചയുടെആഘാതമളന്നു ക്രൂരമായിതിളങ്ങി…ഉയർന്നു വന്ന രണ്ടു കൊമ്പുകൾഒരു ചേർത്തു പിടിക്കലിൽ എന്നോണംചുറ്റി വരിഞ്ഞു,.ഒരു ചുംബനത്തിൽ കൊമ്പുകൾഉടലിൽ ആഴ്ന്നിറങ്ങിസിരകളിൽ വിഷത്തുള്ളികൾപടർന്നു,ഏതോ ലഹരിയിൽബോധം മറഞ്ഞു,ജീവൻ പൊലിഞ്ഞു.. ശേഷം:പിൻ നടത്തം നടന്നാഴത്തിൽമറയും മുൻപായ് ആരോഎടുത്തെറിഞ്ഞൊരു ജഡമായിഞാൻ എന്റെ കിടക്കയിൽ…രണ്ടാമുറക്കത്തിനുംഉണർവ്വിനുമിടയിൽ… കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

ഒരിക്കലും കിട്ടില്ലെന്നറിയാമെങ്കിലുംവെറുതെ കാത്തിരിക്കാൻ ഒരുസുഖമാണ്.നടക്കാത്തതൊക്കെ നടക്കുമെന്ന്വെറുതെ കിനാവ് കാണാൻഒരു കുളിരാണ്. കിട്ടാത്തതെല്ലാം കിട്ടിയതായികണ്ടങ്ങനെപുഴ പോലെയൊഴുകുന്നത് സംഗീതമാണ്.ആരെയുമറിയാതെആർക്കുമറിയാതെ ഒളിച്ചിരിക്കൽഒരു കൗതുകമാണ്. നിൻ മിഴിപൂക്കളുടെ സൗരഭ്യത്തിൽനീയറിയാതെ മതിമറക്കുമ്പോൾഅനുഭൂതിയാണ്. നീണ്ട നീണ്ട കാത്തിരിപ്പിൽസമയമറിയാതെ, വേച്ചു പോകാതെപിച്ച വയ്ക്കുമ്പോൾ കരുത്താണ്.സ്വന്തമായതെല്ലാംഉപേക്ഷിക്കപ്പെടുമ്പോൾനുറുങ്ങുന്ന ഹൃദയ വേദനയ്ക്ക്തന്ത്രികൾ മീട്ടുന്നഇമ്പമാണ്. ഇനിയെത്ര ദൂരമുണ്ടെന്നോർക്കുവാൻനിൽക്കാതെ ഓടുന്നത്ഒരു വാശിയാണ്.ഒടുവിൽ തളർന്ന് മയങ്ങുമ്പോൾനെഞ്ചിലെ താളം ഒരു നിർവൃതിയാണ്.. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

വഴി തെറ്റിപ്പോയ ഒരുവന്‍വീട്ടിലേക്ക് നടക്കുന്നതു പോലെയല്ലവഴി തെറ്റിയ ഒരുവള്‍വീടു തേടുന്നത്. അവന്‍ കണ്ണു കൊണ്ട് തേടുംവീടിനെ.അവള്‍ ഇന്ദ്രിയങ്ങളഞ്ചു കൊണ്ടും. അവന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു തേടുംവീടിനെ.അവള്‍ സ്വപ്നങ്ങള്‍ കൊണ്ടും. അവന്‍ വീട്ടുമ്മറം തേടുംവീടിനെ.അവള്‍ അടുക്കളപ്പുറവും. അവന്‍ അതിരിലെ മരം തേടുംവീടിനെ.അവള്‍ വേലിപ്പൂവും. അവന്‍ മണ്ണില്‍പ്പതിഞ്ഞ കാല്പാട് തേടുംവീടിനെ.അവള്‍ ആകാശത്തലിഞ്ഞു പോയ ചിറകുകളും. അവന്‍ കുട്ടികളുടെ കലമ്പല്‍ തേടുംവീടിനെ.അവള്‍ വിശന്നെരിഞ്ഞ കരച്ചിലും. അവന്‍ മുറ്റത്തു വിരിഞ്ഞ മുല്ല മണം തേടുംവീടിനെ.അവള്‍ ശയ്യയിലരഞ്ഞ ജീവിതവും.Continue Reading