November 2021 (Page 4)

നിങ്ങൾ അനീതിയെന്ന് പറയുന്നു,ഞാൻ നീതിപ്പഴുതുകളിൽ ഇരുട്ടു കൊണ്ട് അരക്കിടുന്നു. നിങ്ങൾ വിഴുപ്പെന്ന് പറയുന്നു,എൻ്റെ ഭാഷയിലത് എൻ്റെ സ്നേഹകണങ്ങളുടെ ബാക്കിപത്രമാകുന്നു. നിങ്ങൾ അടിച്ച് കൊല്ലെന്ന് ആക്രോശിക്കുന്നു,ഞാനവനെ എന്നിലേക്കാവാഹിക്കുന്നു. നിങ്ങൾ ആത്മഹത്യയെന്ന് പറയുന്നു,ഞാനെന്നെ സ്വയം രക്ഷപ്പെടുത്തിജീവൻ്റെ മിനാരങ്ങൾ കെട്ടിയതിനെ നിറപ്പെടുത്തുന്നു. നിങ്ങൾ ജയിലറകളെന്ന് പറയുന്നു,ഞാനവിടെ പനിനീർ പുഷ്പങ്ങളിൽതീ പടർത്തുന്നു,പ്രാപ്പിടിയൻമാരുടെ പാത്രങ്ങളിലേക്ക്വിഷജലം നിറക്കുന്നു. നിങ്ങൾ തൂക്കുമരമെന്ന് നിലവിളിക്കുന്നു,ഞാനവിടെ പ്രാണൻ്റെ പകുതി കൊണ്ട് ഊഞ്ഞാലിലുലാവുന്നു. നിങ്ങൾ ഭ്രാന്തെന്ന് പറയുന്നു,ഞാനെൻ്റെ ആത്മാവിനെ സംഗീതത്തിലേക്ക് കെട്ടഴിച്ച് വിടുന്നു. നിങ്ങൾContinue Reading

കാനഡയിൽ വന്നകാലം എല്ലാമൊരു പുതുമയായിരുന്നു. ആ പുതുമയിൽ നിന്നു ജീവിതത്തിലേക്കു ചേക്കേറിയ ചില വാക്കുകളുമുണ്ട്. അതിലൊന്നാണ് ടൂണി. കേൾക്കാനും പറയാനും ഇമ്പമുള്ളൊരു വാക്ക്…!ആ കാലത്തൊരിക്കൽ സ്‌കൂളിൽ പോയി വന്ന മോൾ ടൂണിയുടെ പാട്ടു പാടി കേൾപ്പിച്ചെങ്കിലും ആകെ രണ്ടു വരിയാണ് ഓർമ്മയിൽ ഉള്ളത്. “Paid a toonie for the bus And now I’m in a rush I wish that it would all justContinue Reading

സിനിമയും തമിഴ്‌നാടുരാഷ്ട്രീയവും തമ്മിലുള്ള ബന്ധം തമിഴ്‌നാടിനു പുറത്തുള്ളവർക്ക് കൗതുകകരമാണ്. തമിഴ്‌നാടിന്റെ സംസ്കാരവും രാഷ്ട്രീയഭൂമികയും പരിചയമില്ലാത്തവർക്ക് അവിടെ ഒരു സിനിമാതാരത്തിന് കിട്ടുന്ന ജനപിന്തുണ അതിശയകരമായിത്തോന്നും. ആ പിന്തുണയ്ക്ക് ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളുണ്ട്. നാടകശാലകളിൽ മേൽജാതിക്കാർക്കു മാത്രം പ്രവേശനവും മികച്ച ഇരിപ്പിടങ്ങളും കിട്ടുന്ന കാലത്ത്, ബ്രാഹ്മണരായ സംഗീതജ്ഞരും അഭിനേതാക്കളും അക്ഷരാർത്ഥത്തിൽ അരങ്ങുവാഴുന്ന കാലത്താണ്, അഭിനേതാക്കളുടെയും കഥാപാത്രങ്ങളുടെയും ജാതിയ്ക്കു വലിയ പ്രാധാന്യം കല്പിക്കാത്ത ‘സിനിമ’ എന്നൊരു പുത്തൻ കല/സാങ്കേതികത തമിഴ്‌നാട്ടിൽ വരുന്നത്. ആർക്കും ചെന്നുContinue Reading

കാർത്തിക മാസത്തിലെ വെളുത്ത ത്രയോദശി; അങ്ങനെ സമയം കുറിയ്ക്കപ്പെട്ടു. കൗരവരിൽ മൂത്തവനായ സുയോധനന്റെ ആവശ്യപ്രകാരം പാണ്ഡവരിൽ ഇളയവനായ സഹദേവൻ കുരുക്ഷേത്രയുദ്ധം തുടങ്ങുവാനുള്ള സമയം കുറിച്ചിരിക്കുന്നു. സർവ്വനാശത്തിന്റെ ഞാണൊലി മുഴങ്ങും മുൻപ് ദൃഷദ്വതിയും സരസ്വതിയും ഒഴുകുന്ന മണ്ണൊന്ന് കാണണം. ഗാന്ധാരത്തിലേക്ക് ദൂത് അയച്ചിട്ടുണ്ട്, വൈഹിന്ദിലെ സ്ത്രീകളുടെ കണ്ണുനീരണിഞ്ഞ കാത്തിരിപ്പിന് വിരാമമാകുന്നു. പടനിലം ഒരുങ്ങിക്കഴിഞ്ഞു, യഥാവിധി പൂജകളും ബലികളും നടക്കുന്നു. പതിനൊന്ന് അക്ഷൗഹിണികളുടെ നായകനായി ഭീഷ്മർ ചുമതലയേറ്റു കഴിഞ്ഞു. ശിബിരത്തിൽ ഉലൂകനും ബലകനുംContinue Reading

ഇല കൊഴിഞ്ഞ ചില്ലകളിൽശിശിരം കൂടുകെട്ടി-പാർക്കുമ്പോഴുംഒരു വസന്തം വരുമെന്ന്വഴി നോക്കി നിൽക്കുംഓരോ മരവും വിഷാദം മൂടി –പ്പുതച്ചിരിക്കുമ്പോൾഇതളുകൾ വിരിയിച്ച്കുഞ്ഞു താരകമായികണ്ണു തുറക്കാൻക്ഷമയോടെ കാത്തിരിക്കുംഓരോ പൂമൊട്ടും മേഘങ്ങൾ വിങ്ങി –ക്കരയുമ്പോഴൊക്കെപെയ്തു തോർന്ന്മാനത്തൊരുമഴവില്ല് തെളിയുന്നത്നോക്കി നിൽക്കുംഓരോ മനസ്സും. ഓരോ കാത്തിരിപ്പുംധ്യാനമാകേണ്ടതുണ്ട്നിഷ്കളങ്കമാകേണ്ടതുണ്ട്ഒടുവിലെ മധുരം,അല്ലെങ്കിൽ ചവർപ്പ്,കൈപ്പറ്റാനുള്ളകരുത്ത് കരുതി വെക്കേണ്ടതുണ്ട്. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading