കഥ (Page 13)

നേരിയ തണുപ്പുള്ള പ്രഭാതം. സൂര്യകിരണങ്ങൾ മരച്ചില്ലയിൽ വീണുതിളങ്ങി. മുറ്റത്തു പടർന്നുപന്തലിച്ചു നിൽക്കുന്ന ആര്യവേപ്പിന്റെ തണലിലാണ് ആ വീടിൻ്റെ ഗൃഹനാഥനായ റിട്ടയേഡ് ഹെഡ്മാസ്റ്റർ പകൽസമയം ഏറെയും ചെലവിടാറ്. മാഷിന്റെ നാൽപതുവർഷം പഴക്കമുള്ള ഇരുനിലവീടിന്റെ പേരും തണലെന്നാണ്. വീടിന്റെ പിറകിൽ കട്ട്ഔട്ട് എന്ന്തോന്നുംവിധം ഉയരത്തിൽ ജടായുപ്പാറ കാണാം. അത്രയും പഴക്കമുള്ള ആര്യവേപ്പ് ആ നാട്ടിൽ വിരളമാണ്. അതിൽ ചുറ്റിപ്പിണഞ്ഞു പൂത്തുകിടക്കുന്ന നാടൻ മുല്ലവള്ളി. ആ മരച്ചില്ല മതിലും കടന്ന് ഇടറോഡിലേക്കു നീണ്ട് ഗർവോടെContinue Reading

മുണ്ഡനം ചെയ്ത ശിരസ്സിൽ നിന്നും വിയർപ്പുചാലുകൾ ഒഴുകിയിറങ്ങുകയാണ്. കഴുത്തിലൂടെ ചുമലുകളിലേക്ക് പടർന്ന വിയർപ്പുതുള്ളികൾ നിറംമങ്ങിയ ഉത്തരീയം കൊണ്ടമർത്തി തുടച്ചു. ഉപേക്ഷിക്കപ്പെട്ട മണ്ണിലേക്ക് മടങ്ങിച്ചെല്ലുമ്പോൾ തിരിച്ചറിയുന്നവർ ആരെങ്കിലും ഉണ്ടാകുമെന്ന് കരുതുന്നില്ല. രാജകുമാരൻ വനവാസം സ്വീകരിച്ചതോടെ രാജാവ് വീണുപോയെന്നാണ് കേട്ടത്. ഒരിക്കലും ഈ മണ്ണിലേക്ക് മടങ്ങി വരരുതെന്ന് ഉറപ്പിച്ചതായിരുന്നു. ദത്തുപുത്രിയായും ആശ്രമവധുവായും ജീവിച്ചു തീർക്കുവാൻ തന്നെയായിരുന്നു തീരുമാനം. ഉപേക്ഷിച്ചയിടത്തേക്ക് കയറിച്ചെന്ന് അപമാനിതയാകുവാൻ ആഗ്രഹിച്ചിട്ടില്ല. ഇന്നിപ്പോൾ വരാതിരിക്കുവാൻ കഴിഞ്ഞില്ല, ജന്മം നൽകിയ പിതാവാണ് വീണുകിടക്കുന്നത്.Continue Reading

കൊള്ളിമീൻ പോലെ നിങ്ങളുടെ ജീവിതത്തിൽ വന്ന് മറഞ്ഞു പോയ ചിലരുണ്ടാകാം, പ്രത്യേകിച്ച് നിങ്ങൾ പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകേണ്ടി വന്ന ഒരാളാണെങ്കിൽ. കാലങ്ങൾക്കു ശേഷം അവരുടെഓർമകൾ മറവിയുടെ അഗാധതയിൽ നിന്ന് കുമിളകൾ പോലെ പൊങ്ങി വന്നേക്കാം. അവർ പ്രത്യക്ഷപ്പെട്ട സന്ദർഭമനുസരിച്ച് ഒരു നറുപുഞ്ചിരിയോ ചെറുവിങ്ങലോ നിങ്ങളിലുണർത്തുകയും ചെയ്തേയ്ക്കാം. തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ പൊതുമേഖലാ ബാങ്കുകൾ ഗ്രാമീണമേഖലകളിൽ കൂടുതൽ ശാഖകൾ തുറക്കുന്ന കാലം. അതുവരെ പട്ടണങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ബാങ്കുകൾ അന്നത്തെ ഗവണ്മെണ്ടിന്റെനയങ്ങൾക്കനുസൃതമായിContinue Reading

ഒറീസയിൽ ജോലിക്കെത്തിയ കാലത്ത് ആദ്യത്തെ വെല്ലുവിളി താമസസൗകര്യം കിട്ടുകയെന്നതായിരുന്നു. അവിവാഹിതർക്ക് മുറി കൊടുക്കാൻ പലരും തയ്യാറല്ലായിരുന്നു. താമസം ഹോട്ടലിൽ തുടരുന്നതിനിടയ്ക്കാണ് അതനു ഡേ എന്ന യുവഅദ്ധ്യാപകനെ പരിചയപ്പെടുന്നത്. ഒരു മുൻപരിചയവുമില്ലാതിരുന്നിട്ടും അയാളെന്നെ സ്വന്തം ഭവനത്തിലേക്ക് സ്വാഗതം ചെയ്തു. അവൻ്റെ വാടകവീട്ടിലെ വമ്പിച്ച പുസ്തകക്കെട്ടുകൾക്കിടയിൽ എനിയ്ക്ക് ഒരു മടക്കുകട്ടിൽ വയ്ക്കാനുള്ള ഇടം തന്നു. ഇനി ഇതു നമ്മുടെ വീടാണെന്ന് അവൻ പ്രഖ്യാപിച്ചു. മഹാനദിയിലേക്ക് ശ്രദ്ധയോടിറങ്ങിച്ചെല്ലുന്ന മുനിസിപ്പൽ നിരത്തിന്റെ അരികിലായിരുന്നു ആ വീട്.Continue Reading

ഡ്രേക് ചാക്കോ മരിച്ചു. മൊബൈൽ ഫോണിൽ ഒരു സന്ദേശമായാണ് ആദ്യം ഡ്രേക്കിന്റെ മരണം രവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് . അല്പം കഴിഞ്ഞപ്പോൾ ദുബായിൽ നിന്നൊരു കോൾ. ” ഡ്രേക്ക് മരിച്ചു” ജോൺ ഷാരി ആയിരുന്നു ഫോണിൽ. ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. അയർലണ്ടിൽ നിന്ന് അലനും ഡൽഹിയിൽ നിന്ന് കോയയും വിളിച്ചു. വൈകുന്നേരമായപ്പോൾ നാട്ടിൽ നിന്ന് ജേക്കബും. ജയിലിൽ നിന്നിറങ്ങിയ ശേഷം ജേക്കബ് ആദ്യമായാണ് രവിയെ വിളിക്കുന്നത്. രവിയൊഴികെ എല്ലാContinue Reading