കവിത (Page 79)

മലയാളത്തിന്റെ  സൗവർണ്ണമുദ്രകളായ പ്രിയകവിതകൾ ഓണക്കാഴ്ചയായി നിങ്ങളിലേക്ക് നന്ദി തിരുവോണമേ നന്ദി! എൻ. എൻ. കക്കാടിന്റെ കവിത മകൻ ശ്യാം കക്കാട് ചൊല്ലുന്നു. നന്ദി തിരുവോണമേ നന്ദി!  ഓണസദ്യ വള്ളത്തോളിന്റെ കവിത ജ്യോതിബായ് പരിയാടത്ത് ആലപിക്കുന്നു. ബാല്യകാലസഖി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത പി. രാമൻ ആലപിക്കുന്നു.Continue Reading

  രാജ്യാതിർത്തിയില്‍ മുപ്പത്തിമൂന്നു കൊല്ലം പട്ടാളക്കാരനായിരുന്നു, പ്രഭ. വിരമിച്ചു. ഇരുപത്തിയൊന്ന് കൊല്ലായി. നോക്ക്, എന്നെയും നിന്നെയും പോലെ. നീ പോലീസായിരുന്നു. ഞാന്‍ കള്ളനായിരുന്നു. പ്രഭയുടെ കാര്യം തന്നെ പറയുന്നു. ഈ രാത്രിയും വീട്ടുമുറ്റത്തുണ്ട് അയാളുടെ കഥകള്‍ കേട്ട് ഉറക്കം തൂങ്ങുന്ന നായയുണ്ട് ഇരുപത്തിയൊന്ന് ദിവസമായി നായ പ്രഭയുടെ കൂടെയുണ്ട് അതിന്റെ തന്ത കൊണ്ടുവന്നാക്കിയതാണ്. അതും ഒരു നായയാണ്‌ ഇന്നും നോക്ക്, നായയെ ഉറങ്ങാന്‍ വിട്ട് പ്രഭ പോയി രാത്രിയില്‍, അതിര്‍ത്തിContinue Reading

 പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ -രണ്ട് പി. എ. നാസിമുദ്ദീൻ, ഡോണ മയൂര സിന്ധു കെ.വി, അനൂപ് കെ. ആർ, എം. ആർ. വിഷ്ണുപ്രസാദ് എന്നിവരുടെ കാവ്യലോകങ്ങൾ..   അടങ്ങാനിഷ്ടമില്ലാത്ത ഊർജ്ജ വേഗങ്ങളുടെ കവിത കവിതയെ ഒരു വലിയ ജനപഥമായി സങ്കല്പിച്ചാൽ അവിടെ ഇരമ്പുന്ന ജീവിതത്തിനിടെ ഏകാകിയായി പോവുന്ന ചില എഴുത്തുകളുണ്ട്. അവയുടെ കാലം ചിലപ്പോ അതായിരിക്കില്ല.പി.എ നാസിമുദ്ദീന് റ കവിത അങ്ങനൊന്നാണ്. ആധുനികതയുടെ വലിയ ശബ്ദഘോഷങ്ങളിൽ ആർ.രാമചന്ദ്രനും ജയശീലനും എൻ.ജി ഉണ്ണികൃഷ്ണനുംContinue Reading

  കി ടക്കയില്‍ നിന്ന് എണീറ്റ അവളുടെ തോളിലുണ്ട് വയലിന്‍. നിശ്ശബ്ദമായി കേള്‍ക്കുകയാണ് ലോകമിപ്പോള്‍ വീടിന്റെ ഒപ്പീസ്. മുറികള്‍ അതിന്റെ തണുത്ത പുതപ്പില്‍ ഒളിപ്പിച്ചു കിടത്തിയിരിക്കുന്നു ഉറക്കത്തെ. അവളുടെ മൌനമിപ്പോള്‍ വാതിലുകൾക്ക് മുന്നിലൂടെ നടന്നുപോവുന്നു. നിശ്ശബ്ദതയുടെ മറ്റൊരു കൂടാണ് തോളിലുള്ള അവളുടെ വയലിന്‍. അടുക്കളയിലെത്തുമ്പോള്‍ പാടിത്തുടങ്ങുന്നു ഒരു കുട്ടിയുടെ കരച്ചിൽ ഡികോഡ് ചെയ്യാനാവത്തതിന്റെ നിശ്ശബ്ദതയാണ് വീടിന്റെ ഒച്ച. ബോയെന്നോണം ചലിക്കുന്നു വയലിനിന്റെ ഉടലിലൂടെയിപ്പോൾ അവളുടെ വിരലുകള്‍.Continue Reading

പാഴ്മരപ്പോടുകളിൽ നിന്നും ചീവീടുകളുടെ സംഘഗാനം നുണകൾ വിരിയുന്ന പൂമരച്ചോട്ടിൽ ഞങ്ങൾ, നാരങ്ങപ്പാല്, ചുണ്ടക്ക് രണ്ട് കളിക്കുകയായിരുന്നു കളി കഴിഞ്ഞു ക്ഷീണിച്ച ഞങ്ങളോട് വയൽ വരമ്പിൽ നാട്ടി വെച്ച കരിങ്കോലം ചൂണ്ടി നാരയണേട്ടൻ ചോദിച്ചു, അതെന്താണ്? കരിങ്കോലം, ഞങ്ങൾ പറഞ്ഞു, അല്ല, കരിങ്കാലം! നാരയണേട്ടൻ. ഒന്നും മനസ്സിലാകാതെ   ഞങ്ങൾ വീടുകളിലേക്ക് നടന്നു, അന്നുമുതൽ ഉറക്കമില്ലാത്ത രാത്രികൾ ഞങ്ങൾക്ക് ശീലമാകാൻ തുടങ്ങി. വയൽ വരമ്പുകളെ ഞങ്ങൾ വെറുത്തു കോലങ്ങൾ പിഴുതി മാറ്റാൻ നടന്നു,Continue Reading