കഥ (Page 14)

നെടുമ്പാശ്ശേരിയിൽ നിന്ന് കാർ വിട്ടപ്പോൾ ഒരു വലിയ മഴ തുടങ്ങി. ഫ്ലൈറ്റ് കൃത്യസമയത്തിന് ലാൻഡ് ചെയ്തെങ്കിലും പെട്ടി കിട്ടാൻ ഒരുപാട് താമസിച്ചു. പക്ഷെ ഒട്ടും തന്നെ വൈകാതെ അദ്ദേഹം എന്നെ പിക്ക് ചെയ്യുവാൻ എത്തി. ഞാൻ പെട്ടി ട്രങ്കിൽ വച്ചിട്ട് പാസഞ്ചർ സീറ്റിൽ ഇരുന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു “സീറ്റ് ബെൽറ്റ് ഇട്ടോളൂ. ഇപ്പൊൾ ഏഐ ക്യാമറയാണ് നാട് മുഴുവൻ.” വീട്ടിൽ കയറി ഒന്നു ഫ്രെഷ് ആയിട്ട് പോകാം എന്നദ്ദേഹം പറഞ്ഞെങ്കിലുംContinue Reading

ആഘോഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോകുന്ന നവതി. നിരവധി രോഗങ്ങളുടെ തത്രപ്പാടിൽ, ജന്മദിനം വാർദ്ധക്യത്തിന്റെയും, സഹനത്തിന്റെയും, മറ്റൊരു ദിനം മാത്രം.ജനൽ പാളികൾക്കുള്ളിലൂടെ തന്റെ ജീവിതപ്പാതയിലെ പച്ചത്തുരുത്തുകളിലേക്ക്, ബാലകൃഷ്ണൻ നായർ വെറുതെ കണ്ണോടിച്ചു.“ബാലാ, നിനക്കെല്ലാ ആശംസകളും.” വളകിലുക്കത്തോടും, പൊട്ടിച്ചിരിയോടും കൂടി ഒരു കാറ്റ് പോലെ തന്നെ തഴുകിയ ശബ്ദം തന്റെ ലക്ഷ്മിയേടത്തിയുടേത് തന്നെ.കണ്ണുകൾ അടച്ച്, ലക്ഷമിയേടത്തിയുടെ പാവാട പ്രായത്തിലെ രൂപം മുതൽ പലതും മനസ്സിലേക്ക് ആവാഹിക്കുമ്പോൾ, തന്റെ ജീവിതത്തിൽ ഒരു തുടർക്കഥ പോലെ വർഷങ്ങളോളംContinue Reading

രോഗനിർണയപരീക്ഷണങ്ങളുടെ കടലാസുകൂട്ടം നോക്കിക്കഴിഞ്ഞ് അയാളോട് ഡോക്ടർ പറഞ്ഞു,“തര്യച്ചാ, നിങ്ങളുടെ മിടിപ്പ് ഒരെണ്ണം ഇടയ്ക്കിടെ കാണാതാകുന്നുണ്ട്!”തര്യന് അതിൻ്റെ അർത്ഥം മനസിലായില്ല. അയാൾ മുന്നോട്ടാഞ്ഞിരുന്നു“എന്നുവച്ചാൽ?”ഹൃദയത്തിൻ്റെ കടുകിട തെറ്റാത്ത പ്രവർത്തനരീതിയെപ്പറ്റി ഡോക്ടർ തെല്ല് വിശദമായിത്തന്നെ അയാൾക്ക് പറഞ്ഞു കൊടുത്തു.“എന്നുവച്ചാൽ നിങ്ങളുടെ ഹൃദയം ഇടയ്ക്കിടെ ഓടാൻ മറന്നുപോകുന്നെന്ന്!”ഡോക്ടർ പറഞ്ഞുകൊണ്ടിരുന്നു.“അതാണ് ഈ ക്ഷീണം. ഇത് ഒട്ടും തുടരാൻ സമ്മതിച്ചുകൂടാ. ചിലപ്പോൾ കുഞ്ഞൊരു യന്ത്രം നിങ്ങളുടെ ഉള്ളിൽ പിടിപ്പിക്കേണ്ടി വന്നേക്കാം.”തര്യച്ചൻ്റെയുള്ളിൽ ചെറിയൊരു സ്ഫോടനം നടന്നു. എന്നാലും അത് പുറത്തേക്ക്Continue Reading

മലയുടെ താഴ്‌ വാരത്തിലുള്ള ഒരു പാറക്കെട്ടിൽ രണ്ടു യുവാക്കൾ ജീവനെടുക്കാൻ പരസ്പരം പോരാടുകയായിരുന്നു. പുരാതനമായ ഒരു പ്രശ്നത്തിന്‍റെ തീർപ്പിനായിരുന്നു പോരാട്ടം. യുവാക്കളിൽഒരുവൻ ദയാലുവും നീതിനിഷ്ഠനും അപരൻ നീചനും നിഷ്ഠൂരനും ആയിരുന്നു. സമയം സന്ധ്യ. അന്തരീക്ഷം മറ്റു വിധത്തിൽ ശാന്തം. മനുഷ്യയുവാക്കളുടെ പോര് നേർമുകളിൽ നിന്ന മരത്തിലിരുന്ന് ഒരു പുലി നിരീക്ഷിക്കുകയായിരുന്നു. കുറച്ചു കാത്തിരുന്ന ശേഷം ഇനി ആഹരിച്ചേക്കാം എന്നു ചിന്തിച്ച് പുലി താഴേക്കു ചാടി. താഴേക്കു പോകുന്ന പോക്കിൽ ആരെContinue Reading

ആഴ്ചച്ചന്തയിലേക്ക് അണിഞ്ഞൊരുങ്ങി പുറപ്പെടുന്നതിന് മുന്നെ പതിവുപോലെ വേലായുധൻ, വിൽക്കാനുള്ള തൻ്റെ ഉരുവിനെ തൊഴുത്തിൽ നിന്നഴിച്ച് കയറുംപിടിച്ച് മുറ്റത്ത് നിന്നുകൊണ്ട്, പ്രായം എഴുപതായതിൻ്റെ യാതൊരു ക്ഷീണവുമേൽക്കാത്ത നെഞ്ചും വിരിച്ച് അകത്തേക്കെത്തിനോക്കി കൽപ്പിച്ചു. ‘ങ്ങ്ഹാ! വേഗം ചോയ്ച്ചാട്ടെ!” ആജ്ഞാനുവർത്തിയായ ഭാര്യ ശാന്ത, പതിവ് ചര്യക്ക് മുടക്കം വരാതിരിക്കാൻ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരിക്കിനിടയിൽ വിളികേട്ടമാത്രയിൽ കയ്യിലെ സോപ്പും വെള്ളവുമെല്ലാം പഴകി നരച്ച ഉടുവസ്ത്രത്തിൽ തുടച്ച് ഉമ്മറപ്പടിയിൽ വന്നുനിന്ന് ഉരുവിനെ അടിമുടിയൊന്ന് നോക്കി, തന്നെContinue Reading