ഫീച്ചർ
E.M.S സ്വത്തെല്ലാം പാര്‍ട്ടിക്ക് എഴുതിക്കൊടുത്ത കാലം. അച്ഛന് ആവള മാനവയ്ക്ക് അടുത്ത് റോഡ് വക്കില്‍ ഒരു നല്ല സ്ഥലം ഒരു തൊഴിലാളിക്ക് വെറുതെ കൊടുത്തു. ഗോപാലേട്ടന് തൈ വെച്ച് കായ്ക്കാന്‍ ആയ സ്ഥലമാണ്. കുറൂര കുപ്പയുടെ മകന് അരിപ്പനാണ് കൊടുത്തത്. അരിപ്പന്റെ ഒരു മകളെ കായണ്ണ അരീക്കാം വയലില്‍ തെയ്യോന്റെ മകന് ബാലകൃഷ്ണനാണ് കല്യാണം കഴിച്ചത്. ബാലകൃഷ്ണന് S.B.I ല്‍ ജോലിക്കാരനായിരുന്നു. അരിപ്പനും ബാലകൃഷ്ണനും ഇന്ന് ജീവിച്ചിരിപ്പില്ല. അരിപ്പന്‍ മരിച്ചിട്ട് ഞങ്ങള്‍ പോയിരുന്നു. ഇന്ന് ആ സ്ഥലത്ത് അരിപ്പന്റെ ഭാര്യയും മക്കളും നല്ല വാര്‍പ്പ് വീടുണ്ടാക്കി താമസിക്കുകയാണ്. അവര്‍ക്ക് അതൊക്കെ ഓര്‍മ്മയുണ്ട്.
ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലത്ത് ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത നിഴല്‍നാടകമായി പഠിച്ചു. ആവള ടി. യാണ് സംവിധായകന്. ആ കാലത്ത് പാര്‍ട്ടിയുടെ സമ്മേളന സ്ഥലങ്ങളില്‍ അവതരിപ്പിക്കാനാണ് നാടകം. നാടകമുണ്ടെന്ന് വീടുകയറി പറഞ്ഞാല്‍ സ്ത്രീകളടക്കം എല്ലാവരും എത്തും. അവര്‍ക്ക് അങ്ങനെ കാര്യങ്ങളും മനസിലാക്കാം. നിഴല്‍ നാടകം എന്നാല്‍ ഒരു സ്ഥലത്ത് ഉരലിന്റെ മുകളില്‍ ഒരു പെട്രോമാക്സ് കത്തിച്ചു വെക്കും. അതിനു കുറച്ചകലെ ഒരു വലിയ പുതപ്പോ മറ്റൊ കുത്തനെ നിര്‍ത്തും. അഭിനയിക്കുന്നവര്‍ വിളക്കിനും പുതപ്പിനും ഇടയില്‍ നിന്നാണ് അഭിനയിക്കുന്നത്. സംഭാഷണവും കവിതയും എല്ലാം വിളക്കിന് പിറകില്‍ നില്ക്കുന്ന ആള് ഉറക്കെ ചൊല്ലും. അഭിനേതാക്കള്‍ ഇതിനനുസരിച്ച് പല ആംഗ്യങ്ങളും കാണിക്കും. നിഴല്‍ പുതപ്പില്‍ കാണികള്‍ക്ക് നന്നായി കാണാം. പുതപ്പിന്റെ പിന്നിലായി ആളുകള്‍ ഇരിക്കും. നിഴല്‍ നാടകത്തില്‍ ജന്മി കൊഴക്കോടന്‍ ആണ്. മലയപ്പുലയന് ഗോപാലേട്ടന്. കരിവെള്ളോന്‍ ചെറുമകന് കുളമുള്ള കണ്ണനെന്ന കണ്ണന് ചെക്കന്. മാതേവന് ചെറുമകന് പിലാവുള്ളതില്‍ അബ്ദുള്ള എന്ന അവുള്ള കുഞ്ഞന്‍, നീലി ചെറുമി ഞാനായിരുന്നു. കണ്ണന് ചെക്കന് ഇപ്പോഴും കല്ലോട് ആശുപത്രിക്ക് സമീപം താമസിക്കുന്നുണ്ട്.

K. P. R
ഒരു പോലീസുകാരനെ കൊന്ന കേസില്‍ K.P.R നെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചു. ഈ വിവരം ആവളയിലും എത്തി. നാട്ടിലുള്ള പലരും K.P.R നെ കൊല്ലരുതെന്നും പറഞ്ഞ് കമ്പി അടിക്കാന്‍ തുടങ്ങി. ആവളയില്‍ നിന്ന് അച്ഛനും ഏട്ടന്മാരും കമ്പി അടിച്ചു. ആവളയിലെ മറ്റ് പലരെയും കൊണ്ട് അച്ഛന് കമ്പി അടിപ്പിച്ചു. ഏതായാലും KPR നെ വെറുതെ വിട്ടു. K.P.R ന്റെ അനുജന് കെ പി ആര് രയരപ്പനെ പിന്നീട് കായണ്ണയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ O.M. കുഞ്ഞിക്കണാരന്‍ കൂട്ടിക്കൊണ്ട് വന്നിരുന്നു. അന്ന് നമ്പ്രത്തുമ്മല്‍ വന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

സ: ചോയി
സ: ചോയി മരിക്കുന്ന ദിവസം ആവള വന്ന് താഴെകുറൂരയില് നിന്ന് ഭക്ഷണവും കഴിച്ചാണ് പോയത്. ചോയി ഒരു ചുവന്ന ടവ്വല്‍ തലയിലും ഇളം റോസ് ഷര്‍ട്ടുമാണ് ധരിച്ചത്. കൂടെയുള്ള കണ്ണന് മാസ്റ്റര്‍ ഒരു നീല ടവ്വല്‍ തലയിലും ഇളം നീല ഷര്‍ട്ടുമാണ് ധരിച്ചത്. അമ്മ പറഞ്ഞു മഴ പെയ്ത് നനഞ്ഞപ്പോള്‍ നിറം താഴോട്ട് ഒലിച്ചതായിരിക്കും അല്ലെ എന്ന്. ഒരു തമാശ. ഞാന്‍ ജാനു ഏട്ടത്തിയോട് ചോദിച്ചു അതാരാണ്? ഉടന്‍ കണ്ണന് മാസ്റ്റര്‍ പറഞ്ഞു “പടച്ചവന്”. കണ്ണന് മാസ്റ്റരുടെ നിര്‍ബന്ധപ്രകാരമാണ് പിന്നെ ഞാന്‍ തിരഞ്ഞെടുപ്പുകളിലൊക്കെ സ്ഥാനാര്‍ഥിയായത്.
