കഥ (Page 15)

“അല്ലാ, ഇതാരൊക്കെയാ വന്നിരിക്കുന്നത്. എത്ര നാളായി ചേച്ചിയേയും ചേട്ടനെയും കണ്ടിട്ട്. എന്തോ വിശേഷം കാര്യമായിട്ടുണ്ടല്ലോ?.” ദുർഗ്ഗ വിടർന്ന പുഞ്ചിരിയോടെ ഹരിയെയും ലക്ഷ്മിയെയും സ്വാഗതം ചെയ്തു. മറുപുഞ്ചിരി സമ്മാനിച്ചതല്ലാതെ ഹരി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ വിമ്മിട്ടം മറച്ചുപിടിക്കാൻ പാടുപെടുന്ന ഹരിയെ നോക്കി ദുർഗ്ഗ പറഞ്ഞു, “പാടത്തൊക്കെ കറങ്ങിനടന്ന് കുറെ സമയം കളയാനായി അച്ഛൻ, മോനേയും കൂട്ടിക്കൊണ്ടു പോയതാണ്. എന്നെ കണ്ടാലുടൻ അവൻ കൈ രണ്ടും മുകളിലേക്ക് ഉയർത്തി കരച്ചിലാണ്, ഈ അവസ്ഥയിൽContinue Reading

എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ അച്ഛനും അമ്മയും ഈ സ്ത്രീയുടെ പേരിൽ വഴക്ക് കൂടിയത് കണ്ട് ഒറ്റക്ക് മാറി ഇരുന്നപ്പോഴാണ് ഞാൻ ആദ്യമായി കവിത എഴുതിയത്. ആ വിശ്വ സാഹിത്യകാരിയുടെ കൃതികൾ വായിക്കാറുണ്ടെങ്കിലും അമ്മ മരിച്ചു കഴിഞ്ഞ് വർഷത്തിലൊരിക്കൽ അവർ അച്ഛനെ കാണാൻ വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കുട്ടിക്കാലത്ത് എന്‍റെ കവിളിൽ തരാറുള്ള ഇലഞ്ഞി പ്പൂമണമുള്ള ഉമ്മകളും വലുതായപ്പോൾ കിട്ടാറുള്ള ഈർപ്പമുള്ള തലോടലും എന്‍റെ എഴുത്തിനു പ്രചോദനമാകുന്ന കരടുകൾ എന്നതിൽ കവിഞ്ഞ് ഒരുContinue Reading

[ഹസ്തിനപുരിയിൽ ഭരണഘടാ പ്രതിസന്ധി ധൃതരാഷ്ട്രർ സ്ഥാനം ഒഴിയാൻ വയ്ക്കുന്ന ഉപാധികൾ!] “കൺകെട്ടഴിച്ചു പെറ്റതള്ള സ്വയം, മക്കളുടെ ഭൗതികാവശിഷ്ടങ്ങൾ ഒന്നൊന്നായി നുള്ളിപ്പെറുക്കി, പരിശോധിച്ച് തിരിച്ചറിഞ്ഞല്ലോ നൂറു കൗരവജഡങ്ങളും?”ഗാന്ധാരീ വിലാപവും കണ്ടുനിന്നവരുടെ കണ്ണുനിറയ്ച്ചു.”, അരമന വക്താവിനോട് കൊട്ടാരം ലേഖിക ചോദിച്ചു, ”എന്നിട്ടും മാറിയില്ലേ ധൃതരാഷ്ട്രരുടെ മുറുമുറുപ്പ്? യുദ്ധക്കെടുതിയിൽ വലയുന്ന കുരുക്ഷേത്രവിധവകൾക്കും സൈനിക പുത്രന്മാർ കൊല്ലപ്പെട്ടതോടെ അനാഥരായ വയോജനങ്ങൾക്കും പുതുപാണ്ഡവ ഭരണകൂടം പ്രശ്നപരിഹാരം കണ്ടെത്താനുള്ളപ്പോൾ, അധികാരചിഹ്നമായ ചെങ്കോൽ മുതിർന്ന പാണ്ഡവനു ആശംസകളോടെ കൈമാറാതെ എന്തിനാണ്Continue Reading

എന്റെ പ്രിയ ഭർത്താവ് ദിവാകരൻ ചേട്ടൻ ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസന സമേതം എന്റെ കൂട്ടുകാരെ അറിയിക്കുന്നു…. അറുപത്തിയൊൻപത് വയസ്സുള്ള ദിവാകരന്റെ , നാല്പ്പത്തിയഞ്ചു പ്രായത്തിലെ കളർ ഫോട്ടോ ചേർത്ത്പദ്മിനിയെന്ന ഐഡിയിൽ ഒരു പോസ്റ്റ് . താപ്പോട്ട്,കമന്റ് ബോക്സിൽ നോക്കിയപ്പോൾനിമിഷങ്ങൾക്കകം ഒരു വാചകം വന്നിരിക്കുന്നു. ‘അഭിനന്ദനങ്ങൾ’(ഒരു വാക്കുപോലും പോസ്റ്റിയത് നോക്കാതെ, കമന്റ് ഹിസ്റ്ററി കൂട്ടുന്ന ഒരു വിരുതന്റെ പണി….) ” ആശംസകൾ”(മറ്റൊരു വിരുതൻ. സമാന ചിന്തകൻ.) വേറൊന്നിങ്ങനെ:“പിള്ളച്ചേട്ടൻ മരിച്ചു പോയിരുന്നെന്നാണ്Continue Reading

ശൈവമഠത്തിലെ ചെമ്പട്ടുടുത്ത സ്വാമിമാർ അഞ്ജനമണി സ്തോത്രങ്ങൾ പാടി വരുന്ന വഴിയാണിത്.തീർച്ചയായും ഈ ദേശത്തുകാരല്ല.ആടിപൂജയ്ക്ക് വരുന്ന, സുജാതപുരത്തെ കൗണ്ടന്മാരെപ്പോലെയുണ്ട് കണ്ടാൽ..സന്ദർഭവശാൽ ഞങ്ങളുടെ ഈവ്നിങ്ങ് വാക്കും ഇന്ന് ഈ വഴിക്കു തന്നെ.. ആദ്യമായിട്ടാണ് ഞാൻ ഇതിലെ വരുന്നത്.കാലവർഷം കനക്കുമ്പോൾ പതിവു പോലെ പുഴ അമ്പലത്തെ വിഴുങ്ങും. ഏറ്റവും ഒടുവിൽ വെള്ളത്തിനടിയിലാവുക ദേവീവിഗ്രഹമാണ്.. ഗ്രാമവാസികൾക്ക് സ്ഥലം വിടാനുള്ള അവസാനത്തെ സിഗ്നൽ ആണത്.തൊട്ടടുത്ത ബനാന റിപ്പബ്ലിക്കിലാണ് ഈ പ്രദേശവും! ഫെറി ഡാൻ പ്രയോഗിച്ച് ഞണ്ടുകളെല്ലാം ചത്തു.Continue Reading