ശ്രീലത എസ്

ഇലക്ട്രിക്കൽ എഞ്ചിനീയർ. എഴുത്തുകാരിയും വിവർത്തകയും. കേരളകൗമുദി വാരികയിൽ വെബ്‌സ്‌കാൻ എന്ന കോളം ചെയ്തിരുന്ന. കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും ആനുകാലികങ്ങളിലും വിശേഷാൽപ്രതികളിലും മലയാള മനോരമ ഓൺലൈൻ, കേരളകൗമുദി ഓൺലൈൻ, സൈകതം, പ്രതിലിപി തുടങ്ങിയവയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിൻഡിൽ ഇബുക്ക്സ് ൽ (Kindle ebooks) ചില കഥകളും പരിഭാഷകളും നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ പ്രസാധകർക്കും സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും വേണ്ടി ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്കും തിരിച്ചും മൊഴിമാറ്റങ്ങൾ ചെയ്തിട്ടുണ്ട്. വിക്കി മലയാളം, മലയാളം ശബ്ദതാരാവലി (സായാഹ്ന ഫൗണ്ടേഷൻ), ഗുണ്ടർട്ട് വിക്കി തുടങ്ങി പലേ മലയാളം സമൂഹ ഡിജിറ്റൈസേഷൻ സംരംഭങ്ങളുടേയും ഭാഗഭാക്കായിട്ടുണ്ട്.

ഈ ലേഖനം പുരുഷാധിപത്യ സാമൂഹ്യവ്യവസ്ഥ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും ദാമ്പത്യജീവിതത്തെയും എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് ചർച്ച ചെയ്യുന്നു. ഭർതൃകുടുംബത്തിന്റെ ഇടപെടലുകൾ, സ്ത്രീയിൽ മാത്രം ചുമത്തുന്ന കുടുംബചുമതലകൾ, മാതാപിതാക്കളോടുള്ള കടമയും വിവാഹബന്ധവും തമ്മിലുള്ള ആശയക്കുഴപ്പം എന്നിവ ലേഖനം ചോദ്യം ചെയ്യുന്നു. ഭാര്യക്കും ഭർത്താവിനും തുല്യ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വ്യക്തിസ്വാതന്ത്ര്യവും ലഭിക്കേണ്ടതിന്റെ ആവശ്യകതയും ലേഖനം ഉയർത്തിക്കാട്ടുന്നു.Continue Reading

മുൻ‌കൂർ ജാമ്യം : ഒരു നിയമജ്ഞ അല്ലാത്ത സാധാരണക്കാരിയുടെ, വായനകളിലൂടെ രൂപപ്പെടുത്തിയ, അധികവും തൊഴിലാളിപക്ഷത്തു നിന്ന് കൊണ്ടുള്ള നിരീക്ഷണങ്ങളാണ്. വ്യാവസായിക വിപ്ലവത്തെ തുടർന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലിടങ്ങളിൽ അടിമകളെ പോലെ പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടിരുന്ന മനുഷ്യരുടെ അനേകകാലത്തെ യാതനകളിൽ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള ചെറുത്തു നിൽപ്പുകൾ ആദ്യം ഉയിർക്കൊണ്ടത് യൂറോപ്പിലാണ്, 18 ആം നൂറ്റാണ്ടിന്റെ അവസാനകാലത്തും 19-൦ നൂറ്റാണ്ടിലും ആയിരുന്നു അതു സംഭവിച്ചത്. തുണിവ്യവസായ മേഖലയിൽ ഹീനമായ തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുത്തിരുന്നContinue Reading

”ഇക്കാണിക്കുന്ന ഗോഷ്ടിയാണോ മോഹിനിയാട്ടവും ഭരതനാട്യവും, ” ദേവിക ധർമ്മരോഷം കൊണ്ടു.”ഇങ്ങനെ വികാരം കൊള്ളാതെ എന്റമ്മേ, ” മകൾ അമ്മയെ ചെറുതായൊന്നു ശാസിച്ചു, ” ആ പെൺകുട്ടികൾ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ, ” അവൾ തുടർന്നു. ഓ, അങ്ങനെയൊരു വശം ചിന്തിച്ചതേയില്ലല്ലോ എന്ന് ദേവികയ്ക്കു സ്വയം നാണക്കേടു തോന്നി. കുട്ടികൾ അവധിക്കു വന്നപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങി കോവളത്തെ നക്ഷത്ര റിസോർട്ടിൽ രണ്ടു ദിവസം തങ്ങുകയായിരുന്നു അവരെല്ലാവരും. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ്Continue Reading

ഡോ റഷീദ് ജഹാൻ (1905-1952) ആമുഖം ഈ കഥ 1932 ൽ അഗ്നിസ്ഫുലിംഗങ്ങൾ എന്ന ഉർദു കഥാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചതാണ്. ഡോ റഷീദ് ജഹാൻ സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കു വേണ്ടി പ്രവർത്തിച്ച ഒരു ഉറച്ച കമ്മ്യൂണിസ്റ്റുകാരി ആയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ചികിത്സ നൽകി വന്നിരുന്നു. ഇംഗ്ലീഷ്, റഷ്യന്‍, ചൈനീസ് തുടങ്ങിയ ഭാഷകളിലെ കഥകള്‍ അവര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വെറും 46 വർഷം കൊണ്ട് ജീവിതം സാർത്ഥകമാക്കിയ, സമൂഹത്തിന് എക്കാലത്തേയും മാതൃക ആയി മാറിയContinue Reading

ഉത്തരാർദ്ധം വാർത്ത, സെപ്റ്റംബർ 30, 2024 : ‘മഹാരാഷ്ട്രയിലെ ഖൈർലഞ്ജി കൂട്ടക്കുരുതിക്ക് വിധേയരായ ഭായിലാൽ ബോട്ട്മാംഗെ കുടുംബത്തിന്റെ കുടിൽ ദളിത് നീതിയുടെ സ്മാരകം ആക്കി നിലനിർത്തണം,’ വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡണ്ട് ഡോ പ്രകാശ് അംബേദ്ക്കർ. ഭരണഘടനാശിൽപ്പിയായ ഡോ ഭീം റാവു അംബേദ്ക്കറുടെ ചെറുമകൻ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീചമായ ജാതി അരുംകൊലകളിൽ ഒന്നായിരുന്നു മഹാരാഷ്ട്രയിലെ നാസിക്കിന് അടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഖൈർലഞ്ജിയിൽ 2006 സെപ്റ്റംബർ 29 നുContinue Reading