1985 നു ശേഷമുള്ള കാലത്ത് ഓ. ഭരതനും സുഭാഷിണി അലിയും ഏ. കണാരനും വി. വി. ദക്ഷിണാമൂര്‍ത്തിയും സുകുമാര്‍ അഴീക്കോടും എല്ലാം ഞങ്ങളുടെ നമ്പ്രത്തുമ്മല്‍ (കായണ്ണ) വീട്ടില്‍ വന്നിട്ടുണ്ട്. സുഭാഷിണി അലി വീട്ടില്‍ വന്നപ്പോള്‍ അന്ന് ബോംബെയിലുള്ള എന്റെ മകള്‍ നീനയോട് ചോദിച്ചാണ് ഭക്ഷണം ഉണ്ടാക്കിയത്. വന്ന പാടെ പല സ്ഥലത്തും E.M.S ന്റെ ഫോട്ടോ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു ഇദ്ദേഹം നിങ്ങളുടെ ദൈവമാണോ എന്ന്? അതെ എന്ന് ഞാനും.
കവര്‍: വിത്സണ് ശാരദ ആനന്ദ്



















അവസാനിച്ചു.
പണ്ട് കുട്ടിക്കാലത്ത് ഞാനൂ ഒരു കുഞ്ഞാവ ആരുന്നു. നാലഞ്ച് വയസൊക്കെയുള്ളൊരു കുഞ്ഞാവ. പക്ഷേലേ ഞാനൂ നിങ്ങളെയൊന്നും പോലെ ചീച്ചീ കുഞ്ഞാവയൊന്നൂല്ലാരുന്നു. ഫയങ്കര അനുശരണയൊക്കെയുള്ള കുട്ട്യാരുന്ന്.
ഞാനൂന് അന്നേ പയങ്കര സഹജീവി സ്നേഹാരുന്നു. സരളാമ്മ ഞാനൂന് കുടിച്ചാൻ തര്ന്ന പാല് ചെടിക്കൊക്കെ കൊടുത്ത്, കാക്കയ്ക്കൊക്കെ കൊടുത്ത് സ്നേഹിക്കുവാരുന്നു. പക്ഷേലെ അത് കണ്ടിട്ടേ സരളാമ്മ സഹജീവി സ്നേഹംള്ള ഞാനൂന്റെ ചന്തിക്കിട്ട് പിച്ചുവാര്ന്ന്. സരളാമ്മ ഗുണ്ടയാര്ന്ന് ഗുണ്ട.. ഞാനൂ വലുതായ് മദർ തെരേസ ആകണ്ടതാര്ന്ന്. പക്ഷേലേ സാഹചര്യം പെശ്നമാരുന്നു. അതോണ്ടാ ആകാണ്ടോയേ, അതൊക്കെ പോട്ടെ, വെർതെ ഗദ്ഗദം വരുന്നു.
ഞാനൂനേ നിറച്ചും പാവക്കുട്ട്യോൾ ഉണ്ടാരുന്നു. ഉറങ്ങുമ്പോൾ കണ്ണടയ്ക്കുന്നത് , സ്വർണ്ണ നിറത്തിൽ നീണ്ട തലമുടിയുള്ളത്, തത്തമ്മേം,പൂച്ചയും, കുഞ്ഞ് കരടിക്കുട്ടിയും ഒക്കേംണ്ടാരുന്നു. ഞാനൂ ചോച്ചി തിന്നുമ്പോഴേ ഇവരെയെല്ലാവരേയും ഊണുമേശയ്ക്കുമുകളിൽ നിരത്തിയിരുത്തി, അവരുടെയൊക്കെ വായിൽ വെച്ചുകൊടുത്ത് ഊട്ടിച്ചിട്ടേ ഞാനൂ ഭക്ഷണം കഴിക്കുമായിരുന്നുള്ളു.
സരളാമ്മയുടെ വഴക്കുപറച്ചിലൊന്നും അതിനൊരു തടസ്സവും സൃഷ്ടിച്ചില്ല. കാരണം എന്നതാന്നോ,, ഞാനൂനന്നൊക്കെ ഭക്ഷണം ന്ന് കേട്ടാലേ “ഗ്വാ” ന്ന് വരുന്ന അസൂഖാരുന്നു. പഞ്ചസാര,പുളി, അച്ചാറ് കലക്കിയ മോര്, അതൊന്നും കഴിച്ചാല്‍ ഒരു പ്രശ്നോംല്ല, പക്ഷേങ്കില് ചോറ്,ദോശ, ചപ്പാത്തി ഒക്കെ കഴിച്ചാല്‍ അപ്പോ “ഗ്വാ” വരും.
അല്ലേല്‍ പിന്നെ അപ്പ മ്യാജിക്കൊക്കെ കാട്ടി , ഒരു ചോറുരുളേല് രാക്ഷസനെ ഒളിപ്പിച്ച് വെച്ച് തരും ,, അപ്പോ ഞാനു ആ രാക്ഷസനെ ചവച്ച് ചവച്ച് തിന്നും.
പല്ലുതേപ്പ്, കുളി, പഠിത്തം തുടങ്ങി ഉറങ്ങുമ്പോഴും അങ്ങനെതന്നെ അവരും കുടെയുണ്ടായിരുന്നു. കിടക്കയുടെ ഒരരുകിൽ അവരും ബെഡ്ഷീറ്റൊക്കെ പുതച്ച് ചാച്ചും. ഇടയിൽ ഉണർന്ന് അവരൊക്കെ അവിടെത്തന്നെ ചാച്ചുന്നുണ്ടെന്നും, ഞാനൂന്റൊപ്പം അവരൊക്കെ ശൂശൂ വെയ്ക്കുന്നുണ്ടെന്നുവരേയും ശ്രദ്ധിച്ചിരുന്നു. ഭയങ്കര ഉത്തരവാദിത്വാര്ന്ന്.
ഇടയ്ക്കൊക്കെ കൂട്ടത്തിലെ അനുസരണയുള്ളോരേം കൂട്ടി സർക്കീട്ടും പതിവാരുന്നു.
