കുഞ്ഞിക്കഥ

മഴയായി നിന്നിലലിയാനുള്ള കാത്തിരുപ്പിനിടയിലെപ്പോഴോ കാറ്റ് കിന്നരിക്കാനെത്തി. അവന്റെ കുസൃതികൾ ഏകാന്തതയ്ക്ക് ഭംഗം വരുത്തിയപ്പോഴും മറുത്തൊന്നും പറയാഞ്ഞതെന്തേ…!!! മൌനം സമ്മതമായെടുത്ത കാറ്റ്, പതിയെ കരുത്താർജ്ജിക്കുന്നതും, അവന്റെ വന്യത എന്നെ ഞാനല്ലാതാക്കുന്നതും അറിഞ്ഞ നിമിഷത്തിൽ ഉള്ളിൽ നിറഞ്ഞത് ലഹരിയോ ശൂന്യതയോ..?! ഇടയ്ക്ക് പാറി വീണ ഒരു നോക്കിലാണ് തണലൊഴിഞ്ഞ നിന്റെ ഉറവകളിലേയ്ക്ക് സൂര്യൻ തീമഴ പെയ്യിക്കുന്നതറിഞ്ഞത്. വൈകിപ്പോയിരുന്നു. നിന്റെ കണ്ണീരിന് കാത്തിരിപ്പെന്ന് കൂടി അർത്ഥമുണ്ടെന്നറിഞ്ഞ നിമിഷത്തിൽ മുളയ്ക്കാൻ കൊതിച്ച വിത്തുകളുടെ നിലവിളി കേട്ടുകൊണ്ട്Continue Reading

ഞാൻ നീ പരാതി പറഞ്ഞിട്ടില്ല.നിന്നെ പകർത്താനുള്ള ചായക്കൂട്ടുകൾക്ക് നിറം പോരെന്ന് തോന്നിയപ്പോഴാണ് ഞാനെൻ്റെ ഹൃദയരക്തത്തിലേയ്ക്ക് വിരൽ നീട്ടിയത്. നീ സ്വതന്ത്രമാക്കപ്പെട്ട നിറങ്ങൾ അനന്തവിഹായസ്സിൽ പൂക്കുമെന്ന് നിന്നോടാരാണ് പറഞ്ഞത്?!കാൻവാസ് നഷ്ടപ്പെട്ട നിറങ്ങൾക്ക് പിന്നെയൊരിക്കലുമൊരു ചിത്രമാകാനാകില്ല. നമ്മൾ നീയില്ലാത്തയാകാശം വർണ്ണങ്ങളൊഴിഞ്ഞ ചിത്രമാണ്.Continue Reading

തന്നിലേക്ക് ഒഴുകിയ പുഴയിൽ പ്രണയം തിരഞ്ഞ തിരമാലയ്ക്ക് കിട്ടിയതു കുറെ മണൽത്തരികളാണ്. തന്നെ പുറന്തള്ളിയ മലനിരകളുടെ ഓർമ്മകൾ നദി ശിരസ്സിലേറ്റിയതാണെന്നറിഞ്ഞ തിര വിഷാദിച്ചു. എന്നിട്ടും അവൻ വീണ്ടും വീണ്ടും അവളിലേയ്ക്ക് വീശിയടിച്ചു കൊണ്ടിരുന്നു. കാൽപാദങ്ങളിൽ തട്ടി തിരിച്ചു പോകുന്ന തിരയോട് കഥാകൃത്ത് ചോദിച്ചു – ” എന്തിനാണ് നീ വീണ്ടും അവളെ തേടി പോകുന്നത് ?!” “മണലിന്‍റെ ഭാരം പേറി അവൾ ആഴങ്ങളിലേക്ക് മറയാതിരിക്കാൻ…..” ഒട്ടുമാലോചിക്കാതെ തിരമാല മറുപടി പറഞ്ഞു.Continue Reading

അബ്ദുള്ള പാലസ്തീനിയൻ ആണ്. വെളുത്തു,മെലിഞ്ഞു, കവിളെല്ലുകൾ ഉന്തിയ, എപ്പോഴും ഉറക്കെ സംസാരിക്കുന്ന യുവാവ്. ഓഫീസ് ടൈം കഴിഞ്ഞാലും ഇരുന്നു ജോലിചെയ്യുന്നത് കാണാം. സഹപ്രവർത്തകരിൽ ആരെങ്കിലും ചെറുതായി പോലും അയാളോട് അനീതി കാട്ടിയെന്ന് തോന്നിയാൽ അയാളുടെ ഒച്ചയുയരും. അതിനാൽ ഓഫീസിൽ അയാൾക്ക് ആത്മാർത്ഥസൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം. യുദ്ധം തുടങ്ങി രണ്ടാമത്തെ ആഴ്ച്ച ഓഫീസിലെത്തുമ്പോൾ അയാളുടെ മുഖം ആകെ ചുമന്നിരുന്നു. നേരെ മാനേജറുടെ കാബിനിലേയ്ക്ക് കയറിപ്പോയ അയാൾ നിസംഗനായി അദ്ദേഹത്തോട് പറഞ്ഞുContinue Reading

അതൊരു ക്വാറൻ്റെയിൻ കാലമായിരുന്നു. മാസ്കിനാൽ മുഖം മറച്ച് വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന മനുഷ്യരിൽ നിന്നയാൾ ഒളിച്ചു നിന്നു . പിന്നെ, ദുരന്തകാലം വിജനമാക്കിയ തെരുവിലേക്ക് ഇറങ്ങി. അയാൾക്ക് പോലും തിട്ടമില്ലാത്തത്ര വർഷങ്ങൾ നീണ്ട ഏകാന്തവാസം മുറിഞ്ഞതങ്ങനെയാണ്. പരിഹാസങ്ങളുടെയും അടക്കം പറച്ചിലുകളുടെയും കാരമുള്ളുകളൊഴിഞ്ഞ ഗ്രാമവീഥികൾ അയാളെ നോക്കി പുഞ്ചിരിച്ചു. ഓർമ്മയുറച്ചതിൽ പിന്നെ കണ്ണാടി നോക്കാത്തവനപ്പോൾ സ്വന്തം മുഖം കാണണമെന്ന ആശയുദിച്ചു. മുഖാവരണം നീക്കി പാതയോരത്തെ ജലാശയത്തിൽ നോക്കവെ, മറ്റുള്ളവരുടേതു പോലെയല്ലാത്ത തന്റെ മുഖവുംContinue Reading