LITERATURE (Page 135)

ഗാന്ധാര മഹാറാണി സുധർമ്മ ഉദ്യാനഗേഹത്തിന്റെ കൽപ്പടവുകൾ കയറി ഇടനാഴിയിലെത്തി. ഉപ്പുപാറകളിൽ നിന്നും ഉയിർക്കൊള്ളുന്ന കാറ്റിനൊപ്പം പറന്നിറങ്ങുന്ന മണൽത്തരികൾ അവിടെമാകെ നിറഞ്ഞിരിക്കുന്നു, ഗാന്ധാര മഹാരാജാവ് സുബലന്റെ പ്രിയപ്പെട്ട വിശ്രമഗൃഹമാകെ അലങ്കോലമായി കിടക്കുകയാണ്. അലങ്കാരങ്ങളും ആഡംബരങ്ങളുമല്ല, പകയും പ്രതികാരവുമാണ് മനസ്സ് മുഴുവൻ, വംശഹത്യ നടത്തിയ കുരുടനോടുള്ള കണക്കുകൾ തീർക്കേണ്ടവൻ അർദ്ധപ്രാണനായി കിടക്കുകയായിരുന്നു. അവൻ ഉണർന്നതും, അമ്മയെ തിരഞ്ഞതും അറിഞ്ഞു ഓടി വന്നതാണ് രാജ്ഞി. ഇടനാഴികൾ മുഴുവൻ സമമല്ലാത്ത കാലടികൾ നെടുകെയും കുറുകെയും നടന്നതിന്റെContinue Reading

കാണുന്നില്ലസ്ഥിരസ്ഥാനത്ത് ചീർപ്പ് വാപ്പാക്ക്ഇനി അതെന്തിനാവന്നൂ, കുസൃതിയുടെ തീർപ്പ് കളിയാക്കാതെ മകളെമീശയൊരു കേമൻ അവയവംവേണമതിന് നിത്യവുംഒരു പൂന്തോട്ട പരിചരണം ശങ്ക വേണ്ടബ്രൗസ് ചെയ്തു നോക്കൂമഹാൻമാരുടെ പടങ്ങൾ ഫെഡ്രിക് മീശേയെന്ന്പരതിയാൽ തന്നെ ലഭിക്കുംഗൂഗിളിൽ നീഷെയുടെ മീശ മീശകൊണ്ട് ഫ്ലിക്ക് ചെയ്ത്പന്ത് ബൗണ്ടറി കടത്തിയഡേവിഡ് ബൂണിന്റെ മീശ ഹോഗന്റെ ആനക്കൊമ്പൻ മീശഡാലിയുടെ ചന്ദ്രക്കലമീശഐൻസ്റ്റീനിന്റെ ക്ലാസിക്കൽ മീശഹരീഷിന്റെ കുട്ടനാടൻ മീശവരെ എങ്ങനെ പരതിയാലുംതടി മീശക്കാരോളമില്ലപൊടി മീശക്കാർ ചരിത്രവളപ്പുകളിൽ എങ്കിലുംപിരിച്ച ബ്രിട്ടീഷ് മീശയ്ക്കു മുമ്പിൽചിരിച്ച ആത്മവിശ്വാസമില്ലകറൻസിയിലെ ഗാന്ധിContinue Reading

