LITERATURE (Page 75)

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ് ഇവിടെയാണ് ഇവിടെയാണ് ….”ഏതൊരു വികസന സമൂഹത്തിൽ നിന്നുകൊണ്ടും അതിന്റെ ഗുണഫലമനുഭവിക്കുന്ന മനുഷ്യർക്ക് പറയാവുന്ന വാചകമാണത് . എന്നാൽ അതേ സമൂഹത്തിൽ ദുരിതമനുഭവിച്ച് ജീവിക്കുന്നവർക്ക് അതത്ര ആകർഷകമായ പ്രയോഗമായിരിക്കുകയുമില്ല. കേരളത്തിന്റെ സാമൂഹ്യവികസനത്തെക്കുറിച്ചോ സാംസ്കാരിക ഘടനയെക്കുറിച്ചോ പറയേണ്ടി വരുമ്പോൾ ആവർത്തിക്കപ്പെടുന്നൊരു വാചകമുണ്ട് – ” കേരളം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുകാതം മുന്നിലാണ് “.വലിയ നഗരങ്ങളിലെ വരേണ്യജീവിതങ്ങളെ ഒഴിച്ചു നിർത്തിയാൽ കേരളത്തിന്, മറ്റ്Continue Reading

അയാൾ : എന്നാണ് നീ ഏറ്റവുമധികം സന്തോഷത്താൽ അട്ടഹസിച്ചു ചിരിച്ചത്? ചാരനിറത്തിലുള്ള ഷർട്ടിട്ട അയാൾ കണ്ണാടി ശരിയാക്കിക്കൊണ്ട് അവനെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടാണ് അത് ചോദിച്ചത്. അവൻ : എൻ്റെ അമ്മ മരിച്ച ദിവസം. ഒരു നൂറ് ഇടവപ്പാതി മഴ ഒരുമിച്ചു നനഞ്ഞ നിറവിൽ ഞാനുറക്കെ ചിരിച്ചു കൊണ്ടേയിരുന്നു. ഇനിയും അവർക്ക് തീവ്രവാദിയുടെ ഭാര്യയായും, അമ്മയായും ജീവിക്കേണ്ടതില്ലല്ലോ. ഒരു പുഴുവിൻ്റെ ജീവിതം പോലും അവൻ്റെ അമ്മയുടേതിനേക്കാൾ ഭേദമായിരിക്കും. മിക്ക പുഴുക്കളും ഒന്നല്ലെങ്കിൽContinue Reading

കോവിലിനു താഴെ , മലയടി വാരത്തെ ചുറ്റി നിൽക്കു ന്ന ചെറിയ ഊരിലാണ് കുട്ടിയുടെ വീട്.തമിഴ് നാട്ടിലെ ചെറു ഗ്രാമങ്ങളിലൊന്നായ അവിടെ , പ്രധാനപ്പെട്ട ആകർഷണം തന്നെകോവിലായിരുന്നു . സ്വന്തം ഗോപുരത്തേയും ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് സാമാന്യം വലിയൊരു മലമുകളിലായി അതങ്ങനെ വിരിഞ്ഞുനിൽക്കുന്നതു കാണാം . ദിനംപ്രതി ധാരാളം പേർ ആരാധനക്കായി അവിടേക്ക് കടന്നു വരിക പതി വാണ്. ഭക്തരെ ബസ്സ്നിലയത്തിൽനിന്ന് അടിവാരത്തേക്കെത്തിക്കാൻ മാത്രമായി കുതിരവണ്ടികൾ സവാരി ചെയ്യുന്നുണ്ട്. അടിവാരത്ത്, കോവിലിലേക്കുContinue Reading

കബനിനദിക്ക് വയനാടൻ അതിർത്തി കടക്കാൻ സത്യം പറഞ്ഞാൽ അരമണിക്കൂർ പോലും വേണ്ട.പ്രയാണമാർഗ്ഗത്തിൽ അവളെ പിടിച്ചു നിർത്തുന്നതിൽ പാറക്കൂട്ടങ്ങൾക്കും വളവുകൾക്കും മുളങ്കാടുകൾക്കും നല്ല പങ്കുണ്ട് !കരയോട് ചേർന്ന് ചിലയിടങ്ങളിൽ കടമ്പുമരങ്ങൾ പൂത്തു നിൽക്കുന്നതു കാണാം.മല്ലിച്ചപ്പ് മണക്കുന്ന ഗ്രാമങ്ങളും ചോളവയലുകളും കണ്ടു തുടങ്ങും മുമ്പേ, കരിമണ്ണിൽ വിതറിയ മുത്താറിപ്പാടങ്ങൾ വല്ലപ്പോഴും എത്തി നോക്കിപ്പോവും .ഋതുക്കൾ മറക്കാത്ത സൂര്യകാന്തിത്തോട്ടങ്ങളും പുഴയി റമ്പുകൾക്ക് പച്ചകുത്തുന്ന ഇഞ്ചക്കാടുകളും പിന്നിട്ട് പുഴ വീണ്ടും ഗതിവേഗ മാർജ്ജിക്കുന്നു.കയങ്ങളിൽ ആരുടേയും കണ്ണിൽപ്പെടാതെContinue Reading

പെരുമാൾ മുരുകൻ ജാതീയമായ വേർതിരിവുകളും അതേതുടർന്നുണ്ടാകുന്ന അക്രമണങ്ങളും സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ്. പുരോഗമനത്തിന്റെ അലയൊലികൾ എത്രകണ്ട് ആളുകളിലേക്ക് എത്തിയാലും വികസന കുതിപ്പിനായി ലോകരാഷ്ട്രങ്ങളോടൊപ്പം മത്സരിക്കുമ്പോഴും ഒരു വിഭാഗം ജനത അനുഭവിക്കുന്ന യാതനകളെ കുറിച്ച് പലപ്പോഴും ആരും ചിന്തിക്കാതെ പോകുന്നു. അക്രമങ്ങളോ കൊലപാതകങ്ങളോ വാർത്തകളായി വരുമ്പോൾ മാത്രം അന്തിച്ചർച്ചകൾ കണ്ട് മാധ്യമങ്ങൾക്കു മുന്നിലിരുന്ന് കൊണ്ട് ജാതീയതയേയും അതിന്റെ ദുരവസ്ഥകളെയും കുറിച്ച് അല്പനേരം ഓർക്കുന്നു എന്നല്ലാതെ ദുരഭിമാന കൊലകൾക്കോContinue Reading