LITERATURE (Page 149)

” പ്രപഞ്ചമേ നീ കുതികൊള്ളുന്നോ എന്നെക്കരയിൽ തള്ളി?” ” ഒഴുകേണ്ടാ നീയെന്നോടൊത്തിനി മരിച്ചു പോയവനല്ലേ?” “രമിച്ചു പോയീ നിന്റെയൊഴുക്കിൽ മരിപ്പതെങ്ങനെ ഞാൻ?” “എങ്ങനെ നീയിനി രമിച്ചിടും ഹേ; അഴുകുന്നല്ലോ കോശങ്ങൾ?” “എങ്ങനെ പെട്ടെന്നഴുകും പുഴയേ തിങ്ങിന രാഗപരാഗങ്ങൾ?” “രാഗപരാഗ പരാക്രമമല്ലത്; കൃമികീടങ്ങൾ മിറിക്കുകയല്ലോ” “നിന്റെയൊഴുക്കാണല്ലോ പുഴയേ കൃമികീടങ്ങൾ മിറിപ്പതു സകലം” “നന്നേ, വാദം ബോധി; ച്ചിനി നീ കൃമിയായ് തുടരുക യെന്റെയൊഴുക്കിൽ.”Continue Reading

അങ്ങയുടെ പാദപത്മങ്ങളിൽ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി; എന്നാൽ ഇന്നാദ്യമായിട്ടാണ്‌ ഞാൻ അങ്ങയ്ക്കൊരു കത്തെഴുതുന്നത്. ഞാൻ എപ്പോഴും അങ്ങയുടെ അടുത്തുതന്നെയായിരുന്നു; അങ്ങു പറഞ്ഞ് പലതും ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ എന്നിൽ നിന്ന് അങ്ങും. എന്നാൽ ഒരു കത്തെഴുതാൻ വേണ്ട അകലം നമ്മൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഞാനിപ്പോൾ ഒരു തീർത്ഥാടനത്തിന്‌ പുരിയിൽ വന്നിരിക്കുകയാണ്‌; അങ്ങ് പതിവുപോലെ ഓഫീസ് ജോലിയിൽ സ്വയം മറന്നിരിക്കുകയായിരിക്കും. അങ്ങയ്ക്ക് കൊല്ക്കത്തയുമായുള്ള ബന്ധം ഒരൊച്ചിന്‌ അതിന്റെContinue Reading

തങ്കം പറഞ്ഞതോർക്കും, പിന്നേം പിന്നേം സ്റ്റിക്കറുകൾ വാരിയിട്ട് മിണ്ടാണ്ടിരിക്കും… അവന്, വാക്കുകൾ മുട്ടുമ്പോൾ കറുത്ത കുഞ്ഞ് നൃത്തം ചെയ്യും ദേഷ്യം വന്നാൽ കറുത്ത കുഞ്ഞ് ഉടുപ്പൂരിയെറിയും സങ്കടം വന്നാൽ കറുത്ത കുഞ്ഞ് പെയ്‌തോണ്ടിരിക്കും… വെളുത്തകുഞ്ഞ്, അന്നേരത്തൊക്കെ കഴിച്ചോണ്ടിരിക്കും ! അവന്റെ ഫോണിൽ കറുത്ത കുഞ്ഞ് സ്റ്റിക്കറിൽ ചെയ്യാത്ത കാര്യങ്ങളില്ല… തങ്കം പറഞ്ഞതോർക്കും, വലത്തേ തള്ളവിരലിൽ ഒരു ശബ്ദം പൊടിച്ചുയർത്തി വിടും… കരഞ്ഞാൽ, തങ്കം മഞ്ഞക്കൊണ്ടയുടെ സ്റ്റിക്കറിടും… ചിരിച്ചാൽ ചുറ്റിനും തുമ്പികൾContinue Reading

നടയിലെ കല്യാണമണ്ഡപത്തിനരികെ കരിങ്കല്ല് പാകിയ തറയിൽ പടിഞ്ഞിരുന്ന് മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു.” ലീവില്‍ നാട്ടില്‍ വരുമ്പോള്‍, സമയമുണ്ടാക്കി ഇവിടെ വന്ന്- കഴിയുമെങ്കില്‍, ലോഡ്ജില്‍മുറിയെടുത്ത് ഒരു രാത്രി തങ്ങി- അന്ന് വൈകുന്നേരവും പിറ്റേന്ന് രാവിലെയും- അമ്പലത്തില്‍ തൊഴുത്, മടങ്ങുക എന്നത് വിവാഹം കഴിഞ്ഞത് മുതലുള്ള ശീലമാണ്. അയല്‍സംസ്ഥാനത്ത്, താമസിക്കുന്നതിനടുത്തൊക്കെ അമ്പലങ്ങളുണ്ടെങ്കിലും, പോകുന്ന പതിവില്ല. നിരുപദ്രവിയായ ഒരു നിരീശ്വരവാദിയാണ് ഞാന്‍. വിവാഹവും കുട്ടികളുടെ ചോറൂണും വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ വിവാഹവുമടക്കം ജീവിതത്തിലെ ഒരുപാട് നല്ല കാര്യങ്ങള്‍ നടന്നത് ഈContinue Reading

കലണ്ടറിൽ ഒക്ടോബർ രണ്ടെന്നചുവന്നയക്കം അടുത്തയാണ്ട്ഉണ്ടാകുമോന്നൊരാധികഴിഞ്ഞ തവണ സേവന വാരത്തിൽവൃത്തിയാക്കിയ ഗാന്ധിസ്മാരകംഇടിഞ്ഞു പൊളിഞ്ഞു പോയിചമ്പാരൻ സമരം ഇക്കുറി സിലബസിൽ നിന്ന് മാറ്റിയോ?ചൊല്ലിപ്പഠിച്ച വള്ളത്തോൾ കവിതസ്‌മൃതിയിലാവശേഷിക്കുന്നുണ്ടോ?ദണ്‌ഡിയെക്കാൾ ദൂരം നടന്ന് പാതി വഴിയിൽ മരിച്ചവരെയോർക്കുന്നുണ്ടോ?ഇരുട്ടിൽ നാവ് മുറിഞ്ഞൊരു പെൺകുട്ടിയുടെ നിലവിളി നിലയ്ക്കുന്നേയില്ല !സമാധാനത്തിനുള്ള ഗോഡ്‌സെ പുരസ്‌കാരംമരണാനന്തരമായി മഹാത്മാവിന് പ്രഖ്യാപിച്ചോ?അഹിംസയുടെ ഊന്നുവടിയെവിടെ?നമസ്കരിച്ച് കാഞ്ചി വലിക്കുന്ന തോക്കുകൾ.“ഹേ റാം”പ്രാർത്ഥനകൾ ഉരുവിടാം Continue Reading