January 2022 (Page 5)

കൊതിയൂറുന്നഗന്ധം പിൻതുടർന്നെത്തിയതാണ് ഈച്ച. മണത്തിൻ്റെവഴി മരണത്തിലേക്കുള്ള വഴിയായപ്പോൾ മാധുര്യം മനസ്സിലോർത്തു പാറിയെത്തിയതും പഴച്ചാറിൽ മുങ്ങിയതും ഞൊടിയിടയിൽ കഴിഞ്ഞു. കാഴ്ചമങ്ങുമ്പോൾ കൂട്ടുകാരുടെ ചിറകടിയൊച്ചകൾ അടുത്തുവരുന്നത് കേട്ടു. അരുതെന്ന് പറയാൻ ആകുന്നില്ലല്ലോ… xxxxx xxxxx xxxxx ” അമ്മേ… ജ്യൂസില് ഈച്ച വീണു” കുട്ടിയുടെ സ്വരത്തിൽ നിരാശ.” അതെടുത്ത് കളയ് മോനെ… അമ്മ വേറെ കൊണ്ട്വരാം…” xxxxx xxxxx xxxxx കുട്ടിനീട്ടിയെറിഞ്ഞ ജ്യൂസ് മുറ്റത്ത് ചിതറിവീണു. മരണത്തിൽ നിന്ന് കഷ്ടിച്ചുരക്ഷപ്പെട്ട ഈച്ച കുഞ്ഞിന്Continue Reading

രണ്ട് കൊല്ലമായി ലോകമെമ്പാടുമുള്ള കുട്ടികൾ സ്കൂളിൽ പോകുന്നില്ല! കമ്പ്യൂട്ടറുകളിലൂടെയും ടി വി യിലൂടെയും ഉള്ള വിദൂര പഠനത്തിലേക്ക് പെട്ടെന്നാണ് സ്കൂളുകളും യൂണിവേഴ്സിറ്റികളും മാറിയത് ! അതിന് ഒരു കൊല്ലം മുമ്പ് ആരെങ്കിലും വിദ്യാഭ്യാസം online ലേക്ക് മാറണം എന്ന് പറഞ്ഞിരുന്നെങ്കിൽ അയാളെ വിഡ്ഢിയെന്ന് വിളിക്കാൻ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും മടിച്ചിട്ടുണ്ടാവില്ല ! പക്ഷെ കാര്യങ്ങൾ മാറി മറിഞ്ഞു ! സാധാരണ ടെക്നോളജിയോ കമ്പ്യൂട്ടറോ ഉപയോഗിച്ച് പരിചയമില്ലാത്ത മലയാളം പോലുള്ളContinue Reading

2011 ലാണ് മലയാളത്തിലെ ആദ്യത്തെ വെബ് മാഗസിനായ മലയാളനാടിൽ പ്രവാസികളുടെ സാമ്പത്തിക നിലയെക്കുറിച്ച് മെതിലാജിന്റെ ലേഖനം ആദ്യമായി വായിക്കുന്നത്. വളച്ചുകെട്ടലുകളോ അനാവശ്യ ചമൽക്കാരങ്ങളോ ഇല്ലാതെ, വേറിട്ടൊരു രീതിയിൽ വായനക്കാരനോട് നേരിട്ട് സംവേദിക്കുന്ന രീതി അന്ന് തൊട്ടേ ശ്രദ്ധിച്ചിരുന്നു. തുടർന്ന് സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് മെതിലാജിന്റെ നിരീക്ഷണങ്ങൾ താല്പര്യത്തോടെ വായിച്ചിരുന്നു. മെതിലാജിന്റെ തിരഞ്ഞെടുത്ത 27 ലേഖനങ്ങളുടെ സമാഹാരമാണ് കഴിഞ്ഞ വർഷം ലോഗോസ് ബുക്സ് പുറത്തിറക്കിയ “തോറ്റ സമരങ്ങളുടെ തമ്പുരാക്കന്മാർ ” എന്നContinue Reading

