LITERATURE (Page 76)

കവിത – ചന്ദ്രിക.പി. (കന്നഡ)മൊഴിമാറ്റം – രാമൻ മുണ്ടനാട് ഞാൻ കളിമണ്ണ് കുഴയ്ക്കുകയായിരുന്നു.അതൊടുവിൽ ഒരു കിളിയുടെ രൂപമായി.ഞാനതിന് വർണ്ണം പകർന്നു.കളിമണ്ണുറച്ചു. ശില്പം പൂർണ്ണമായി.പിന്നെ ഞാൻ സൂക്ഷ്മതയോടെഅതിന് നേത്രോന്മീലനം നടത്തി.അപ്പോളതിന്റെ ഇമയിളകാൻ തുടങ്ങി.അത്ഭുതത്തോടെ ഞാനെന്റെ ആത്മാവ്അതിന്റെ ഹൃദയത്തിലേയ്ക്ക് ചേർത്തു.ആ കിളി ചിറകടിച്ചു പറന്നുയർന്നു.എന്നെങ്കിലും അത് തിരിച്ചു വരുമോ ?ആയുസ്സിലെ വിലയേറിയ ദിനങ്ങൾവെറുതെ വ്യര്ഥമാക്കിയതോർത്ത്നിരാശയോടെ വീട്ടിലേയ്ക്കു നടന്നു.ആശ്ചര്യം, പിറ്റേന്ന് പ്രഭാതത്തിൽകലപിലാ ചിലച്ചുകൊണ്ട് ആ കിളിതിരിച്ചെത്തിയിരിയ്ക്കുന്നു.സന്തോഷത്താൽ മനസ്സു നിറഞ്ഞു.സ്‌നേഹത്തോടെ ഞാൻ കൊടുത്തധാന്യമണികൾ കൊത്തിത്തിന്നുകൊണ്ട്ആ കിളിContinue Reading

ഓർമയുടെ ഇതൾ ഓർമയുടെ ഇതളുകൾപൊഴിയുമെന്ന്ഓരോ പൂവിനുമറിയാം. കരയുന്ന തീരം തീരം കരയുന്നത്വിധിയെന്ന്പാവം തിര വെറുതെ കരുതി. സുഖം മരണത്തെപ്പോലെസുഖമുള്ളതൊന്നുമില്ലെന്ന്‌ ചിലരേലും കരുതുന്നു. ഓർമ്മ ഏതോ കടലിന്റെതീരമിന്നും കടന്നു വരാത്തതെന്നലിനെ ഓർക്കുന്നു. നിമിഷം നിമിഷങ്ങൾവെറുതെയങ്ങുപോകുന്നതോരോനിമിഷവും ഞാൻ കണ്ടു. മരുഭൂമി പെയ്യട്ടെ മരുഭൂമി പെയ്യുന്നതുംകൊതിച്ചൊരു മണൽത്തരികാത്തിരുന്നു.Continue Reading

ഉറഞ്ഞു കട്ടിയായ തടാകവും വീടുകളുടെ മേല്‍ക്കട്ടികളില്‍ നിന്ന് ചുറ്റോടുചുറ്റും പല നീളത്തില്‍ തൂങ്ങിനില്‍ക്കുന്ന ഹിമസൂചികളും വെള്ളപുതച്ച് മയങ്ങിക്കിടക്കുന്ന കാറുകളും എതിര്‍ വീട്ടിലെ തോട്ടത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഐസ് സ്കേറ്റിംഗിനുള്ള റിങ്കുമൊക്കെയായി അപ്പാര്‍ട്ട്മെന്‍റ് സമുച്ചയം -നഗരവും- ദിവസങ്ങളായി ശീതക്കാറ്റിലും മഞ്ഞുമഴയിലും മരവിച്ച് നിൽക്കുകയാണ്. ഏതാനും ദിവസത്തേയ്ക്ക് കൂടി ഇത് തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. വിവേകിനോടൊപ്പം മിനിഞ്ഞാന്ന് രാവിലെ മനോഹരന്‍ വന്നിറങ്ങിയപ്പോഴും വെളുത്ത മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിവേക് അജിയുടെ സുഹൃത്താണ്. സ്കൂള്‍ കാലം തൊട്ട് എന്‍റെContinue Reading

ഉദയത്തിന് മുൻപേതന്നെ കുന്ത പാറപ്പുറത്തുണ്ടാകും. കുളത്തിന് ചുറ്റും കാണുന്ന പൊന്തകൾക്കപ്പുറം പരന്നുകിടക്കുന്ന പാടം. അതിനുമപ്പുറം അവ്യക്തമായി തെങ്ങിൻ തോപ്പുകൾ. അവിടെയാണ് അവസാനമായി സൂര്യനെ കാണുക! കടൽക്കരയിലെ അസ്തമയം കുന്തക്കു പരിചിതമല്ല. അയാളുടെ കടലും കരയുമെല്ലാം കുളമാണ്. ചെങ്കല്ലും കരിമ്പാറയും തിങ്ങിയ ഉറപ്പുള്ള കരയിൽ നിന്നും പാടത്തേക്ക് ഇറങ്ങുന്നിടത്താണ് കുളം. ചുറ്റും ചിതറിപ്പരന്നു കിടക്കുന്ന പാറകൾ. അവിടെ കിടന്നാൽ രാത്രി നിലാവിനെയും നക്ഷത്രങ്ങളെയും കണ്ടുറങ്ങാം. ഇരുട്ടിയാൽ പലരും അവിടെ വന്നിരിക്കും. അത്യാവശ്യംContinue Reading

സാധാരണ ചർച്ച ചെയ്യപ്പെടാറുള്ളത് പോലെ ഈ സിനിമയെ കുറിച്ച് ഉയരുന്ന വിവാദങ്ങളെ കലയുടെ, സർഗ്ഗ പ്രവൃത്തിയുടെ അഥവാ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാൻ കഴിയുമോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. അതിനൊപ്പം തന്നെ, നെല്ലിനെ നെല്ലായും പതിരിനെ പതിരായും കാണാൻ തക്ക കഴിവും വിവേകവും പക്വതയും ഒക്കെ സ്വായത്തമാക്കിയ ഒരു സമൂഹമാണ് കേരളത്തിലേത് എന്നും അതിനാൽ പ്രസ്തുത സിനിമയെ കുറിച്ച് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന ന്യായവാദവും ഉയർന്ന് കേൾക്കുന്നുണ്ട്. അങ്ങനെ ആയിരിക്കെ,Continue Reading