പ്രജേഷ് പണിക്കര്‍

പഠനവും ഗവേഷണവും പാശ്ചാത്യദാർശനികതയിൽ. ഫിലോസഫി, ചരിത്രം, ഭാഷ, രാഷ്ട്രീയം, പാചകം, സംഗീതം, ഇതൊക്കെയാണ് താത്‌പര്യമുള്ള വിഷയങ്ങൾ.

യുക്രെയ്നിയൻ പ്രസിഡന്റ്‌, വ്ലോഡൊമിയർ സെലെൻസ്കി, യുദ്ധം തുടങ്ങുന്നതിനു മുൻപ്‌ ചെയ്ത പ്രസംഗം………………………………………………… ഇന്ന് റഷൻ ഫെഡറേഷന്റെ പ്രസിഡന്റുമായി സംസാരിക്കാൻ ഞാൻ മുൻകയ്യെടുത്തു. അതിന്റെ ഫലം നിശ്ശബ്ദതയായിരുന്നു. ഡോൺബാസിൽ നിശ്ശബ്ദതയാണ്‌ ഇപ്പോൾ അഭികാമ്യമെങ്കിലും. അതുകൊണ്ടാണ്‌ റഷ്ഷയിലെ പൗരന്മാരുടെ മുന്നിലേക്ക്‌ ഒരു നിവേദനവുമായി ഞാൻ വന്നിട്ടുള്ളത്‌. ഒരു പ്രസിഡന്റെന്ന നിലയ്ക്കല്ല. ഞാൻ റഷ്ഷൻ ജനങ്ങളോട്‌ ഒരു യുക്രൈയ്നിയൻ പൗരനെന്ന നിലയ്ക്കാണു സംസാരിക്കുന്നത്. ‌നമ്മൾ രണ്ടായിരം കിലോമീറ്ററുകൾ നീളം വരുന്ന അതിർത്തി പങ്കിടുന്നുണ്ട്‌. അതിനുContinue Reading

സിനിമയും തമിഴ്‌നാടുരാഷ്ട്രീയവും തമ്മിലുള്ള ബന്ധം തമിഴ്‌നാടിനു പുറത്തുള്ളവർക്ക് കൗതുകകരമാണ്. തമിഴ്‌നാടിന്റെ സംസ്കാരവും രാഷ്ട്രീയഭൂമികയും പരിചയമില്ലാത്തവർക്ക് അവിടെ ഒരു സിനിമാതാരത്തിന് കിട്ടുന്ന ജനപിന്തുണ അതിശയകരമായിത്തോന്നും. ആ പിന്തുണയ്ക്ക് ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളുണ്ട്. നാടകശാലകളിൽ മേൽജാതിക്കാർക്കു മാത്രം പ്രവേശനവും മികച്ച ഇരിപ്പിടങ്ങളും കിട്ടുന്ന കാലത്ത്, ബ്രാഹ്മണരായ സംഗീതജ്ഞരും അഭിനേതാക്കളും അക്ഷരാർത്ഥത്തിൽ അരങ്ങുവാഴുന്ന കാലത്താണ്, അഭിനേതാക്കളുടെയും കഥാപാത്രങ്ങളുടെയും ജാതിയ്ക്കു വലിയ പ്രാധാന്യം കല്പിക്കാത്ത ‘സിനിമ’ എന്നൊരു പുത്തൻ കല/സാങ്കേതികത തമിഴ്‌നാട്ടിൽ വരുന്നത്. ആർക്കും ചെന്നുContinue Reading

പിന്നീടു പാർട്ടി പ്രോപ്പഗാൻഡ കൂടുതൽ രൂക്ഷമായി. വീട്ടിനകത്തേക്ക് പാർട്ടിയംഗങ്ങൾ നേരവും കാലവുമില്ലാതെ കയറിയിറങ്ങി. പൊതുജനങ്ങളെപ്പങ്കെടുപ്പിച്ചു നടത്തുന്ന പാർട്ടി മീറ്റിംഗുകൾ നിർബ്ബന്ധിതവും കൂടുതൽക്കൂടുതൽ പ്രയാസകരവുമായി മാറി. ലോകത്ത് കൃഷിക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട സാഹചര്യങ്ങളുള്ള രാജ്യം സോവിയറ്റ് യൂണിയനാണെന്ന് ട്രാക്റ്റർ എന്ന പുതിയ യന്ത്രം കാണിച്ചും പല പ്രസംഗങ്ങളിലൂടെയും ജനങ്ങളോടു പാർട്ടി പറഞ്ഞുകൊണ്ടിരുന്നു. “ഇതു പോലൊരു കർഷകസമ്മേളനം ഒരു ക്യാപിറ്റലിസ്റ്റ് രാജ്യത്തു സാദ്ധ്യമാവും എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” ഒരു മീറ്റിംഗിൽ വെച്ച് കമ്മിസാർContinue Reading

“ഞങ്ങൾക്കുണ്ടായിരുന്നത് സ്റ്റാലിനിസമായിരുന്നു; കമ്യൂണിസമായിരുന്നില്ല. അത് സോഷ്യലിസമോ ക്യാപിറ്റലിസമോ അല്ല. പാശ്ചാത്യമോ പൗരസ്ത്യമോ അല്ല. സാമ്രാജ്യത്വമോ ജനായത്തമോ അല്ല. ഞങ്ങൾ ഞാന്നു കിടന്നിരുന്നത്.. എങ്ങനെയതു പറയും..? സ്റ്റാലിൻ! സ്റ്റാലിൻ!” – എലേന യുറീവ്ന (സ്വെറ്റ്ലാന അലക്സ്യേവിച്ചിന്റെ ‘സെക്കൻഹാൻഡ് ടൈം’ എന്ന പുസ്തകത്തിൽ) “സ്റ്റാലിനു ശേഷം ഞങ്ങൾ കൊലപാതകത്തെ കാണുന്നതു മറ്റൊരു മട്ടിലാണ്. സ്വന്തമാളുകളെ കൊല്ലേണ്ടിവന്നതിനെക്കുറിച്ച് ഞങ്ങൾക്കോർമ്മയുണ്ട്. എന്തിനാണു കൊല്ലപ്പെടുന്നതെന്നു മനസ്സിലാവാത്ത ജനങ്ങളെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച്. ആ ഓർമ്മ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിContinue Reading