October 2023 (Page 2)

ഡോക്ടർ എം എസ് സ്വാമിനാഥൻ അന്തരിച്ചു! സാർത്ഥകമായൊരു ജീവിതം വലിയ വാർധക്യക്ലേശങ്ങൾ കൂടാതെ അവസാനിച്ച അവസരത്തിൽ ഒരുവിഭാഗം പുരോഗമന-പരിസ്ഥിതിവാദികളായ മലയാളികൾ  പ്രതികരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി അപമാനിച്ചുകൊണ്ടാണ്. ജാതിയും, അപവാദങ്ങളും കൂട്ടിച്ചേർത്ത സാമൂഹമാധ്യമ പോസ്റ്റുകൾ, കൂടാതെ പത്തിരുപത്തെട്ടു വർഷം മുമ്പ് ശ്രീ ക്ലോഡ് അല്‍വാരിസ് എഴുതിയ സ്വാമിനാഥൻ വിമർശനം “മരണം ആരെയും വിശുദ്ധരാക്കുന്നില്ല” എന്ന ആമുഖ പ്രസ്താവനയോടെ പുനഃപ്രസിദ്ധീകരിച്ചു, മലയാളത്തിലെ ഒരു പുരോഗമന സാമൂഹ്യ മാധ്യമം – ക്രിട്ടിക്. അത്തരം ആശയനിഷ്ഠമല്ലാത്തContinue Reading

സ്വന്തം ജീവിത കാലത്തു തന്നെ ഇതിഹാസമായി മാറിയ ചുരുക്കം പേരിൽ പ്രാതസ്മരണീയനാണ് ഇക്കഴിഞ്ഞ സെപ്തംബർ 28 ന് ചെന്നൈയിൽ വച്ച് അന്തരിച്ച ഡോ.എം.എസ്. സ്വാമിനാഥൻ ;ഇന്ത്യയുടെഹരിത വിപ്ലവ നായകൻ. ശാസ്ത്രജ്ഞന്റെ ധിഷണയും ഭരണകർത്താവിന്റെ പ്രാഗത്ഭ്യവും ക്രാന്തദർശിത്വവും ഒന്നു ചേർന്ന മനുഷ്യ സ്നേഹി.അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നത് ഒരു നാടോ ഒരു തലമുറയോ മാത്രമല്ല അരിയും ഗോതമ്പും ഉരുള കിഴങ്ങുമെല്ലാം ആഹരിക്കുന്ന ജനസഞ്ചയത്തിന്റെ വരാനിരിക്കുന്നതലമുറകളോളം നീളുന്നകടപ്പാടാണത്. 1925 ആഗസ്റ്റ് 7 ന് മദ്രാസ് പ്രവിശ്യയിലെContinue Reading

യു കെ യില്‍ നിന്നുള്ള കുറിപ്പുകള്‍ ഇസ്താംബുളില്‍ എത്തി രണ്ടാം ദിവസം –പകല്‍ സിറ്റിയില്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കണ്ട് താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. ഡ്രാക്കുളയിലെ ക്രിസ്റ്റഫര്‍ ലീയുടെ മുഖവും ശരീരപ്രകൃതിയുമുള്ള ടാക്സി ഡ്രൈവര്‍ ഹംസ അഞ്ഞൂറ് ലിറയാണ് ചാര്‍ജായി ചോദിച്ചത്. തലേന്ന് സിറ്റിയിലേയ്ക്കും തിരിച്ചും നൂറ്റമ്പതും നൂറ്ററുപതും ലിറയ്ക്ക് യാത്ര ചെയ്ത അതേ ദൂരം! ‘പറയുന്ന വില അന്യായമാണെന്ന് തോന്നിയാല്‍ വിലപേശാന്‍ ഒരിക്കലും മറക്കരുതെന്ന ഉപദേശം ഓര്‍മ്മിച്ച് അനു നൂറില്‍Continue Reading

ആഘോഷങ്ങൾ ഒന്നുമില്ലാതെ കടന്നുപോകുന്ന നവതി. നിരവധി രോഗങ്ങളുടെ തത്രപ്പാടിൽ, ജന്മദിനം വാർദ്ധക്യത്തിന്റെയും, സഹനത്തിന്റെയും, മറ്റൊരു ദിനം മാത്രം.ജനൽ പാളികൾക്കുള്ളിലൂടെ തന്റെ ജീവിതപ്പാതയിലെ പച്ചത്തുരുത്തുകളിലേക്ക്, ബാലകൃഷ്ണൻ നായർ വെറുതെ കണ്ണോടിച്ചു.“ബാലാ, നിനക്കെല്ലാ ആശംസകളും.” വളകിലുക്കത്തോടും, പൊട്ടിച്ചിരിയോടും കൂടി ഒരു കാറ്റ് പോലെ തന്നെ തഴുകിയ ശബ്ദം തന്റെ ലക്ഷ്മിയേടത്തിയുടേത് തന്നെ.കണ്ണുകൾ അടച്ച്, ലക്ഷമിയേടത്തിയുടെ പാവാട പ്രായത്തിലെ രൂപം മുതൽ പലതും മനസ്സിലേക്ക് ആവാഹിക്കുമ്പോൾ, തന്റെ ജീവിതത്തിൽ ഒരു തുടർക്കഥ പോലെ വർഷങ്ങളോളംContinue Reading

ഒരു നേരനുഭവംഎഴുപതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ കുട്ടിക്കാലം. അക്കാലത്തെ മനുഷ്യരുടെ തീവ്രമായ അനുഭവം വിശപ്പ് തന്നെയായിരുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ എല്ലാം സ്ഥാനം ഈ അനുഭവങ്ങൾക്കും പിന്നിലായിരുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൊന്നായും അടങ്ങാത്ത വിശപ്പിനെ നേരിയ തോതിലെങ്കിലും ശമിപ്പിച്ചു പോന്നതും ആ കാലത്ത് ബ്രസീൽ ജന്മം നല്കി പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച മരച്ചീനിയായിരുന്നു. വേറെയും ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്തതായി. പല തരം ചേമ്പുകളും കാച്ചിലും ചേനയുമെല്ലാം ആContinue Reading