എൻ ബി സുരേഷ്

അദ്ധ്യാപകൻ, കവി, പ്രസാധകൻ. പ്രസിദ്ധീകരിച്ച കൃതി
"ആൽമരത്തിൻ്റെ ബോൺസായ് ബുദ്ധനോട്".

നോക്കൂമുന്നിൽഅലതല്ലുന്ന കടൽഅത് ജീവിതമാണെന്ന്നീയും ഞാനും കരുതുന്നില്ലേ. അല്ല അത്സങ്കടങ്ങൾ മുടിയഴിച്ചാടുകയാണെന്ന്കരുതിയാലോഅപ്പോൾ നീ നിൽക്കുന്നഈ കടൽപ്പാലംവേദനകളോ പ്രതീക്ഷകളോ?നിൻ്റെ പിന്നിൽതോളിൽ പിടിച്ചു നിൽക്കുന്ന ഞാൻ,നമ്മുടെനനവാർന്ന കണ്ണുകൾ,എൻ്റെ മുഖത്തേക്ക്പാറി വീഴുന്ന നിൻ്റെ മുടിയിഴകൾ…. ആകാശച്ചെരുവിൽതൂകിയ നിറങ്ങൾതുടച്ചെടുത്ത്സൂര്യൻ മറയുമ്പോൾഎൻ്റെ നെഞ്ചിൽ ചാരുന്ന നീയുംനിന്നെ ചുറ്റിപ്പിടിക്കുന്നഎൻ്റെ കൈകളുംതുരുമ്പിച്ച തൂണുകളിലാടുന്നകടൽപ്പാലവുംപിന്നിൽ നേർത്ത ചൂടിൽമയങ്ങുന്ന കരയുംഅതിനു നടുവിൽഇരമ്പുന്ന അനേകം മനുഷ്യരുംഅവരെ പൊതിയുന്ന ഇരുട്ടുംപിന്നെയും വെളിച്ചംവന്ന് വിളിച്ചുണർത്തുമെന്നനിനവും. മുന്നിലുംപിന്നിലുംഇപ്പോൾഇരമ്പലുകൾ മാത്രം ഞാനും നീയുംഅനന്തതയിലേക്ക്ഹൃദയങ്ങളെ ചേർത്തുവച്ച്കണ്ണടയ്ക്കുന്നു.ഒരു ചുംബനത്തിൽലയിക്കുന്നുഉള്ളിൻ്റെയുള്ളിൽഒരു നക്ഷത്രംകണ്ണു ചിമ്മി തുറക്കുന്നു. കടലിപ്പോൾശാന്തമാണ്Continue Reading

നിന്നെ മാത്രം കാണുന്നകാലമുണ്ട്. ആകാശത്തിൽഅനേക നക്ഷത്രങ്ങൾക്കിടയിൽഒന്നിൻ്റെ മാത്രം പ്രകാശംതേടി വരും പോലെ ഓളങ്ങളിൽ ഒരലനീന്തിയടുത്തേക്ക് വരും പോലെ ഹൃദയം ഇടയ്ക്കൊരു മാത്രനെഞ്ചിൽ കുത്തും പോലെ നിർജീവ നാഡിയിൽഒഴുകാൻ ഒരു രക്ത നദിചൂടുപിടിക്കും പോലെ നീ വരാൻ കാത്തുനിന്ന സന്ധ്യകൾഇരുണ്ടു പോയ കാലമെപ്പോൾതെളിയുമെന്ന്പരിഭവിക്കും പോലെ എക്കാലത്തും പൂക്കുന്ന ഒരു വസന്തംചില്ലയൊരുക്കും പോലെ നാമൊന്നിച്ചൊഴുകിയിട്ടുംകലർന്നില്ലല്ലോ എന്ന്ജലജീവികൾ ഓർമ്മിപ്പിക്കും പോലെ നിന്നിൽ കലരാൻശ്വാസം പോലെജീവൻ വിചാരപ്പെടും പോലെ നിലാവിനാൽ തിടം വച്ചപ്രണയംഒരേകാന്ത വഴിയിൽനിഴലിനോട്രഹസ്യം പറഞ്ഞContinue Reading