കൈവീശി അകന്നു പോകുന്നുഉറക്കത്തിന്റെ അവസാന വണ്ടി,മെഴുതിരിക്കാലിന്റെ ചോട്ടിൽഉരുകി വീണു തണുത്തമെഴുകടർത്തുമ്പോൾഓരോന്നിനും ഓരോ രൂപം.പറന്നു പോകുന്ന ശലഭങ്ങൾ,നീളൻ കുപ്പായമുള്ള നർത്തകി,ഇലകളെല്ലാം കൊഴിഞ്ഞു പോയ മരംസങ്കൽപ്പങ്ങൾ കൊണ്ട് ചുറ്റിയ നാടുകൾഗൂഢ വനങ്ങൾ. ആരുടെയും കൺനോട്ട-മെത്താത്തൊരു കുഞ്ഞുറുമ്പ്,മഴപ്പെയ്ത്തിലൊരാഴി നീന്തുന്നു.അതിൽ തനിച്ചെന്ന വാക്കിന്റെ ചുഴി വട്ടത്തിനുള്ളിൽ പൊഴിഞ്ഞു വീണവെളിച്ചത്തിന്റെ പൊട്ടു തരികൾ,തീയ്ക്ക് കുറുകേ പായിച്ച ചൂണ്ടു വിരൽച്ചൂട്പാതിരാക്കവിതകൾ വിളക്കുകാലിന്റെ നിഴലും വെളിച്ചവുംവീണലിഞ്ഞു പോകുന്നരാത്രിത്തെരുവ്. പതഞ്ഞു തൂവിയ പാല് പോലെ പകൽതനിച്ചിരിപ്പിന്റെ മൊരിഞ്ഞ വെയിലിലേക്ക്കണ്ണ് പുളിക്കുമ്പോൾമേശമലുരുകിത്തീര്‍ന്നമെഴുകുതിരിക്കമ്പിന്റെ തണുത്തContinue Reading

മുടിയഴിച്ചിട്ട് നീയുറങ്ങുന്നുജനൽച്ചന്ദ്രൻ ഒളിഞ്ഞു നോക്കി നെടുവീർപ്പിടുന്നു നിലാവാകട്ടെ നിൻറെ കിടക്കമേൽ കാമനകളുടെ വിത്തുകൾ നിക്ഷേപിക്കുന്നു ഇതൊന്നുമറിയാതെ സൂര്യൻ കണ്ണുതിരുമ്മിയെഴുന്നേറ്റ്അടുപ്പു കൂട്ടാൻ തുടങ്ങുന്നു പുലരിവെള്ളത്തെ മൃദുവായ് ചൂടാക്കിനിന്നെ തളിച്ചുണർത്തുന്നുതനിച്ചുണർത്തുന്നു. “പൂക്കളാലെ നിന്നെ മൂടി”എന്നു പാടിക്കൊണ്ട് നീ കൈകാൽ കുടയവേ നിൻറെ വിശപ്പിനു മുൻപിൽലോകം തൂശനില ഇടുന്നു.രുചികളെ വിളമ്പുന്നു! ശേഷം, ഊഞ്ഞാൽച്ചിറകുകളിലേറ്റിപറത്തി വിടുന്നു! കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

“പാർഷവിദേവി സഭാകവാടത്തിൽ കാത്തുനിൽക്കുന്നു”. ദ്വാരപാലകൻ സനകൻ മൂന്നാംവട്ടം വിളിച്ചുചൊല്ലി തിരിയുമ്പോഴേക്കും, ധൃതതാളത്തിലുള്ള കാൽച്ചിലമ്പിന്റെ മുഴക്കം കുരുസഭയുടെ മധ്യത്തിലെത്തിയിരുന്നു. മകളെ ഇത് ധരിക്കുക.. കൂനിക്കൂടിയിരുന്ന ഇരയുടെ കാതുകൾ പാർഷവിയുടെ ശബ്ദം തിരിച്ചറിഞ്ഞു. അഭയമായി അവതരിച്ച സ്ത്രീയുടെ കണ്ണുകളിൽ ദ്രൗപതി തെളിഞ്ഞു വന്നു. വെണ്ണക്കൽ പാകിയ നിലത്ത് ഹതാശയായി കിടക്കുന്ന പാഞ്ചാല രാജകുമാരി. ആർത്തിപൂണ്ട കാണികളിൽ ചിലർ ഒറ്റവസ്ത്രത്തിനുള്ളിലെ സമൃദ്ധി ആവോളം ആസ്വദിക്കുകയാണ്, ഇടയിൽ കയറിയവൾ രസംകൊല്ലിയാകുമെന്ന് പരിഭ്രമിച്ച് മുന്നോട്ട് കയറുവാൻ തിരക്കുകൂട്ടുന്നവരുമുണ്ട്.Continue Reading