LITERATURE (Page 133)

ജീവിതംഒരുശരത്കാല വൃക്ഷംപോലെയാണ്. കൊഴിഞ്ഞ് കൊഴിഞ്ഞ്ഇലകൾസങ്കടത്തോടെപോയിക്കൊണ്ടിരിക്കുന്നഒന്ന്. പൂവരശ് പോലെപൂത്തതായിരിക്കാം അത്.പെട്ടെന്നായിരിക്കുംഅത് സംഭവിക്കുക. അറിയില്ല ,ഞെട്ടിയുടെ താഴത്ത്ഞെരിഞ്ഞ നിസ്സാഹയതവരാനിരിക്കുന്നതണുപ്പിലേക്കുള്ളയാത്രയായിരുന്നുവെന്ന് . പച്ചയിൽ നിന്ന്മഞ്ഞയിലേക്കുള്ളഇലയുടെ നിറപ്പകർച്ചനിശ്ശബ്ദതയുടെതാഴ്വരയിലേക്കുള്ളവീഴ്ചയായിരുന്നുവെന്നും , കാലം അടയാളപ്പെടുത്തിയകൊഴിഞ്ഞു പോക്കെന്നും . ഇലനിശ്ശബ്ദതയിലേക്ക്ഇറങ്ങിപ്പോകുമ്പോൾ , കാലംഅതിന്റെ ചിറക്ഒരേ ദിശയിലൂടെ ചലിപ്പിച്ചുകൊണ്ടിരിക്കുകയായിരിക്കും. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading

‘സുയോധനപുത്രി ലക്ഷ്മണകുമാരിയെ തിരിച്ചറിഞ്ഞിട്ടാകണം ബലകൻ പ്രവേശനകവാടത്തിൽ നിന്നും ഒഴിഞ്ഞു നിന്നത്. ശകുനിയുടെ ദൗഹിത്രിയെ തടയുവാൻ മാത്രം വിഡ്ഢിയല്ല അംഗരക്ഷകൻ. ശിബിരത്തിന്റെ നടുവിലായി കിടന്നിരുന്ന മഞ്ചത്തിൽ നിവർത്തിയിട്ടിരിക്കുന്ന മഞ്ഞ പട്ടുവസ്ത്രത്തിലും, അതിനുള്ളിൽ ശാന്തമായിരിക്കുന്ന പകിടകളിലുമാണ് കണ്ണുകൾ ചെന്നെത്തിയത്. ഗാന്ധാരനരേശന്റെ കൈകൾക്കുള്ളിൽ മാത്രം കണ്ടിരുന്ന പകിടകൾ സ്വതന്ത്രമായിരിക്കുന്ന കാഴ്ചയിൽ അഭിരമിക്കുവാൻ മനസ്സിനാകുന്നില്ല. മരണം മണക്കുന്ന ശിബിരത്തിനുള്ളിൽ ചിതറിക്കിടക്കുന്ന ആയുധങ്ങൾക്കിടയിലായി മുത്തച്ഛൻ നിൽക്കുന്നു. ജാലകത്തിലൂടെ യുദ്ധഭൂമി നോക്കി നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് തിരശീലകൾ പരന്നൊഴുകിContinue Reading

പിന്നീടു പാർട്ടി പ്രോപ്പഗാൻഡ കൂടുതൽ രൂക്ഷമായി. വീട്ടിനകത്തേക്ക് പാർട്ടിയംഗങ്ങൾ നേരവും കാലവുമില്ലാതെ കയറിയിറങ്ങി. പൊതുജനങ്ങളെപ്പങ്കെടുപ്പിച്ചു നടത്തുന്ന പാർട്ടി മീറ്റിംഗുകൾ നിർബ്ബന്ധിതവും കൂടുതൽക്കൂടുതൽ പ്രയാസകരവുമായി മാറി. ലോകത്ത് കൃഷിക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട സാഹചര്യങ്ങളുള്ള രാജ്യം സോവിയറ്റ് യൂണിയനാണെന്ന് ട്രാക്റ്റർ എന്ന പുതിയ യന്ത്രം കാണിച്ചും പല പ്രസംഗങ്ങളിലൂടെയും ജനങ്ങളോടു പാർട്ടി പറഞ്ഞുകൊണ്ടിരുന്നു. “ഇതു പോലൊരു കർഷകസമ്മേളനം ഒരു ക്യാപിറ്റലിസ്റ്റ് രാജ്യത്തു സാദ്ധ്യമാവും എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” ഒരു മീറ്റിംഗിൽ വെച്ച് കമ്മിസാർContinue Reading

