LITERATURE (Page 134)

കെട്ടിച്ചു വിട്ടവളെക്കാത്ത് പഴകി വീഴാറായ വാതിൽപ്പാളികളുംതുറന്നു വെച്ച്,മന്ദഹസിച്ചു നിൽക്കാറുണ്ട് എൻ്റെ ആ തണൽവീട്. ചവിട്ടി നിന്ന ഒരു മൺതരി ചുമരിലെ ഒരു മുഷിഞ്ഞ കൈപ്പാട് പിഞ്ഞിത്തീരാറായഒരു തുണിത്തുണ്ട് നിറം കെട്ട് മറഞ്ഞിരുന്ന ഒരു പുസ്തകം ജനിച്ച വീടിൻ്റെ സ്നേഹം നുണയാൻഇതിലൊന്നു മതിയാകും അവൾക്ക്.മനസ്സിലെ അടുക്കളക്കരിയത്രയുംതൂത്തുവാരിക്കളഞ്ഞാകും അവളെത്തുക. അടുക്കള വിളമ്പുന്നഒരു അമ്മരുചി,ഒരിറ്റ് ആനന്ദക്കണ്ണീര്കുഴച്ചുണ്ണുമ്പോൾ തേൻ കിനിയാറുണ്ട് അവളുടെ മനസ്സിലും. ഓർമ്മകൾ ഊഴമിട്ടുകിതച്ചെത്തുമ്പോഴേക്കും ഒരു പിൻനടത്തം കണ്ണുരുട്ടുന്നുണ്ടാകും. ഗദ്ഗദങ്ങൾ മൗനത്തിലൊട്ടിച്ച്,പടിയിറങ്ങിപ്പോരുമ്പോൾ,നെറുകയിൽ വീണുടഞ്ഞ ഒരുContinue Reading

മലബാർ കലാപത്തെക്കുറിച്ചും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും പല എഴുത്തും വായിക്കുകയുണ്ടായി. അനുബന്ധമായി ചില ആലോചനകളും വിശകലനങ്ങളും പങ്കുവെക്കുകയാണ് 1. 1921 ലെ പ്രക്ഷോഭം ഒരു കാർഷിക കലാപം ആയിരുന്നോ? ടിപ്പുവിന്റെ പടയോട്ടത്തിനു മുൻപ് മലബാറിൽ നിലനിന്നിരുന്ന ഭൂമിയുടെ ബഹുതല ഉടമസ്ഥത പ്രത്യേകതയുള്ളതായിരുന്നു. നാടുവാഴികൾ ആഭിജാത്യത്തിന്റെ പേരിൽ നമ്പൂതിരിമാർക്കും നായർപ്രമാണികൾക്കും ജന്മാവകാശം കല്പിച്ചു ഭൂമി ഏൽപ്പിച്ചു കൊടുക്കുകയും അത് അവർ നടത്തിപ്പിനായി കാണം വ്യവസ്ഥയിൽ ഇടനിലക്കാർക്ക് നൽകുകയും അവർ ഒരുContinue Reading

വെളിച്ചമകന്നമാസങ്ങളിൽപുറപ്പെട്ടുപോയി. ഒച്ചയില്ലാത്തഇടങ്ങളിലേക്ക്ഒളി(ലി)ച്ചിറങ്ങി. ആകാശവും ഭൂമിയുംമാത്രമുള്ളപ്പോൾകല്ലുരച്ചു,മൂർച്ചകൂട്ടി, തുടഞരമ്പിൽവലിച്ചുകെട്ടി ഇലമണങ്ങൾനൂണിറങ്ങി. കിളികളെ,കാറ്റിനെ,തിരകളെ…എയ്യുന്നത്, കിനാവുകണ്ടു. മലയിൽ ,മടിയിൽ ,മലർന്നുകിടന്നപ്പോൾമഴപെയ്തു. കുതിർന്നു…, ഇറങ്ങിനടന്നു, കുഞ്ഞുപട്ടികൂടെക്കൂടി. തീകായുന്നേരംവാലാട്ടിവന്നു. മുതുകിൽ തട്ടി, മൂർച്ചകൂട്ടി… കളഞ്ഞുകിട്ടിയമാനിറച്ചിനീട്ടി., ദൂരെദൂരെ, കണ്ണെത്താ-ഉയരങ്ങളിൽത്തട്ടി,വേട്ടമൃഗങ്ങളുടെഓരി. 2 കാടിന്നോരത്തെ വണ്ടിയിൽകടുവയുടെപല്ല് , കടലാസുപൂവ്,കുത്തഴിഞ്ഞ വാക്ക്,കുഴഞ്ഞപിടിയുള്ള തോക്ക്,പനങ്കള്ള്, പാതിരാക്കാറ്റ്.പാതിപ്പാക്കറ്റുസിഗരറ്റ്…. കൂരിരുട്ടിൽകുറുനരികൾ വിളിക്കും, കുമിഞ്ഞുപെയ്യും കാറ്റ്. കുത്തിനോവിക്കും,കാട്ടുപൂക്കൾ മഴയുണ്ടെങ്കിൽ.., വണ്ടിപ്പുറത്തു വിരിച്ച, കുടയുമായിരിക്കും. വിളിക്കും, വെറുപ്പിനെയുംവേതാളത്തെയും വേണ്ടുവോളം…,(വേണ്ടുവോളം)വിതുമ്പുമെ-ടുത്തുകൊണ്ടുപോകുമതും (അതുമെടുത്തുകൊണ്ടുപോകും) തുലാവർഷം. വയലുകളെപ്പറ്റി ചോദിക്കും,വീടുകളെപ്പറ്റി,വൈകുന്നേരവെയിലിനെപ്പറ്റി,വീർത്തുപൊട്ടി,വീർപ്പുമുട്ടി-ക്കഴിയുന്നവരെപ്പറ്റി… വിട്ടുപോരണമെന്നേ തോന്നാത്തവരെപ്പറ്റി,വറുതിവരെ-യറുതിവരെ,വിടവിൽ , ഒളിച്ചിരിക്കുന്നവരെപ്പറ്റി. കുടമടക്കുംകുതിർന്നിരിക്കും.കൂനിറങ്ങും….Continue Reading