. ഏകാകിയായൊരു രാപ്പാടിയെന്നപോൽഞാനിരിക്കവെ,കൂട്ടിനുള്ളിൽ എന്നുമെനിക്കൊപ്പമെന്നുനിനച്ചിരിക്കെ-യെന്നെ-തനിച്ചാക്കിയെങ്ങോമറഞ്ഞെന്നിണക്കിളി വന്നില്ലയൊരു ചെറു തെന്നലുമീവഴി ,വന്നില്ല വാടിയിലൊരുകുഞ്ഞു തുമ്പി പോലും ചക്രവാളം പുണരാൻവെമ്പിയോടും മേഘജാലവും തന്നില്ലമധുരമാം പ്രണയ സന്ദേശങ്ങൾ. സായാഹ്ന രേണുക്കൾകുടഞ്ഞിട്ട വർണ്ണങ്ങളാലെവരഞ്ഞില്ലൊരനുരാഗ ചിത്രങ്ങളും ഒരേകാന്ത സഞ്ചാരിയെന്നപോൽ ഞാനെൻ നൊമ്പരത്തിൻമാറാപ്പുമേന്തി പ്പാതയിൽ നിൽക്കവേ,കൂട്ടിനായ് വന്നില്ലയെൻനിഴൽപോലുമൊപ്പം ഒറ്റക്കിരിക്കവേകാണ്മൂ, ഞാനെൻ നോവിൻനിഴലാട്ടങ്ങൾ, മാറിയെത്തുംഇരുളും വെളിച്ചവുംജനിമൃതിക്കപ്പുറംകാലത്തെ തേടുന്നു.. ഒരു പാട്ടെനിക്കിനി പാടുവാനില്ല,വാനോളമുയരാനായി ചിറകുമില്ല നാമൊരുമിച്ചു പറന്നൊരാ വീഥികൾപാടുന്നു, പ്രത്യാശ തൻ ഗീതങ്ങൾ.. ഒറ്റക്കിരിക്കാതെ, ഓർത്തോർത്തി –രിക്കാതെ പക്ഷി, നീചിറകടിച്ചുയർന്നാലും. നീContinue Reading

നഗരത്തിൽപാതയോരത്ത്വിറയാർന്ന് നിൽക്കുന്നമരച്ചുവട്ടിൽഇന്ന് പകൽ മുഴുവൻഞാൻ നിന്നെ കാത്തുനിന്നു.പുഴപോലെ പായുന്നമനുഷ്യരിലൊരാൾനീയായിരുന്നിരിക്കാംഎനിക്ക് നിന്നെ കാണാനാവുന്നില്ലനീയെന്നെ നോക്കുന്നുമുണ്ടാവില്ലഎത്രയെങ്കിലും തവണഎൻ്റെ മുന്നിലൂടെ നീഅങ്ങട്ടുമിങ്ങട്ടും പോയിരിക്കാം.നമ്മുടെ കണ്ണുകൾഅറിയാതെയെങ്കിലുംഇടഞ്ഞിരിക്കാം ഞാൻ കാത്തിരിക്കുന്നതുംനീ തേടിയലയുന്നതുംനിന്നെയുമെന്നെയുമെന്ന്എങ്ങനെ തിരിച്ചറിയും എങ്കിലും ശിരസ്സിൽ വീണഓരോ ഇലയുംനിൻ്റെ നോട്ടങ്ങളാണെന്ന്വെറുതെ കരുതാനാണിഷ്ടം സന്ധ്യയാകുന്നുനീ വീടണഞ്ഞിരിക്കാംവ്യഥകൾ മറച്ചു പിടിച്ച ഉടലുമായിവീട് തുടച്ചു വയ്ക്കുകയാവാം ഞാൻനീ കൊഴിച്ചിട്ട ഇലകൾക്ക് മേൽചായട്ടെ.നാളെ പുലർച്ചെഞാനുണരാം,നീ കടന്നു പോകാം,മരത്തിൽഇലകൾ വിടരാംകൊഴിയാം. എന്നെങ്കിലുമൊരിക്കൽതെരുവ് ശൂന്യമാകുന്നയാമത്തിൽഞാനും നീയുംനിൻ്റെയും എൻ്റെയുംപേരു ചൊല്ലി വിളിക്കുന്നത്പൊടുന്നനെനാം കേൾക്കുന്നുണ്ടാവാം. പ്രിയപ്പെട്ടവളെഎന്നാണീതെരുവൊന്ന്ശൂന്യമാവുകവിജനമാവുകനിശബ്ദമാവുക……… കവർ ഡിസൈൻContinue Reading