നേരത്തേയെത്തും ചിലർ,കാത്തു നിൽക്കുംതിടുക്കമില്ലാച്ചിരികടുപ്പമില്ലാ മുഖംഏതു നിറത്തിനും ചേരും വൈകല്ലേയെന്ന്ഒട്ടുമോർമ്മിപ്പിക്കണ്ട,ട്രാഫിക്കിൽ പെടുമെന്നസ്ഥിരം പറച്ചിലേയില്ല,കിതപ്പില്ല,വിയർപ്പില്ലധൃതിയില്ല…“എന്റെ സമയത്തേയെത്തൂ..”എന്ന ശാഠ്യങ്ങളില്ല കരച്ചിലാണെങ്കിൽവന്നു തൊട്ട് നിൽക്കുംപറച്ചിലാണെങ്കിൽഒപ്പം കേട്ടിരിക്കുംവിറച്ചിലാണെങ്കിൽമിണ്ടാതെ,ഉള്ളം കൈ, ഉരച്ചുരച്ച്തണുപ്പിക്കും… നേരത്തെയെത്തുന്നവർ,മൂന്നേമുക്കാൽമണിപ്പൂക്കൾഉള്ളു തണുപ്പിന്റെവിരിവാണ്,അപൂർണ്ണമെങ്കിലുംഅവരിൽസർവ്വവർണ്ണങ്ങളുംതെളിഞ്ഞു നിൽക്കുംഅവർ പൂക്കുന്നതാണ് സമയം! നോക്കി നിൽക്കെ,തെളിഞ്ഞ പോലത്തന്നെ,വിരിഞ്ഞ പോലെത്തന്നെമറയും,തിരിച്ചൊരു ചിരി പോലും വേണ്ട… അന്നേരത്തും,നാലുമണിക്കേയെത്താമെന്ന് ചിരിച്ച്ട്രാഫിക്കിൽ വിരിഞ്ഞു നിൽപ്പുണ്ടെന്ന്പിന്നേം പിന്നേംഇളക്കത്തോടെ മറുപടിയിടുന്നവരെ ഓർക്കുംപൂത്തതൊക്കെയുംസമാധാനമെന്ന് ശ്വസിക്കും… കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

‘പഞ്ചശീൽ രാജകുമാരി അർഷി ഉദ്യാനമധ്യത്തിലൂടെ ചിന്താമഗ്നയായി ഉലാത്തുന്നത് ദാസിമാർ കാണുന്നുണ്ടാകും’. അവർക്കാർക്കും പ്രവേശനമില്ലാത്ത അറയിൽ നിന്നും തന്നെയും പുറത്താക്കിയെന്ന് അറിയാതിരിക്കട്ടെ. അറിഞ്ഞാൽ ഇനി കളിയാക്കലുകളും സഹിക്കണം. കണ്മുൻപിൽ കാണുന്നതാണോ, കേട്ടറിവാണോ സത്യമെന്നറിയാതെ മനസ്സാകെ കുഴഞ്ഞു മറിയുകയാണ്. ആർദ്രഹൃദയനായ സൗബലകുമാരനെ കുറിച്ച് ഗുപ്തചരന്മാർ പറഞ്ഞതെല്ലാം കളവാണോ? ചമത്കാരങ്ങൾ ചാർത്തി കാവ്യങ്ങൾ രചിക്കുന്ന, മനോഹരമായ ശബ്ദത്തിൽ ഗാനങ്ങൾ ആലപിക്കുന്ന ഗാന്ധാര രാജകുമാരൻ തന്നെയാണോ കൊട്ടാരത്തിൽ എത്തിയിരിക്കുന്നത്! തക്ഷശിലയിൽ നിന്നും യുവരാജാവ് പുറപ്പെട്ടുവെന്ന് കേട്ടപ്പോൾContinue Reading