മുരളി മീങ്ങോത്ത് (Page 5)

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ലോകമെമ്പാടുമുള്ള ഫുടബോൾ പ്രേമികൾക്ക് നിദ്രാ വിഹീനമായ രാത്രികളായിരുന്നു കഴിഞ്ഞ കുറെ നാളുകൾ. രാത്രിയിൽ യൂറോ കപ്പും അതി രാവിലെ കോപ്പാ അമേരിക്കൻ കപ്പും നേരിട്ടും, ടെലിവിഷന് മുന്നിലും സ്മാർട്ട് ഫോണിലും ലോകമെമ്പാടുമുള്ള ഫുടബോൾ ആരാധകർ കണ്ടു. ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന യൂറോകപ്പ് ഫൈനലിൽ സ്പാനിഷ് വസന്തം വിരിഞ്ഞു. 2012 ന് ശേഷം അവർ ചാമ്പ്യന്മാരായി. നാലു തവണ യൂറോ കിരീടം എന്ന റെക്കോർഡ് നേട്ടമാണ് ഡെലാഫു എൻഡെയുടെ കുട്ടികൾContinue Reading

ഒമ്പതാം ക്ലാസിൽ കാഞ്ഞങ്ങാട് ദുർഗയിൽ പഠിക്കുമ്പോഴാണ്, സ്‌കൂളിൽ മലയാളം പ്രശ്നോത്തരി മത്സരം നടന്നത്. എനിക്കന്ന് രണ്ടാം സ്ഥാനം കിട്ടി. സഹപാഠിയായ ഇന്ദുവിനായിരുന്നു ഒന്നാം സ്ഥാനം. കവി കുഞ്ഞുണ്ണി മാഷ് ഉദ്‌ഘാടകനായി എത്തിയ സാഹിത്യ സമാജം പരിപാടിയിലാണ് ആദ്യമായിട്ടൊരു പുസ്തകം സമ്മാനമായി കിട്ടുന്നത്. മാലിയുടെ (വി മാധവൻ നായർ) മഹാഭാരതമാണ് അന്ന് കിട്ടിയത്. ഇന്ദുവിന് കിട്ടിയത് തകഴിയുടെ ‘ചെമ്മീൻ ‘ ആയിരുന്നു. അത് വരെ പൂമ്പാറ്റയിൽ വന്നു കൊണ്ടിരുന്ന കെ വിContinue Reading

കാസർകോടൻ ഗ്രാമീണ ജീവിതത്തിൽ നിന്ന് കണ്ടെത്തിയ കാഴ്ചകൾ നൽകിയ ഊർജ്ജം വഹിക്കുന്ന ചിത്രകലാജീവിതമാണ് വിനോദ് അമ്പലത്തറയുടേത്. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചുവരുന്ന വിനോദ്, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സാഹിത്യ രചനകൾക്കും ചിത്രീകരണം നിർവഹിക്കാറുണ്ട്. ചിത്രങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാഅക്കാദമിയുടെ 2016 ലെ ഓണറബൾ മെൻഷൻ അവാർഡ്, 2019 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രദർശനങ്ങളെക്കുറിച്ചും ചിത്രരചനയെക്കുറിച്ചും വിനോദ് സംസാരിക്കുന്നു. വിനോദ്Continue Reading

ജീവിക്കാൻ ഗതിയില്ലാതെ നാട് വിട്ടു,നാടിനെ വേണ്ടാത്തവരെ,നാടും മറക്കാൻ തുടങ്ങി. കാത്തിരുന്ന അവധിക്കാലംനാട്ടിലെന്ന സന്തോഷം,എങ്കിലുമുണരാത്ത നാട്.എന്നോ മറന്നു നാടിനെ,മുറിവുണങ്ങാത്തൊരകൽച്ചയായ്. അന്ന് ബാല്യത്തിലുള്ളവർ, നാട് വിടാത്തവർ,ഇന്ന് മുതിർന്നവർ, നാടിനും പരിചിതർ.സൗഹൃദങ്ങൾ, കളിക്കൂട്ടുകാർതിരക്കിന്റെ തുരുത്തുകളിലെവിടെയോ. പവിഴമല്ലിപ്പൂമണക്കും മുറ്റം,മയിലുകളുടെ നിലവിളി.കാലം തെറ്റിയ മഴ,പുഴയുണങ്ങി പൊതുവഴിയായി. തിളയ്ക്കുന്ന, നീണ്ടൊരുച്ചവെയിലിൽമറുവിളി കേൾക്കാതെ മടങ്ങുകയാണ്,നിശബ്ദതയുടെ കനവും പേറി,ഒറ്റയ്ക്കെന്ന വിഷാദത്തെയും കൂട്ടി. നാട് വിട്ടവരെ നാടിനുംവേണ്ടാതായോ?നാടിനെ വേണ്ടാത്തവരെ,നാടും മറന്നോ? കവർ : ജ്യോതിസ് പരവൂർContinue Reading

വിരഹ വിമാനമിറങ്ങി വന്ന നാൾ തൊട്ട്മരുഭൂമിയിലെ പൊടിക്കാറ്റിലുംഉള്ളുരുക്കും വേനലിലുംആൾതിരക്കിൽ പോലും ഒറ്റയ്ക്കായ തോന്നലിൽ,രോഗത്തിൻകള്ളിമുള്ള് കൊണ്ട നോവിലുംവേദനക്കിടക്കയിൽവേരുണങ്ങുന്ന നേരത്തും കൂട്ടായി നിന്നത്,കനത്ത മൗനത്തെ ഭേദിച്ച എന്റെ ഭാഷയായിരുന്നു.മറ്റാരും കേൾക്കാതെഞാൻ എന്നോട് തന്നെ പറഞ്ഞ സാന്ത്വന മൊഴികളും. വര : പ്രസാദ് കാനത്തുങ്കൽContinue Reading