ബംഗ്ലാവ് കടലിനു തൊട്ടടുത്തായിരുന്നു. ഇരുപുറവും പൈന്മരങ്ങൾ നിരന്നുനില്ക്കുന്ന ഒച്ചയടങ്ങിയ പാതകൾ കടലുപ്പു ചുവയ്ക്കുന്ന കനത്ത വായു നിശ്വസിച്ചിരുന്നു; ഓറഞ്ചുമരങ്ങൾക്കു ചുറ്റും ഓടിക്കളിച്ചിരുന്ന ഇളംതെന്നൽ ചിലപ്പോഴൊക്കെ നിപുണമായ വിരലുകൾ കൊണ്ടെന്നപോലെ പൂവിട്ട പൊന്തകളിൽ നിന്നു വർണ്ണാഭമായൊരു പൂവിറുത്തെടുത്തിരുന്നു. വെയിലിൽ കുളിച്ച വിദൂരതകൾ, മനോഹരമായ വീടുകൾ വെളുത്ത മുത്തുകൾ പോലെ തിളങ്ങിനില്ക്കുന്ന കുന്നിൻചരിവുകൾ, മൈലുകൾക്കപ്പുറം ഒരു മെഴുകുതിരി പോലെ നെട്ടനേ ഉയർന്നുനില്ക്കുന്ന ഒരു വിളക്കുമാടം- ആകാശത്തിന്റെ അഗാധനീലിമയിൽ പതിച്ചുവച്ച ഒരു സ്ഫടികചിത്രം പോലെContinue Reading

ജനിച്ചപ്പോൾ തന്നെ ദൈവംഎന്നിൽ നിന്ന് ഒരവയവംഎടുത്തു കളഞ്ഞുഅതിന് ശേഷംഎന്റെ ദേശമെന്നൊരു ദേശമില്ലഎന്റെ ആൾക്കാരെന്നൊരു കൂട്ടരില്ലഎല്ലാ ഗ്രാമത്തിലുംഞാനെന്റെ ചെരുപ്പുകൾ വച്ചു മറക്കുന്നുഏത് വീട്ടിലുംകാത്തിരിക്കുന്നു എനിക്കുള്ള വറ്റ് ആൾക്കൂട്ടത്തിലെയൊറ്റയാവുന്നുആമയുടെ തോടിൽ താമസമുറപ്പിക്കുന്നുസമയത്തിന്റെ മുറിവിൽചൊറിയുന്നുഅലസതയുടെ തൊലിയുമുടുത്ത്രാത്രിയുടെ കൂടെ പോകുന്നു എനിക്ക് കാണാം ചുഴലിക്കാറ്റിന്റെ ഉറവിടംപകയുടെ അടയാളങ്ങൾചതിയ്ക്ക് തൊട്ടുമുമ്പുള്ള ശ്വാസംനോട്ടത്തിന്റെ പരുക്കുകൾ ചുരുളൻ വാക്കുകളുടെ കൂടാരം മടക്കി വയ്ക്കുന്നു ഞാൻനിങ്ങളെ കേൾക്കാമെനിക്ക്മുന്നിൽ നിന്നും പിന്നിൽ നിന്നുംചിതറി വീഴുന്ന ഒച്ചകൾഒച്ചകളുടെ ഭാരത്തിൽ ഞാൻശ്വാസമില്ലാതെ പിടയുമ്പോൾനഷ്ടപ്പെട്ട നാവ്തിരിച്ചു കിട്ടിയെങ്കിലെന്ന്Continue Reading