ആ അവധിക്കാലത്ത് കല്ല്യാണ വീട്ടിലേക്കുള്ള യാത്രയിൽ കൂട്ടിനായ് തിരഞ്ഞെടുത്തത് കിങ്ങിണി എന്നുപേരുള്ള പൂച്ചപ്പാവയെ ആരുന്നു. കിങ്ങിണി പുതീതാരുന്നു. കുഞ്ഞുവിരലിനത്രേം നീളമുള്ള പൂച്ചക്കുട്ടി . അപ്പ അഞ്ച് ബബിൾഗം വാങ്ങീത്തന്നില്ലേ അതിനൊപ്പം ഫ്രീ കിട്ടീതാരുന്നു.
അതിലൊരു ബബിൾഗമേ ഞാനൂ വിഴുങ്ങ്യാരുന്നേ, പക്ഷേങ്കിലേ ഒന്നും പറ്റിയില്ല, അന്നേ അപ്പ പറഞ്ഞാരുന്നു ബബിൾഗം തിന്നാനേ പാടില്ലാന്ന്.
അതൊക്കെ പോട്ടെ, കിങ്ങിണീനേം കൂട്ടി കല്യാണത്തിന് പോയി.
കല്യാണൊക്കെ ഇപ്പോഴത്തെ പോലെ ഓഡിറ്റോറിയത്തിലൊന്നൂല്ലാരുന്നു, കോവിലില്‍ താലി കെട്ടും വീട്ടില്‍ ഊണൊരുക്കും അങ്ങനാരുന്നു ആ കല്ല്യാണവും. ലക്ഷ്മിയക്ക നല്ല ചുവന്ന പട്ടുസാരിയൊക്കെ ഉടുത്ത്, തലമുടീലെ രാജകുമാരി ഇടുന്ന പോലെ നെറ്റിച്ചുട്ടിയൊക്കെ ഇട്ട് ശുന്ദരിയായിട്ട് നിക്കുന്നത് കണ്ട് നിക്കുവാരുന്നു, അപ്പഴാ ഒരു കുശുമ്പൻ ചെക്കൻ ഞാനൂന്റെ കയ്യിലെ പാവേനേം തട്ടീട്ട് ഓടീത്. ഞാനൂന് കരച്ചില് വന്നിട്ട് മേലാരുന്നു, അന്ന് സ്ക്കൂളിലൊന്നും കരാട്ടേം കുങ്ങ്ഫൂ ഒന്നും പഠിപ്പിക്കലില്ലല്ലോ, അല്ലാരുന്നേല്‍, ഹും!
അപ്പാടെ കൈയ്യീന്ന് മെല്ലെ വിലര്‍ വിടുവിച്ച് ഞാനൂ അവന്റെ പിന്നാലെ പോയ്, ഞാനൂന്റെ പാവേനെ തന്നേ ന്ന് മര്യാദക്ക് പറഞ്ഞ് അവൻ തന്നില്ല.. കുറേ കുറേ ചോദിച്ചു എന്നിട്ടും തന്നില്ല . ഞാനൂനെ ചെറിയ ദേഷ്യോക്കെ വരാൻ തുടങ്ങി അപ്പഴാ ഞാനൂ ഒരു കാര്യം ശ്രദ്ധിച്ചേ ആ ചെക്കന്റെ തലേലെ മുടി ഇല്ലാരുന്നൂന്ന്. നാഗർകോവിലീന്ന് വന്നേക്കുവാ ഞാനൂന്റെ പാവേനെ മോട്ടിച്ചോണ്ടോവാൻ പീറ മൊട്ടൻ.
“എന്നോടെ പാവെയെ കൊടുടാ മൊട്ടേ” ന്ന് ഞാനു ചെറ്യ ഒച്ചേലാ പറഞ്ഞേ. കുഞ്ഞിപ്പിള്ളേർക്ക് വല്ല്യ ഒച്ച വരുവോ ഇല്ലാലോ. പക്ഷെ അതേ അവിടെ നിന്ന വല്യ ആളോൾക്ക്അറീല്ലാരുന്നു. അവരൊക്കെ ചിരിച്ചു. അതിലൊരാള്‍ ദൊരമാമാടെ മോളാ ന്ന് ഞാനൂനെ ചേർത്ത് പിടിച്ചങ്ങ് എടുത്തേക്ക്ന്ന്. വിവരദോഷി.
ഞാനൂ പക്ഷേ അവരെയൊന്നും കണ്ടില്ല ആ പേട്ട് മൊട്ടചെക്കൻ ണ്ടൂല്ലോ ഞാനൂന്റെ പൂച്ചപ്പാവേനെ സാമ്പാറിന്റെ വല്ല്യ പാത്രത്തില്‍ ഇട്ടേച്ചു. എന്നിട്ടേ ഒറ്റ ഓട്ടം.
തിരിച്ച് വീട്ടില്‍ വന്നപ്പോ അപ്പയോട് പറഞ്ഞപ്പോ അപ്പ എന്നതാ പറഞ്ഞേന്നോ വേറെ വാങ്ങിത്തരാംന്നേ.. കള്ളത്തരായിരുന്നു വാങ്ങ്യൊന്നും തന്നില്ല!
അതില്‍ പിന്നെ ഞാനൂന്റെ പാവൂസിനെയൊന്നും ഞാനൂ സർക്കീട്ട് കൊണ്ടോയിട്ടില്ല. കൊണ്ടോകാനെടുത്താലേ അപ്പ ശൂശിച്ച് ഞാനൂനെ നോക്ക്യേക്കും, വെർതെ എന്നതിനാ അപ്പാക്ക് കണ്ണ് ഊരിപ്പോയാലോന്ന്.. ഞാനൂ അങ്ങ് തിരികെ വെച്ചേക്കും.
ചില പഴയ കഥകള്‍ പറയട്ടെ, കഥയൊന്നുമല്ലാട്ടോ, ഒക്കേം സത്യങ്ങളാ , പിന്നെ ഞാനൂ ഒരു നുള്ള് പൊടിപ്പും തൊങ്ങലും ഒക്കെ ചേർത്തിട്ട് ഒന്നു ഡെക്കറേറ്റ് ചെയ്യ്തൂന്നേ ഉള്ളു. അപ്പൊ സംഭവകഥേലോട്ട് വരട്ടോ.
ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം വല്ല്യ ആരോഗ്യം ഒന്നൂല്ലാത്ത തീരെ ചെറ്യ ഒരു കുഞ്ഞ് വാവയായിട്ടാരുന്നു കുഞ്ഞ് ഞാനൂ ജനിച്ചത്. കുഞ്ഞാനു! പക്ഷേങ്കി കാണാന്‍ നല്ല ചേലാര്ന്നു.. കരയുകയേ ഇല്ലാരുന്നു , അതോണ്ടേ കുഞ്ഞുവാവയ്ക്ക് വിശക്കുണ്ടോ ഇല്ലയോ എന്നൊന്നും ആർക്കും അറിയാനാവൂല്ലാരുന്നു. ആയിടക്ക് ജോലിസംബന്ധമായ് അപ്പയ്ക്ക് കൊല്ലംജില്ലയിലേക്ക് മാറേണ്ടി വന്നു. കുഞ്ഞാനൂന് അപ്പായെ കാണാണ്ട് ഇരിക്കാൻ ആവൂല്ലല്ലോ, അതോണ്ട് ഒരുമാസംപോലും ആയിട്ടില്ലാത്ത ഞാനൂവും അപ്പേടെ നെഞ്ചോട്ചേർന്ന് കൊല്ലത്തോട്ട് പോയേച്ചു.
അപ്പ മുഴുവൻ സമയോം കുഞ്ഞാവയെ കൊഞ്ചിച്ചിരുന്ന് പണി പോകുംന്ന് അവസ്ഥയായപ്പോ, കുഞ്ഞാനൂനെ നോക്കാൻ , കഴുത്തിനു ചുറ്റും നാവേയില്ലാത്ത, അപ്പയെ വഴക്കേ പറയാത്ത ,പഞ്ചാര മുത്ത്യമ്മയെ ഇറക്കുമതി ചെയ്തു. അങ്ങനെ ഇമ്മീം, മുത്ത്യമ്മേം കൂടി കുഞ്ഞാനൂനെ കുളിപ്പിച്ച് ചുന്ദരിമണിയാക്കി, കണ്ണേറാകാതിരിക്കാൻ കുത്തിവരയൊക്കെ വരച്ച് അലങ്കരിച്ച് , ഇങ്കൊക്കെ തന്ന് , മുത്ത്യമ്മ വാവാവോയൊക്കെ പാടി തൊട്ടിലില്‍ കിടത്തി വാവോ ചാച്ചിപ്പിക്കും. എന്നിട്ട് എന്നാ ചെയ്യുംന്നോ … കുഞ്ഞാനു കരയാത്ത വാവ ആയിരുന്നൂല്ലോ,, പാവം അപ്പ എവിടൊക്കെയോ തേടി വാങ്ങിക്കൊടുക്കുന്ന കർപ്പൂര വെറ്റിലേം വായിലിട്ട് ചുവപ്പിച്ച് മുത്തിയമ്മയും ,കിടക്ക കണ്ടാല്‍ അപ്പൊ ഉറങ്ങിപ്പോകുന്ന ഇമ്മീം കൂടിയിരുന്ന് പരദൂഷണം പറഞ്ഞ് വിശ്രമവേളകളെ ആനന്ദരകരമാക്കിക്കൊണ്ടിരിക്കും. ആയിടക്ക് അവിടെ പുതിയൊരു താമസക്കാരൂടി വന്നു, ആ വീട്ടില്‍ കുഞ്ഞുവാവയൊന്നും ഇല്ലാരുന്നേ..വയ്യാത്ത ഒരു സ്ത്രീയും ഭർത്താവും മാത്രാണ് ന്ന് പുറംപണിക്ക് വരുന്ന ചേച്ചി വഴി രണ്ടാളും അറിഞ്ഞൂന്ന് മാത്രം. അവരോട് പരിചയപ്പെടാനൊന്നും മുത്ത്യമ്മക്കും ,ഇമ്മിക്കും സമയം കിട്ടൂലല്ലോ … അതിനിടേല് ദിവസങ്ങൾ ഒക്കെയും ടപ്പ ടപ്പേന്ന് മറിഞ്ഞുപോയ് , നേരെ കിടന്ന് മടുത്ത കുഞ്ഞാനു ഒരൂസം പെട്ടന്നങ്ങ് കമിഴ്ന്നു വീണേച്ചു.. അല്ല പിന്നെ,, ബോറഡിക്കൂല്ലേ!
അങ്ങനെ ആ ദിവസം വന്നു.
നല്ല വെയിലുള്ള ഒരു ദിവസം, ജോലിയൊക്കെ ഒതുക്കി ,കുഞ്ഞാനൂനെ കുളിപ്പിക്കാൻ മുത്ത്യമ്മ തൊട്ടിലിനടുത്ത് വന്നു ,നോക്കുമ്പോ, എന്നതാ, കുഞ്ഞാനു തൊട്ടിലിലില്ല!
കമിഴ്ന്നു വീണിട്ട് രണ്ടൂസല്ലേ ആയുള്ളു അപ്പഴേക്കും നാടുവിട്ടോ. മുത്ത്യമ്മേം ഇമ്മീം കൂടി കൊല്ലം ജില്ലയെ എടുത്ത് കമിഴ്ത്തിവെച്ചു, എന്നിട്ടും കുഞ്ഞാനൂനെ കാണാണ്ട് തിരിച്ചും, മറിച്ചും വെച്ചു. എവിടേം കുഞ്ഞാനൂ ഇല്ല. സമയം ഇങ്ങനെ ഇഴഞ്ഞും, നടന്നും ഓടീം പോവാ.
രണ്ടാളും നെഞ്ചത്തിടിച്ച് കരച്ചിലായ്, ഒടുക്കം അപ്പയെ ഫോൺ വിളിച്ച് അറിയിച്ചു, അപ്പേടെ വാവയ്ക്ക് എന്നതേലും പറ്റിയാല്‍ അപ്പ രണ്ടിനേം തട്ടീട്ട് ജയിലില്‍ പോകും, അത് ഉറപ്പാ, ഇമ്മീം, മുത്തീം മരിക്കാൻ തയ്യാറായ് .. പെട്ടെന്ന് എവിടെയൊ ഒരു കുഞ്ഞ് ശബ്ദം “ഗിഗ്ഗിളു ഗിഗ്ഗിളൂ”ന്ന് , .മുത്ത്യമ്മ ശബ്ദം കേട്ടിടത്തോട്ട് പാഞ്ഞ്ചെന്നു. പുതിയ താമസക്കാര്ടെ വീട്ടീന്നാണ് ആ ശബ്ദം, താരാട്ടും കേക്കുന്നുണ്ട്, ഇനി ആ വീട്ടിലെ കുഞ്ഞാണേലോ, ഇന്നലെവരെ അവിടെ കുഞ്ഞുങ്ങടെ ശബ്ദം കേട്ടിട്ടില്ലല്ലോ, സംശയായ്.
