ഒരു അടുക്കള രഹസ്യം
കാളനുണ്ടാക്കുന്ന വൈകുന്നേരത്താണ്അവൾ കാല്പനികതയെ കുറിച്ച്സംസാരിച്ചു തുടങ്ങിയത്. കരിയിലക്കാറ്റുപോലെ പത്മരാജന്‍വന്നുപോകാറുള്ള തിങ്കളാഴ്ച്ചകളെ കുറിച്ചുംകടല്‍, പുഴ , സന്ധ്യാനേരങ്ങള്‍മഞ്ഞ് മഴഎന്നതൊക്കെ പ്രണയത്തിന്‍റെപശ്ചാത്തലങ്ങള്‍ മാത്രമെന്നുംഅവയൊക്കെ കാണുമ്പോള്‍ഗന്ധർവ്വന്‍ പോലെ പത്മരാജന്‍ഇറങ്ങിവരാറുണ്ടെന്നും അവൾ പറഞ്ഞത്. കാബേജ് തോരന്‍ അരിയുമ്പോഴാണ്സുഖമോ ദേവിയിലെ സണ്ണിയെ കുറിച്ച്സംസാരിക്കുന്നത് .അതിഭാവുകത്വം ഏതുമില്ലാതെആയാസപ്പെടാതെഅയാളില്‍ നിറയുന്ന കുസൃതിച്ചിരിനൊമ്പരമായി ചിതറിയപ്പോള്‍കരഞ്ഞു കലങ്ങിയ കണ്ണുമായിഅച്ഛനോട് പറയുന്നു,കെട്ടുന്നയാളുടെ പേര് സണ്ണിയാവണമെന്ന്.അച്ഛൻ അവളുടെ കൗമാരമുഖത്തെകണ്ണീര് തുടച്ചു കളഞ്ഞു. അവിയലിനുള്ള മുരിങ്ങ അളന്ന്മുറിക്കുമ്പോഴാണ്ആനന്ദധാരയിലെ അസാന്നിധ്യം പകരുന്നവേദനകളെ കുറിച്ചുംകവി ഇപ്പോള്‍ അനുഭവിക്കുന്നആത്മപീഡകളെ കുറിച്ചും സംസാരിച്ചത്Continue Reading





