നഗരത്തിൽപാതയോരത്ത്വിറയാർന്ന് നിൽക്കുന്നമരച്ചുവട്ടിൽഇന്ന് പകൽ മുഴുവൻഞാൻ നിന്നെ കാത്തുനിന്നു.പുഴപോലെ പായുന്നമനുഷ്യരിലൊരാൾനീയായിരുന്നിരിക്കാംഎനിക്ക് നിന്നെ കാണാനാവുന്നില്ലനീയെന്നെ നോക്കുന്നുമുണ്ടാവില്ലഎത്രയെങ്കിലും തവണഎൻ്റെ മുന്നിലൂടെ നീഅങ്ങട്ടുമിങ്ങട്ടും പോയിരിക്കാം.നമ്മുടെ കണ്ണുകൾഅറിയാതെയെങ്കിലുംഇടഞ്ഞിരിക്കാം ഞാൻ കാത്തിരിക്കുന്നതുംനീ തേടിയലയുന്നതുംനിന്നെയുമെന്നെയുമെന്ന്എങ്ങനെ തിരിച്ചറിയും എങ്കിലും ശിരസ്സിൽ വീണഓരോ ഇലയുംനിൻ്റെ നോട്ടങ്ങളാണെന്ന്വെറുതെ കരുതാനാണിഷ്ടം സന്ധ്യയാകുന്നുനീ വീടണഞ്ഞിരിക്കാംവ്യഥകൾ മറച്ചു പിടിച്ച ഉടലുമായിവീട് തുടച്ചു വയ്ക്കുകയാവാം ഞാൻനീ കൊഴിച്ചിട്ട ഇലകൾക്ക് മേൽചായട്ടെ.നാളെ പുലർച്ചെഞാനുണരാം,നീ കടന്നു പോകാം,മരത്തിൽഇലകൾ വിടരാംകൊഴിയാം. എന്നെങ്കിലുമൊരിക്കൽതെരുവ് ശൂന്യമാകുന്നയാമത്തിൽഞാനും നീയുംനിൻ്റെയും എൻ്റെയുംപേരു ചൊല്ലി വിളിക്കുന്നത്പൊടുന്നനെനാം കേൾക്കുന്നുണ്ടാവാം. പ്രിയപ്പെട്ടവളെഎന്നാണീതെരുവൊന്ന്ശൂന്യമാവുകവിജനമാവുകനിശബ്ദമാവുക……… കവർ ഡിസൈൻContinue Reading

പ്രകൃതിവിരുദ്ധലൈംഗികതയ്ക്ക് നിരന്തരം പലർക്കും വഴങ്ങിക്കൊടുത്തുകൊണ്ട് തന്റെ ഇരട്ടസഹോദരന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യുന്ന ഒരു പത്താംക്ലാസ്സുകാരന്റെ ചങ്കുറപ്പിന്റെ കഥയായി ‘പെണ്ണാച്ചി“യെ( മലയാളം വാരിക) വായിക്കാം. പക്ഷേ അത് ഒരു പ്രാഥമികമായ വായനമാത്രമേ ആവുകയുള്ളൂ. ഫ്രാൻസിസ് നൊറോണയുടെ ഇനിനുമുൻപ് വായിച്ച, കടവരാൽ, ഇരുൾരതി തൊട്ടപ്പൻ, എന്നിങ്ങനെയുള്ള കഥകൾ കൂടി ഓർമ്മയിൽ വരുമ്പോൾ ആ കഥകളുടെ ഭൂമികയും ഉള്ളറകളും അതിലെ മനുഷ്യരുടെ ജീവിതചിത്രവും വ്യക്തമാവും എന്ന് തോന്നുന്നു.  “തിന്നുക കുടിക്കുക അഹ്ലാദിക്കുക.“ഇത് മനുഷ്യന്റെ അടിസ്ഥാനപരമായContinue Reading