LITERATURE (Page 133)

മേഘത്തിനിരിയ്ക്കുവാൻമാനം വലിച്ചു കൊണ്ടുപോകും ഒരോലക്കീറ്ഇനിയും ഉണങ്ങിയിട്ടില്ലാത്തത്അടർന്നുവീണു തീരാത്തത് അത് ഓണക്കീറ് എന്ന് തിരുത്തുവാൻകൂടെപ്പോകും തുമ്പിതുമ്പിയുടെ മുമ്പിലേയ്ക്ക്ഓണത്തിന്റെ സാവകാശചലനം നീക്കിവെയ്ക്കും ചിങ്ങം വലിച്ചുകൊണ്ടുപോകുന്നഓലക്കീറിന്റെ ശബ്ദംഇരുന്നു കീറിമെടഞ്ഞെടുക്കുംമൃദംഗത്തിന് മുകളിൽ വിരലുകൾപൊട്ടിച്ചൊഴിച്ചഒരു പാട്ടിന്റെ വാരിക്കീഴ് മുറ്റങ്ങളിൽ വന്ന് നീട്ടിപ്പെയ്യും മഴയോലകൾഅവയിൽ ചിറകുകൾ മറച്ച്പറന്നുപറ്റുംപനിനീർക്കുരുവികൾ വിരിഞ്ഞുകഴിഞ്ഞാൽപൂക്കൾ ചെയ്യുന്നതെന്തുംചെയ്യേണ്ടതുണ്ട് ഞാൻഎനിയ്ക്കെന്ന വാക്ക് മാത്രം മറ കുടമുല്ല പൂവിലെവിരിയുന്നതിന്റെ ഏകാന്തതവിരിയുന്നത്കൊത്തിക്കൊണ്ട് വെയ്ക്കും മുല്ലപ്പൂവിലെ കിളി മുറുക്കാൻ ചെല്ലത്തിൽവെറ്റിലയോടൊപ്പം എടുത്തുവെച്ചത്വെളുപ്പാൻകാലം മറ്റൊരു കിളി പൂവായി വിരിഞ്ഞ്കുടിലിൽ കിളിയായി ജീവിക്കുംമുല്ലപ്പൂവ് താൻContinue Reading

തോറ്റവർക്ക് എവിടേം ഇടങ്ങളില്ല.ഞാൻ തോറ്റുപോയതിനാൽസ്‌കൂൾപടി കയറുമ്പോൾഅച്ഛന്റെ കാലുകൾവിറയ്ക്കുന്നതു കണ്ടു. ഹെഡ്മാഷിന്റെ കൂർത്ത നോട്ടത്തിൽനൂറുശതമാനം തികയാത്തതിന്റെപകയുടെ പുകച്ചുരുളുകൾ,കട്ടികണ്ണടയുടെഇടയിലൂടെ അത്തോറ്റവനെ ചുറ്റിവരിയുന്നു. കണക്കുടീച്ചറുടെനോട്ടത്തിന്ന്യൂനകോൺ പോലെഅസ്സലായിട്ടുണ്ട് എന്ന ഭാവം. ചിലന്തിവല നെയ്യുന്നത് നോക്കിനിൽക്കുന്നതോറ്റ രാജാവിന്റെ കഥ പറഞ്ഞു തന്നമലയാളം മാഷിന്റെമുഖത്ത് പുച്ഛം. രാസമാറ്റങ്ങൾ പറഞ്ഞു തന്നകെമിസ്ട്രി ടീച്ചറുടെരസമില്ലാത്ത ചിരിയിൽദേഷ്യത്തിന്റെ സൂത്രവാക്യംഒളിച്ചിരിക്കുന്നു. കൈ വിറയ്ക്കാതെഹൃദയം വരയ്ക്കാൻ പഠിപ്പിച്ചബയോളജി മാഷിന്റെ നോട്ടത്തിൽഎന്റെ ജീവൻ പോയപോലെ. തോറ്റരാജ്യത്തിന്റെചരിത്രം പറഞ്ഞുതന്ന മാഷുംനൂറിൽ പിഴച്ചവനെന്നകുറ്റപ്പെടുത്തൽ. ജയിച്ചവരുടെആഹ്ലാദ ലഡുവിതരണം ചെയ്യുന്നപ്യൂൺ അപ്പുവേട്ടന്റെദയനീയമായ നോട്ടം.Continue Reading

