ലേഖനം (Page 14)

ഇസ്രായേൽ ഗാസയിലേക്കു അതിരൂക്ഷമായ ആക്രമണം തുടരുമ്പോൾ പരിഷ്കൃതമെന്നു മേനി നടിക്കുന്ന ലോകത്തിന്റെ പ്രാകൃതത്വം ഏറ്റവും ഭീകരമായി വെളിപ്പെടുകയാണ് . കൊന്നതിൽ 40 % കുട്ടികൾ! ഒരു ജനതയുടെ ഉന്മൂലനം നടക്കുകയാണ്. ലോകരാഷ്ട്രങ്ങൾ നോക്കി നിൽക്കുന്നു. ഈ യുദ്ധം ചില വസ്തുതകൾ അസന്നിഗ്ദ്ധമായി തെളിയിക്കുന്നു. പാശ്ചാത്യ ശക്തികൾ ആർക്കൊപ്പം? പാശ്ചാത്യ വൻ ശക്തികളായ അമേരിക്കയും ഇംഗ്ലണ്ടും ഇസ്രയേലിനെ ഏതെല്ലാമോ വിധത്തിൽ ഭയക്കുകയും ആശ്രയിക്കുകയും ചെയ്യൂന്നുണ്ട് . യുദ്ധത്തിൻറെ തുടക്കത്തിൽ തന്നെ രണ്ടുContinue Reading

2019 ലെ, ഭരണഘടനയുടെ 103 -ആം ഭേദഗതി സുപ്രീം കോടതി ശരിവച്ചതോടെ EWS അഥവാ സാമ്പത്തിക സംവരണം നിയമമായി മാറി. ജൻഹിത് അഭിയാൻ vs യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ് ഇപ്പോൾ നിലവിൽ സാമൂഹിക സംവരണം ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 10 % സംവരണം എന്ന ഭരണഘടനാഭേദഗതിയുടെ പ്രാബല്യം രണ്ടിനെതിരെ മൂന്ന് എന്ന ഭൂരിപക്ഷത്തിൽ സുപ്രീം കോടതി ശരിവച്ചത്.‘രാജ്യത്ത് സംവരണ സമ്പ്രദായം കൊണ്ടുവന്നത്, പട്ടികജാതി, പട്ടികവർഗ്ഗ,Continue Reading

ഡോക്ടർ എം എസ് സ്വാമിനാഥൻ അന്തരിച്ചു! സാർത്ഥകമായൊരു ജീവിതം വലിയ വാർധക്യക്ലേശങ്ങൾ കൂടാതെ അവസാനിച്ച അവസരത്തിൽ ഒരുവിഭാഗം പുരോഗമന-പരിസ്ഥിതിവാദികളായ മലയാളികൾ  പ്രതികരിച്ചത് അദ്ദേഹത്തെ വ്യക്തിപരമായി അപമാനിച്ചുകൊണ്ടാണ്. ജാതിയും, അപവാദങ്ങളും കൂട്ടിച്ചേർത്ത സാമൂഹമാധ്യമ പോസ്റ്റുകൾ, കൂടാതെ പത്തിരുപത്തെട്ടു വർഷം മുമ്പ് ശ്രീ ക്ലോഡ് അല്‍വാരിസ് എഴുതിയ സ്വാമിനാഥൻ വിമർശനം “മരണം ആരെയും വിശുദ്ധരാക്കുന്നില്ല” എന്ന ആമുഖ പ്രസ്താവനയോടെ പുനഃപ്രസിദ്ധീകരിച്ചു, മലയാളത്തിലെ ഒരു പുരോഗമന സാമൂഹ്യ മാധ്യമം – ക്രിട്ടിക്. അത്തരം ആശയനിഷ്ഠമല്ലാത്തContinue Reading

സ്വന്തം ജീവിത കാലത്തു തന്നെ ഇതിഹാസമായി മാറിയ ചുരുക്കം പേരിൽ പ്രാതസ്മരണീയനാണ് ഇക്കഴിഞ്ഞ സെപ്തംബർ 28 ന് ചെന്നൈയിൽ വച്ച് അന്തരിച്ച ഡോ.എം.എസ്. സ്വാമിനാഥൻ ;ഇന്ത്യയുടെഹരിത വിപ്ലവ നായകൻ. ശാസ്ത്രജ്ഞന്റെ ധിഷണയും ഭരണകർത്താവിന്റെ പ്രാഗത്ഭ്യവും ക്രാന്തദർശിത്വവും ഒന്നു ചേർന്ന മനുഷ്യ സ്നേഹി.അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നത് ഒരു നാടോ ഒരു തലമുറയോ മാത്രമല്ല അരിയും ഗോതമ്പും ഉരുള കിഴങ്ങുമെല്ലാം ആഹരിക്കുന്ന ജനസഞ്ചയത്തിന്റെ വരാനിരിക്കുന്നതലമുറകളോളം നീളുന്നകടപ്പാടാണത്. 1925 ആഗസ്റ്റ് 7 ന് മദ്രാസ് പ്രവിശ്യയിലെContinue Reading

ഒരു നേരനുഭവംഎഴുപതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ കുട്ടിക്കാലം. അക്കാലത്തെ മനുഷ്യരുടെ തീവ്രമായ അനുഭവം വിശപ്പ് തന്നെയായിരുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ എല്ലാം സ്ഥാനം ഈ അനുഭവങ്ങൾക്കും പിന്നിലായിരുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൊന്നായും അടങ്ങാത്ത വിശപ്പിനെ നേരിയ തോതിലെങ്കിലും ശമിപ്പിച്ചു പോന്നതും ആ കാലത്ത് ബ്രസീൽ ജന്മം നല്കി പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച മരച്ചീനിയായിരുന്നു. വേറെയും ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്തതായി. പല തരം ചേമ്പുകളും കാച്ചിലും ചേനയുമെല്ലാം ആContinue Reading