രണ്ടും മൂന്നും കൽപ്പിച്ച് അങ്ങട് ചെന്നു.
ആഹാ എന്നതാ ഒരു കാഴ്ച്ച കുഞ്ഞ് ഞാനു മുഖത്തപ്പിടി കരീം പൗഡറും ഒക്കെയാക്കി ഇങ്ങനെ ഉല്ലസിച്ച് ചിരിച്ച് കൈകാലൊക്കെ ഇളക്കി കളിച്ച് ഫയങ്കര ഹാപ്പീല് കിടക്കുവാ, അടുത്തൊരു സ്ത്രീയും . മുത്ത്യമ്മ അന്തംവിട്ട് കുന്തം വിഴുങ്ങി കുഞ്ഞാനൂനെ എടുക്കാൻ കൈനീട്ടീതും, അവര്‍ ചാടി വീണു . ഞെട്ടലോടെ മുത്ത്യമ്മ മനസ്സിലാക്കി അവരുടെ വയ്യായ്ക എന്തായിരുന്നൂന്ന്. സംഘർഷഭരിതമായ നിമിഷങ്ങളിലൂടെ, അപ്പോഴേക്കും കടേലുപോയ് തിരിച്ചുവന്ന അവരുടെ ഭർത്താവിന്റേം, വിഷമിച്ച് ഓടി വന്ന അപ്പേടേം സഹായത്തോടെ കുഞ്ഞ് ഞാനു അപ്പേടെ നെഞ്ചില്‍ പറ്റിച്ചേർന്നു. പിന്നീട് അപ്പേടെ മുഖത്തോട്ട് ഇങ്ങനെ നോക്കി കണ്ണിറുക്കി കാട്ട്യേച്ചു, രണ്ടിനും പരദൂഷണം കൂടുതലാരുന്നു അതാ ഞാനൂ അതിർത്തി കടന്ന് പോയത്ന്ന്.
Ps: അവരെപ്പോ വന്ന് കുഞ്ഞാനൂനെ തൊട്ടിലീന്ന് എടുത്തിട്ട് പോയീന്നത് ഇന്നും രഹസ്യാണ്.
വര : പ്രസന്ന ആര്യൻ
കവർ : ജ്യോതിസ് പരവൂർ

അടുത്ത പ്രദേശങ്ങളില്‍ എവിടെ മീറ്റിംഗ് ഉണ്ടെങ്കിലും ഞങ്ങള്‍ ആവളയില്‍ നിന്ന് പോകാറുണ്ട്. അങ്ങനെ 1956 ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടു. പിന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളായി. (നവംബര്‍ 1) നേതാക്കള്‍ പലരും വന്ന് മീറ്റിംഗ് തന്നെ. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ മാര്‍ച്ച് 2 നാണ് പേരാമ്പ്രയിലും മറ്റു ചില നിയോജകമണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഞാന്‍ അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്. S.S.L.C പതിനൊന്നാം ക്ലാസിലാണ്. കെ ആര് ഗൌരിയമ്മ ആവളയില്‍ പ്രസംഗിക്കുമെന്ന് മെഗാഫോണില്‍ അടുത്ത പ്രദേശങ്ങളിലും വിളിച്ചു വിവരമറിയിച്ചു. ഗൌരിയമ്മ ആദ്യമായി വരികയാണ്. പേരാമ്പ്ര സ്ഥാനാര്‍ഥി എം. കുമാരന് മാസ്റ്റര്‍ ആണ്. അന്ന് വോട്ട് ചെയ്യുന്നത് പെട്ടികളിലാണ്. ഓരോ സ്ഥാനാര്‍ഥിയുടെയും ചിഹ്നം പെട്ടിക്ക് മുകളില്‍ ഒട്ടിച്ചിരിക്കും. റിട്ടേണിംഗ് ഓഫീസര്‍ തരുന്ന തരുന്ന പേപ്പര്‍ മടക്കി പെട്ടിയില്‍ ഇടണം. കമ്മ്യൂണിസ്റ്റുകാരുടെ ചിഹ്നം അരിവാളും കതിരുമാണ്. കുമാരന് മാസ്റ്റര്‍ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം സിപിഐ യില്‍ തന്നെ തുടര്‍ന്നു. പാര്‍ട്ടി സമ്മേളനമുള്ള സ്ഥലത്ത് അതിന്റെ ചിലവിനായി പാട്ടപ്പിരിവ് നടത്തും. മിക്ക ആളുകളും ഒരു മുക്കാല്‍ തരും. ഇത് നടത്തിക്കുന്നത് എന്നെക്കൊണ്ടായിരിക്കും. ചെറിയ കുട്ടി അല്ലെ എന്നും കരുതി എല്ലാവരും തന്നിരിക്കും. ഞാന്‍ സ്കൂളില്‍ നിന്ന് ഡാന്‍സിനു വാങ്ങിയ ഒരു പൈജാമയും ബ്ലൌസുമാണ് ധരിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഒരു രൂപ പാട്ടയില്‍ ഇട്ടു. ഞാന്‍ പറഞ്ഞു ചില്ലറ തരാന്‍ ബാക്കി ആയിട്ടില്ലല്ലോ എന്ന്. ഉടനെ അയാള്‍ പറഞ്ഞു ബാക്കി തരണ്ട എന്ന്. ഞാന്‍ ഒന്നു മുഖത്ത് നോക്കി. അതിന് മുൻപ് ഒരു ദിവസം അയാൾ വീട്ടിൽ വന്നിരുന്നു എന്നെ കാണാനാണ് വന്നത് എന്ന് ഞാനറിഞ്ഞിരുന്നില്ല. പോയശേഷമാണ് ഞാൻ കാര്യം മനസ്സിലാക്കിയത്. ഞാൻ മുഖത്ത് നോക്കിയപ്പോൾ അയാൾ ഒന്നു ചിരിച്ചു. ഞാനും. പിന്നെ നാലു കൊല്ലം കഴിഞ്ഞ് 1960 ൽ ആണ് ഉണ്ണി മാഷും ഞാനും വിവാഹിതരായത്. ഉണ്ണിമാഷ് അന്ന് ഏകാധ്യാപകനായി നീറോത്ത് പോകുന്ന കാലമാണ്. ശമ്പളം 25 ക യിൽ കുറവാണ്.