മണ്ണാങ്കട്ടയും കരിയിലയും വീണ്ടും യാത്രയ്ക്കൊരുങ്ങി. ഇത്തവണ കാശിയും അജ്മീറും വേളാങ്കണ്ണിയുമൊന്നുമല്ല, നല്ല കിടിലൻ ഗോവട്രിപ്പ്.യാത്ര തുടങ്ങി, ഏറെ വൈകാതെ കാറ്റെത്തി.തനിയ്ക്ക് മേൽ ഭാരമായമർന്ന ചങ്ങാതിയെ കരിയില തടഞ്ഞു – ” എനിക്കൊന്ന് പറക്കണം കൂട്ടുകാരാ… മേഘങ്ങളെ തൊടണം, മഴവില്ലിൽ ഊഞ്ഞാലാടണം, അനന്തവിഹായസിൽ ഒരു പൊട്ടുപോലെ നിന്നിട്ട് വീണ്ടും ഞെട്ടറ്റ് ഭൂമിയിൽ പതിക്കണം”അതുകേട്ടുവന്ന കാറ്റവളെ കോരിയെടുത്ത് കൊണ്ടുപോയി. പിന്നാലെ മഴയെത്തി. ആദ്യതുള്ളി പൊട്ടിവീഴവേ, കരിയില വിളിച്ചുപറഞ്ഞു ” നിനക്ക് കുടയാകാൻ ഞാനിതാContinue Reading

അന്തഃപുരത്തിന്റെ പ്രകാശധാരയിൽ കുടുങ്ങിക്കിടക്കുന്ന നിഴലുകൾക്കിടയിലൂടെ ഭാനുമതിദേവി കൊട്ടാരത്തിന്റെ വിശാലമായ ഇടനാഴികൾ പിന്നിട്ട് മട്ടുപ്പാവിനരികിലെത്തി. നിലാവിൽ കുളിച്ചു നിൽക്കുന്ന വെണ്ണക്കൽ മണ്ഡപങ്ങളിലെ മുത്തുകളും പവിഴങ്ങളും പതിച്ച മനോഹരമായ കൽതൂണുകൾ ചാന്ദ്രശോഭയിൽ വെട്ടിത്തിളങ്ങുന്നു. ആര്യാവർത്തത്തിലെ കൽപ്പണിക്കാരുടെ കരവിരുതിൽ വിരിഞ്ഞ മനോഹര ശില്പങ്ങളാണ് ഓരോ തൂണിലും കാവൽ നിൽക്കുന്നത്. ഭാരതവർഷത്തിൽ കുരുവംശത്തിന്റെ ഖ്യാതി വിളിച്ചോതുന്ന നിർമ്മിതികൾ നിറഞ്ഞ ഹസ്തിനപുരം കൊട്ടാരം ചന്ദ്രികയിൽ അലിഞ്ഞു കിടക്കുന്നത് കാണുവാൻ ആയിരം കണ്ണുകൾ വേണമെന്ന് സൂതമാഗതന്മാർ പാടിപ്പുകഴ്ത്തുന്നതിൽ അതിശയോക്തിയില്ല.Continue Reading

കേരളത്തിലെ സീറോ മലബാർ കാതോലിക് സഭ നാസിക്കാലത്തെ കത്തോലിക്കരെ ഓർമപ്പെടുത്തുന്നു? ഈ കുറിപ്പ് എഴുതുവാൻ കാരണം , ലേഖകൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്നു എന്നതാണ് . യേശുവിന്റെ ത്യാഗ പൂർണമായ സ്നേഹത്തിന്റെ , കരുതലിന്റെ പാഠങ്ങൾ ആദ്യമേ പഠിച്ചു പോയതു കൊണ്ടാണ്. ഭാഗ്യവശാൽ രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ഹിറ്റ്ലറോടൊപ്പം നിന്ന കത്തോലിക്കാ സഭയുടെ അംഗമായിട്ടല്ല . ജനിച്ച മാർത്തോമാ സഭ യുടെ ചരിത്രം അടിയന്തരാവസ്ഥയെ എതിർക്കുവാൻContinue Reading