വായന (Page 3)

ഈയിടെ ഒരു അഭിമുഖത്തിൽ മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിഖ്യാതഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാനമായും ശബ്ദത്തിൽ അടയിരിക്കുന്ന ഭാവം. അത് ജന്മസിദ്ധമാണ്. ഏത് ശ്രേണിയിൽപ്പെട്ട പാട്ടുകളെയും വരികളെയും ജ്വലിപ്പിച്ചു നിർത്താൻ അതിന് കഴിയും. അത് പോലെ ആലാപനത്തിലെ അനായാസത. ഏത് റേഞ്ചിലും എളുപ്പത്തിൽ പാടാൻ അദ്ദേഹത്തിന് സാധിക്കും. മറ്റൊന്ന്, മധുരമായ മെലഡി തന്നെ.” റഫിയുടെ കടുത്ത ആരാധകൻ കൂടിയാണല്ലോ ജയചന്ദ്രൻ. മുഹമ്മദ് റഫിയുടെ ജന്മContinue Reading

അടുത്തകാലത്തൊന്നും ഇത്രയും മനോഹരവും ആസ്വാദ്യകരവുമായ ഒരു യാത്രാനുഭവം വായിച്ചിട്ടില്ല. ശ്രീ ജി സാജൻ സകുടുംബം നടത്തിയ ഒരു വിദേശയാത്രയുടെ കിടിലൻ വിവരണമാണ് ” മദ്ധ്യേഷ്യൻ സ്റ്റെപ്പിയിൽ മൂന്ന് നാടോടികൾ “.എസ് കെ പൊറ്റെക്കാട്ടിന്റെ പ്രവാസയാത്രകളുടെ രസികത്തവും സാഹസികതയും സാജന്റെ കൃതിയിലും ദൃശ്യമാണ്. ഇന്റർനെറ്റിന്റെയും വിക്കിപീഡിയയുടെയും സോഷ്യൽ നെറ്റ് വർക്കിന്റെയും കാലത്താണ് സാജനും കുടുംബവും അപരിചിതമായൊരു പ്രവിശ്യ തേടി സഞ്ചരിക്കുന്നത്. ഏഴു വൻകരയിലും യാത്രചെയ്ത മലയാളികളുടെ പൊതുബോധത്തിന് ഇതൊന്നും ഇന്ന് പുത്തരിയല്ല.Continue Reading

ഇളയ മകൾ അടുത്തിടെ ജോലിയുടെ ഭാഗമായി റവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിലും മറ്റു നഗരങ്ങളിലും പോയിരുന്നു. പോകുന്നതിനു മുമ്പ് ഞാൻ അവിടത്തെ വംശഹത്യയെ കുറിച്ച് അവളോട് സംസാരിച്ചിരുന്നു. മാത്രമല്ല റവാണ്ടയിലെ ജെനോസൈഡ് മെമ്മോറിയൽ മ്യൂസിയം കാണണം എന്നും പറഞ്ഞിരുന്നു. യാദൃച്ഛികമെന്ന് പറയട്ടെ, മകൾ റവാണ്ടയിലേക്ക് പോയ അന്നാണ് സഞ്ചാരത്തിൽ സന്തോഷ് ജോർജ് കുളങ്ങര റവാണ്ടയിൽ പോയ വിവരണം പ്രക്ഷേപണം ചെയ്യുന്നതും, ഞാൻ അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയുന്നതും. തിരികെContinue Reading

ബ്രസീലിയൻ എഴുത്തുകാരനായ ഇറ്റമാർ വിയേര ജൂനിയറുടെ ക്രൂക്കെഡ് പ്ലോ എന്ന നോവൽ 2024-ലെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബ്രസീലിൽ, അടിമത്തം നിയമപരമായി നിർത്തലാക്കിയതിനുശേഷമുള്ള കറുത്തവർഗ്ഗക്കാരായ കർഷകരുടെ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്. 1979-ൽ ബഹിയയിലെ സാൽവഡോറിൽ ജനിച്ച ഇറ്റമാർ വിയേര ജൂനിയർ ആഫ്രിക്കൻവംശജരെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അടിമത്തത്തിൽനിന്നു രക്ഷപെട്ട മനുഷ്യരുടെയും അവരുടെ പിൻഗാമികളുടെയും ആഫ്രോ-ബ്രസീലിയൻ കൂട്ടായ്മയായ ക്വിലോംബോയുടെ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്ന സമരങ്ങളെയും വൈഷമ്യങ്ങളെയുംപറ്റി ആയിരുന്നു അദ്ദേഹത്തിന്റെContinue Reading

ജീവിതത്തിന്‍റെ സമസ്തഭാവങ്ങളും അവസ്ഥകളും രസകണികയാക്കി ഒരു ചെപ്പില്‍ അടക്കിവെച്ചിരിക്കുന്നു. ആ ചെപ്പിന് ഒറ്റവാക്കില്‍ ഒരു പേരുണ്ട്. കഥ! സ്ഥലകാലസന്ദര്‍ഭങ്ങള്‍ ഒത്തുവരുമ്പോള്‍, ചെപ്പിനുള്ളിലെ കണികയുടെ നെറുക് പിളരുകയും ആത്മനാളം നേര്‍ത്ത തിരിയായി ചെപ്പും കടന്ന് പുറത്തേയ്ക്ക് വളരുകയും ചെയ്യുന്നു.തിരി തടിയാവുകയും അതിന് കൊമ്പും ചില്ലകളും ചില്ലത്തലപ്പുകളില്‍ ഇലയും പൂവും കായും കനക്കുകയും ചെയ്യുന്നു. അപ്പോള്‍ കഥ, വര്‍ത്തമാനത്തിലെ വടവൃക്ഷമായി ഭാഷയ്ക്ക് തണലും തണുപ്പുമായി നില്‍ക്കുന്നു. കഥയ്ക്കും ഇതരസര്‍ഗ്ഗരൂപങ്ങളെ പോലെ ഒരു കാലമേയുള്ളൂ.Continue Reading