അങ്ങനെ മാർച്ച് 2 തിരഞ്ഞെടുപ്പ് ദിവസം വന്നു. അന്നാണ് അമ്മാളു ഏട്ടത്തി രാധയെ പ്രസവിച്ചത്. ഞങ്ങൾ വീട്ടിനുള്ളിൽ പ്രായമായി കിടക്കുന്നവരെ എടുത്തുകൊണ്ട് പോയി വോട്ട് ചെയ്യിക്കും. എടുത്തുകൊണ്ട് പോകാൻ നാട്ടിൽ കസേരകൾ ഇല്ല. ഒരു ചണച്ചാക്ക് തുന്നഴിച്ച് ഒരു മുളവടിയിൽ കെട്ടിയാണ് അതിൽ കിടത്തി വൃദ്ധരെ കൊണ്ടുപോകുന്നത്. അതിന് മുൻപ് തന്നെ വീട്ടിലുള്ളവരോട് പറയും നാരായണിയെ പറഞ്ഞയക്കും നിങ്ങൾ നിൽക്കണമെന്ന്. അങ്ങനെ വീടുകളിൽ പോയി മുണ്ടില്ലാത്തവർക്ക് ഉടുക്കാൻ വീട്ടിലെ പഴയ മുണ്ടുകളെല്ലാം അലക്കി ഉണക്കി കൊണ്ടുപോയിരിക്കും. സന്ധ്യ വരെ പോളിംഗ് ബൂത്തിനടുത്ത് തന്നെയായിരിക്കും ഞങ്ങൾ. അവിടത്ത്കാർക്ക് മഠത്തിനടുത്തുള്ള വായന കണ്ടിയിലെ G.L.P സ്കൂളിലാണ് വോട്ട്.
അങ്ങനെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടി. ഏപ്രില്‍ ആദ്യം തന്നെ E.M.S മുഖ്യമന്ത്രിയായി മന്ത്രിസഭ രൂപീകരിച്ചു. E.M.S ന് പുറമെ വി ആര് കൃഷ്ണയ്യരും മുണ്ടശ്ശേരിയും ടി വി തോമസ്സും കെ ആര് ഗൌരിയും എല്ലാം മന്ത്രിമാരായി. ഏപ്രില്‍ നാലിന് തന്നെ ആദ്യം ഒപ്പിട്ട നിയമം കുടിയൊഴിപ്പിക്കല്‍ നിര്‍ത്തല്‍ ചെയ്തതാണ്. ഏപ്രില്‍ നാല് എന്റെ ഓര്‍മ്മയാണ്. തെറ്റാണെങ്കില്‍ ക്ഷമിക്കുക. വിദ്യാഭ്യാസ ബില്‍ തുടങ്ങിയ ധാരാളം നിയമങ്ങള്‍ അക്കാലത്ത് പാസാക്കി എടുത്തു. എന്നാല്‍ ജന്മി, മുതലാളി, സ്കൂള്‍ മാനേജര്‍മാര്‍ തുടങ്ങി പലരും ഈ നിയമങ്ങളെ എല്ലാം എതിര്‍ത്തു. അങ്ങിനെ വിമോചനസമരം ഉണ്ടാക്കി. 2 വര്‍ഷവും 4 മാസവും കഴിഞ്ഞപ്പോള്‍ ആ ഗവണ്മെന്റിനെ കേന്ദ്രം പിരിച്ചുവിട്ടു. അന്ന് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയും മകള്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടുമാണ്. ‘അച്ഛനും മകളും ഒന്നായി ജനാധിപത്യം പുല്ലായി’ എന്നാണ് ഞങ്ങളന്ന് മുദ്രാവാക്യം വിളിച്ചത്. 1959 ല്‍ വീണ്ടും തിരഞ്ഞെടുപ്പ്. നമ്മുടെ സ്ഥാനാര്‍ഥി കുമാരന് മാസ്റ്റര്‍ തന്നെ. എതിര് സ്ഥാനാര്‍ഥി P K നാരായണന് നമ്പ്യാര്‍. അദ്ദേഹം കൂത്താളി മൂപ്പില്‍ നായര്‍ ചെറുവട്ടാട്ട് അപ്പുക്കുട്ടി നമ്പ്യാരുടെ മകളുടെ മകനാണ്. അന്ന് താമസം ചെറുവട്ടാട്ട് ആണ്. ആ ദിവസം മേപ്പയൂര്‍ മീറ്റിംഗിന് ആവള നിന്നും പ്രകടനം പോകുമ്പോള്‍ എതിര്‍ഭാഗത്ത് നിന്ന് അദ്ദേഹവും കൂട്ടാളികളും വോട്ട് പിടിക്കാന്‍ വരുന്നുണ്ടായിരുന്നു അടുത്തെത്തിയപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ വിളിച്ചു ‘പി കെ നമ്പ്യാര്‍ തുള്ളണ്ട… ഇക്കുറി തട്ടാന്‍ നോക്കണ്ട’, ഉളുപ്പുണ്ടെങ്കില്‍ നമ്പ്യാരെ… ഒരിക്കല്‍ തോറ്റാല്‍ പഠിക്കണ്ടേ’ എന്ന് ! എല്ലാവരും ഇത് വിളിച്ച് കൂകിക്കൊണ്ടാണ് പിന്നത്തെ നടത്തം. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയപ്പോള്‍ നമ്പ്യാര്‍ ജയിച്ചു കുമാരന് മാസ്റ്റര്‍ തോറ്റു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം.
പിന്നെ ഞാന്‍ 1964 ല്‍ വടക്കുമ്പാട് സ്കൂളില്‍ ടീച്ചറായി ചേര്‍ന്നപ്പോള്‍ കൂത്താളി അമ്മാളു ഏട്ടത്തിയുടെ വീട്ടിലാണ് താമസം. പി കെ നമ്പ്യാര്‍ക്ക് ധാരാളം പറമ്പും വയലും നമ്മുടെ വീട്ടിനടുത്തുണ്ട്. കൂത്താളി വരുമ്പോള്‍ ഏട്ടനെ കാണാന്‍ വരും. വീട്ടില്‍ നിന്ന് ചായയും ഒക്കെ കുടിച്ചിട്ടാണ് മടങ്ങുന്നത്. ഒരു ദിവസം എന്നെ കണ്ടപ്പോള്‍ പറഞ്ഞു അന്ന് വിളിച്ച മുദ്രാവാക്യം എനിക്ക് ഇപ്പഴും ഓര്‍മ്മയുണ്ടെന്ന്. ഉടനെ ഞാന്‍ പറഞ്ഞു വിളിച്ചുകൂവിയിട്ട് എന്ത് കാര്യം നമ്പ്യാരല്ലെ ജയിച്ചത് എന്ന്. നമ്പ്യാര്‍ ചിരിച്ചു.
അച്ഛന്റെ ഒരു സ്തൂപം ആവള മാനവയുടെ അടുത്ത് റോഡ് വക്കില്‍ പിന്നെ CPI ക്കാര് ഉണ്ടാക്കിയിട്ടുണ്ട്. അച്ഛന് പാര്‍ട്ടി പിളരുന്നതിനു മുന്‍പെ തന്നെ മരിച്ചിരുന്നു 1962 ല്‍. അപ്പുക്കുട്ടി ഏട്ടന് 2006 ഡിസംബര്‍ 18 നും ഗോപാലേട്ടന് 2016 ജനുവരി 30 നും അമ്മ 1996 നവംബര്‍ 14 നും അമ്മാളു ഏടത്തി 2012 മെയ് 25 നും ജാനു ഏടത്തി 1989 ലും മരിച്ചു. ഞാന്‍ മാത്രമേ ഇന്നുള്ളൂ. അച്ഛന്റെ മരണശേഷം ഞങ്ങള്‍ ആവള വിട്ടു.
കവർ: വിൽസൺ ശാരദ ആനന്ദ്
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ ഒരനുഭവം പറയാം. അന്നൊക്കെ ഒളിവിൽ കഴിയുന്ന കൊഴക്കോടൻ നാരായണൻ നായര്‍ വീട്ടിലെ ചുമരില്‍ A.K.G യുടെ ഒരു ചിത്രം വരച്ച് തൂക്കിയിട്ടു. A.K.G യെ വീട്ടിൽ വെച്ച് ധാരാളം കണ്ടതുകൊണ്ട് മനസ്സില്‍ നിന്നെടുത്ത് വരച്ചതാണ്. ശരിക്ക് ആളെ തിരിച്ചറിയുന്ന ചിത്രമാണ്. പോലീസ് വീട്ടിൽ വന്നു. അമ്മയോട് ചോദിച്ചു ഇതാരാണ് വരച്ച് തൂക്കിയതെന്ന്. അമ്മ പറഞ്ഞു അത് സ്കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടി എവിടുന്നോ കൊണ്ടുവന്ന് തൂക്കിയതാണെന്ന്. നേരെ അവര്‍ സ്കൂളിലേക്ക് വന്നു. റോഡില്‍ നിന്ന് ഒരാളെ (ഒറ്റുകാരനെ) അദ്ധ്യാപകന്റെ അടുത്ത് വിട്ടു. എന്നെ കൂട്ടിക്കൊണ്ടു പോകണം എന്ന് പറഞ്ഞു. കുട്ടികള്‍ക്കെല്ലാം വിറക്കാന്‍ തുടങ്ങി. അദ്ധ്യാപകര്‍ക്കും. പക്ഷെ ഇവരെയും പട്ടാളക്കാരെയും കണ്ട് മരവിച്ച എനിക്ക് പേടിയൊന്നുമില്ല. ഞാന്‍ പോയി. ആരും എന്റെ കൂടെ വന്നില്ല. പിന്നെ ഞാന്‍ ടീച്ചറായ കാലത്ത് വിചാരിക്കാറുണ്ട് എന്റെ ക്ലാസ്സിലെ ഒരു കക്ഷിയെ ഇങ്ങനെ കൊണ്ടുപോകുന്നതെങ്കില്‍ ഞാനും കൂടെ പോകില്ലേ എന്ന്. അങ്ങനെ പോലിസ് എന്നോട് ചോദിച്ചു ഇതാരാണ് തൂക്കിയത് എന്ന്. എനിക്ക് തോന്നി അമ്മ പറഞ്ഞിട്ടാകും ഞാനാണെന്ന്. ഉടനെ ഞാന്‍ പറഞ്ഞു ഞാനാണെന്ന്. ഇത് ആരാ വരച്ചത് എന്നായി പിന്നത്തെ ചോദ്യം. ഞാന്‍ പറഞ്ഞു എനിക്കറിയില്ല. ഇതെനിക്ക് പട്ടാളം താമസിച്ച മാവിലപ്പാടി പൊയിലില്‍ നിന്ന് കിട്ടിയതാണെന്ന്. എന്നാല്‍ മേലില്‍ ഇതുപോലുള്ള ചിത്രങ്ങള്‍ തൂക്കരുത് എന്ന് പറഞ്ഞു. പിന്നെയും ചോദ്യം ഇതാരുടെ ചിത്രമാണെന്ന് അറിയുമോ എന്ന്. എനിക്കറിയിയില്ല എന്ന് ഞാനും. അധികാരിയുടെ വീട്ടിലും ഒക്കെ ഇതുപോലുള്ള ചിത്രങ്ങള്‍ തൂക്കിയത് കണ്ടിട്ടാണ് ഞാനും തൂക്കിയത് എന്നും പറഞ്ഞു. പിന്നെ അവര്‍ മടങ്ങി. ഞാന്‍ സ്കൂളിലേക്കും. കുട്ടികളെല്ലാം എന്നെ നോക്കി അത്ഭുതപ്പെട്ടു. ഞാന്‍ കരയുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ എനിക്കന്ന് വലിയ അഭിമാനമാണ് തോന്നിയത്. അദ്ധ്യാപകരും അതെപ്പറ്റി ഒന്നും ചോദിച്ചില്ല.

