LITERATURE (Page 78)

“നിങ്ങൾക്കിതെന്തിൻ്റെ കേടാണ് മനുഷ്യാ…”ഭാര്യയുടെ പരിഭവം.” ഒന്നൂല്ലേലും നിങ്ങൾടെ അമ്മാവനല്ലേ, ചുമ്മാ കെടന്നങ്ങ് തർക്കിച്ചോളും … “ “ചുമ്മാതൊന്നുമല്ല, വിവേരക്കേട് പറഞ്ഞോണ്ടിരുന്നാൽ സമ്മതിച്ചു കൊടുക്കണോ…” ” അതിന് നിങ്ങക്കെന്നാ…. മാമന്റെ ഫേസ്ബുക്കില് അങ്ങേരുടെ അഭിപ്രായം എഴുതീടുന്നതിന് നിങ്ങക്കെന്നാ….” അവൾ ചൊടിച്ചു.” പബ്ലിക്ക് പോസ്റ്റാണോ എതിരഭിപ്രായം വരും” ഞാനും വിട്ടുകൊടുത്തില്ല.” ഒന്നും പറയണ്ടെന്ന് വെച്ചിരുന്നപ്പോ ദാണ്ടെ പുള്ളിക്കാരനെന്നെ ടാഗ് ചെയ്തതിന്റെ നോട്ടിഫിക്കേഷൻ. ” എല്ലാവരുടെയും നേരെ നീട്ടിക്കാണിച്ച മൊബൈൽ സ്ക്രീനിൽ നോക്കുക പോലുംContinue Reading

ചിരിച്ചിരിക്കുമ്പോൾമരിച്ചുപോയൊരുയുവതിയെക്കാണാ_നൊരിക്കൽ ഞാൻ പോയി. സുഹൃത്തിന്‍റെ സുഹൃ_ത്തവ,ളതിനാലെഅവളെനിക്കൊരുസുഹൃത്തായ പോലെ മരിച്ചതെങ്കിലു_മവളുടെ മുഖ_ത്തതേ ചിരി,കാണാൻവരുവോർക്കായ് ചിരി. ചിരി കൊണ്ടുള്ളിലെകരച്ചിൽ മാറ്റിയമരണമങ്ങനെകിടക്കയായ് മുന്നിൽ. അവൾ കിടക്കുമാമുറിതൻ ഭിത്തിയി_ലൊരു വിവാദമാംചിരിയിരിക്കുന്നു. ചിരിയിതാണെങ്കിൽകരച്ചിലേതെന്നുമൊണാലിസ കണ്ണിൽകനിഞ്ഞു നോക്കുന്നു. ചിരി പകച്ചു പോംകരച്ചിലായെന്തോവെറുതെയെങ്കിലു_മതോർത്തു ജീവിതം. കവർ : വിൽസൺ ശാരദ ആനന്ദ്Continue Reading

തമ്മിൽ പിണഞ്ഞിടയുന്നനാടകഭാഷണംതെക്കുകിഴക്കേ ഇരുട്ടീന്ന് ഉരുട്ടുചെണ്ടയ്ക്കൊപ്പംഇടയ്ക്കിടെ മയങ്ങിയുണർന്ന്‘അമ്മേ നാരായണാ’ഈണപ്പെട്ടൊലിച്ചെത്തുന്നത്വടക്കുപടിഞ്ഞാറിരുട്ടീന്ന് പകയുടെ ഗദാഘട്ടനംഏറ്റെടുത്തചെണ്ടകൾനില്ലെടാ നില്ലെടാ എന്ന്മുഴങ്ങിയമറുന്നത്കിഴക്കിരുട്ടിന്റെ അരങ്ങീന്ന് കഴുന്നെഴുന്നള്ളിച്ച്ഇടറിമുഴങ്ങുന്ന തമ്പേറൊച്ചപടിഞ്ഞാറിരുട്ടിന്റെ തെരുവീന്ന് ഉള്ളുരുക്കുന്ന ഭൂതനാദങ്ങൾഇടവിടാതെ ഇഴഞ്ഞേറുന്നത്കീഴിരുട്ടിന്റെ മേലേരിയിൽ നിന്ന്.Continue Reading

1975. രാഷ്ട്രീയ കലാപങ്ങളുടെ കാലം. അടിയന്തരാവസ്ഥയുടെ രൂക്ഷത രാജ്യം മുഴുവന്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. നിര്‍ബന്ധിത വാസക്റ്റമിയും കലാപങ്ങളും സാമ്പത്തികമായും സാമൂഹികമായും രാജ്യത്തെ തകര്‍ത്തുകൊണ്ടിരുന്ന കാലം. കോളേജില്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരായ ഞങ്ങള്‍ ഒമ്പത് പേരും പട്ടണത്തില്‍ നിന്നും അകലെയുള്ള ഒരു ഗ്രാമത്തില്‍ ഒളിവിലായിരുന്നു. കൂടുതല്‍ കാലം അങ്ങനെ ജീവിക്കുക ഞങ്ങളെ സംബന്ധിച്ചിടത്തോളം സാധ്യമല്ലായിരുന്നു. അന്ന് വൈകുന്നേരം, ജയദീപ് ഞങ്ങളെ തേടിയെത്തി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നുമല്ലാത്ത എല്ലാവരും അനധികൃതമായി അറസ്റ്റ് ചെയ്യപ്പെടുകയാണെന്നും യാതൊരുവിധ മനുഷ്യാവകാശങ്ങള്‍ക്കുംContinue Reading

കുർട്ട് കുസെൻബെർഗ് കാലത്തു പത്തുമണിയോടെ ഞാൻ അതിർത്തിയിലെത്തി. കസ്റ്റംസുകാർ എന്റെ രേഖകളെല്ലാം പരിശോധിക്കുകയും അവരുടെ മൂക്കിനു താഴെ വച്ച് എന്റെ കയ്യിലുള്ള പണം എന്നെക്കൊണ്ടെണ്ണിക്കുകയും ചെയ്തു. അത് നല്ലൊരു തുക ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധനയ്ക്കൊന്നും നില്ക്കാതെ അവർ എന്നെ കടന്നുപോകാൻ അനുവദിച്ചു. കനം കുറഞ്ഞ പഴ്സുമായി ചെല്ലുന്ന സഞ്ചാരികൾക്ക് പറ്റൂറിയയിൽ പ്രവേശനമില്ല. കുറഞ്ഞത് ഒരു മണിക്കൂർ നടക്കുക, പിന്നെ വിശ്രമിക്കുക- എന്റെ തീരുമാനം അങ്ങനെയായിരുന്നു. അതിരാവിലെ മുതൽ ഞാൻ യാത്രയിലായിരുന്നു.Continue Reading