അക്കാലത്ത് ജന്മിമാർ കൂടിയൊഴിപ്പിക്കുന്നത് സാധാരണമായിരുന്നല്ലോ. ഒരു ദിവസം ആവള അധികാരിയുടെ ഒരു ബന്ധു പയ്യിൽ കുഞ്ഞിക്കേളു നമ്പ്യാരുടെ ഒരു കൂടി ഒഴിപ്പിക്കൽ നടന്നു. കുഞ്ഞിക്കേളു നമ്പ്യാർ ചാത്തഞ്ചേരിയിലാണ് താമസം. (അദ്ദേഹത്തിന്റെ അനുജൻ ഗോപാലൻ നമ്പ്യാർ കുറച്ചു കൊല്ലങ്ങൾക്ക് ശേഷം പേരാമ്പ്ര റീജിയണൽ കോ-ഓപ്പറെറ്റീവ് ബാങ്ക് സെക്രട്ടറി ആയിരുന്നു. അവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല). അച്ഛൻ കുറെ ആൾക്കാരെയും കൂട്ടി ഒഴിപ്പിച്ച ദിവസം തന്നെ ഒരു കുടിൽ കെട്ടി അവരെ അവിടെ താമസിപ്പിച്ചു. കുറച്ച് ആളുകളെ അവിടെ കാവലും നിർത്തി. കുറെ കഴിഞ്ഞപ്പോൾ അവരെ ഉപദ്രവിക്കാൻ ജന്മി പോയില്ല. ഇതിന്റെ പേരിൽ എതിരാളികൾ കേസ് കൊടുത്തു. അച്ഛന്റെ പേരിൽ കേസ് കൊടുക്കാൻ അവർക്ക് ധൈര്യമില്ല. അതുകൊണ്ട് ഏട്ടന്റെ പേരിലാണ് കേസ്. അങ്ങനെ ഏട്ടൻ (ടി കെ അപ്പുക്കുട്ടി നമ്പ്യാർ) ജയിലിലായി. അവിടെനിന്ന് കൂടി ഒഴിപ്പിച്ചവരുടെ വീട്ടിലെ അന്നത്തെ ഒരു ചെറിയ കുട്ടിയാണ് പാലേരി മാണിക്കം സിനിമയിലെ മാണിക്കവും കുടുംബവും. മാണിക്കവും കുടുംബവും പിന്നെ അവിടുന്ന് കല്ലൂരിലേക്ക് താമസം മാറി. കല്ലൂരിൽ നിന്നാണ് പാലേരിക്ക് കല്യാണം കഴിച്ച് കൊണ്ടുപോയത്. ആവള ജനിച്ചു വളർന്നതും ഇത്തരം അനുഭവം കണ്ടറിഞ്ഞതും കൊണ്ടാണ് അവൾക്ക് അത്ര തന്റേടം ഉണ്ടായത്.
1947 ആഗസ്ത് പതിനഞ്ചിന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയല്ലോ. അന്ന് ഞാൻ ആവള ബോർഡ് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. സ്വാതന്ത്ര്യ ദിവസം കുട്ടികൾക്കെല്ലാം പായസം കൊടുത്തു. മേല്പറഞ്ഞ കുഞ്ഞിക്കേളു നമ്പ്യാരുടെ വീട്ടിലാണ് പായസം ഏർപ്പാടാക്കിയത്. കുട്ടികളെ എല്ലാം അധ്യാപകർ വരിവരിയായി നടത്തിച്ച് ചാത്തഞ്ചേരിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഞാൻ മാത്രം പോയില്ല. ഒരു പായസം കിട്ടുക എന്ന് പറഞ്ഞാൽ ആ കാലത്ത് വളരെ വലിയ സന്തോഷമാണ്. ഞാൻ പോകാതിരിക്കാൻ കാരണം അവിടെയുള്ളവർ കേസ് കൊടുത്തിട്ടാണല്ലോ ഏട്ടൻ ജയിലിലായത്. അദ്ധ്യാപകർക്കും അതറിയം. അതുകൊണ്ട് എന്നെ നിർബ്ബന്ധിച്ചില്ല.

പിന്നെ പേരാമ്പ്ര H.S ല്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് A.K.G ജയില്‍മോചിതനായി പേരാമ്പ്രയില്‍ ഗിരിമൈതാനത്ത് പ്രസംഗിച്ചു. അത് ഇന്നത്തെ G.U.P സ്കൂളിന്റെ ഒരു ഗ്രൌണ്ടാണ്. അന്ന് ആവളയില്‍ നിന്ന് ജാഥ എത്തിയാല്‍ ഗ്രൌണ്ട് നിറയും. ഗോപാലേട്ടന് എന്നെക്കൊണ്ട് A.K.G യെ മാല ഇടുവിച്ചു. എന്നെ കണ്ടപ്പോള്‍ A.K.G എടുത്ത് അദ്ദേഹത്തിന്റെ മടിയില്‍ ഇരുത്തി. ഇതെല്ലം കഴിഞ്ഞ് മടങ്ങി. പിറ്റേദിവസം സ്കൂളില്‍ വന്നപ്പോള്‍ അവിടെ വന്ന അത്യാവശ്യം കുട്ടികള്‍ക്കും അതൊരു അത്ഭുതമായിരുന്നു. ആ കാലത്ത് വലിയ വീടുകളിലെ കുട്ടികള്‍ മാത്രമേ ഹൈസ്കൂളിലും മറ്റും പഠിക്കൂ. ആ ഭാഗത്ത് നിന്നും ആരും സമ്മേളനത്തിനൊന്നും പോകില്ല. അന്ന് എന്റെ സഹപാഠിയായിരുന്ന പിന്നെ കവിയും എഴുത്തുകാരനും ഒക്കെ ആയ കോളിയോട്ട് മാധവന് ഇപ്പോഴും എന്നോട് പറയും ഹോ അന്നെനിക്ക് നിന്നോട് തോന്നിയ അസൂയക്ക് അതിരില്ല എന്ന്. പിന്നെ അടുത്തു തന്നെ E.M.S മേപ്പയ്യൂരില്‍ പ്രസംഗിച്ചു. (അന്ന് വെങ്കപ്പാറപ്പോയിലാണ് ഇന്നത്തെ മേപ്പയ്യൂര്‍). അന്നും ആവളയില്‍ നിന്ന് ഞങ്ങള്‍ ജാഥയായി എത്തി. ഏട്ടന്മാര് എന്നെക്കൊണ്ട് മാല ഇടീച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോഴാണ് വിക്കുള്ള ഇദ്ദേഹമാണ് വീട്ടില്‍ പണ്ട് വന്നത് എന്ന് എനിക്ക് മനസ്സിലായത്.
കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്
