കവിത (Page 78)

  അത് നിന്നെ തൃപ്തിപെടുത്തുന്നു നിന്നോടതു സല്ലപിക്കില്ല , നീയതൊരുക്കണം . ഒരു ചീസ് ആൻഡ്‌ പിക്കിൾ സാൻഡ്‌ വിച്ച്‌ ഒരിക്കലും നിരാശപ്പെടുത്തില്ല . കിടക്കയിൽ കിടന്നുകൊണ്ട് നീ ചിന്തിക്കില്ല; ഞാനൊരു തടിച്ചി ? ഇപ്പോൾ ഫലഭൂയിഷ്ഠ ? അസ്ഥിരമായവൾ ? നിന്റെ ചിന്തകൾ വളരെ വ്യക്തം , തിരഞ്ഞെടുക്കൽ വളരെ എളുപ്പം : രണ്ടായ് മുറിക്കുക?, അല്ലെങ്കിൽ രണ്ടായ് മുറിക്കാതിരിക്കുക ?, ചീസ് എത്രമാത്രം ലോലമായിരിക്കണം ?, പിക്കിൾContinue Reading

  പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു നിന്‍റെ കൈകളിൽ ഡാഫൊഡിൽ പൂക്കൾ വിടരുന്നു നിശ്ചലചിത്രത്തിൽ ചത്തിരിക്കുന്ന പൊൻമീൻ വീണ്ടും നീന്തിക്കളിക്കുന്നു ! പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു നീ എന്‍റെ കൈകളിൽ വിടരുന്നു .Continue Reading

ഞാൻ നിശ്ചലയായി ശ്വാസത്തിന്നും നിശ്വാസത്തിനുമിടയിൽ , ഒന്നും രണ്ടും കാൽവെയ്പ്പുകൾക്കിടയിൽ . തീനാളത്തിനു ചുറ്റുമുള്ള ദീർഘയാത്രയിൽ നിശാശലഭം അതിന്റെ ചാരം സ്വയം വഹിക്കുന്നു. മധുചഷകം തുളുന്പിയ മുന്തിരിച്ചാറിൽ തന്റെ മ്ലാനമായ മുഖം പ്രതിബിംബിക്കുന്നതു കാണാൻ നിലാവ് ഇറങ്ങി വരുന്നു. വരവിനും പോക്കിനുമിടയിലുള്ള വിശാലതയിൽ ഞാൻ നിശ്ചലയായി . ഒരു ചിറകു അല്പംചാരം എന്റെ മുഖത്ത് നിക്ഷേപിക്കുന്നു. നിശാശലഭം തീനാളത്തിലേയ്ക്ക് പറക്കുന്നു രക്തം വഴിത്താരയിൽ , കൂട്ടിലടയ്ക്കപ്പെട്ടകിളികൾ മഴക്കാലത്തിനുവേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു.Continue Reading

  നനഞ്ഞതെന്തും ഉണങ്ങിപ്പോകുന്നു വിരൽ തൊടുമ്പോൾ. നനവും ആഴവുമുള്ള നദികളെ ഉണക്കി ശില്പങ്ങളാക്കുന്നു വെയിൽ. ഒരുനാൾ യാത്രയാകണം പർവ്വതം തിരഞ്ഞ്; വിയർത്തും കിതച്ചും മുകളിലെത്തുമ്പോൾ നദിയോ ജലമോ കാണരുതവിടെ . പർവ്വതമുകളിൽ ഇല്ലാത്ത നദിയിൽ വീണു മരിക്കണം കുത്തനെ ഒഴുകി കടലിലേക്കെത്തണം.Continue Reading

    ഒഴുക്കിലൊറ്റപ്പെട്ട് വല്ലാതെ തുഴഞ്ഞൊരു മരമുണ്ടാകാശത്തില്‍ കൈകളാല്‍ പരതുന്നു. ചില്ലകള്‍ പൊടിച്ചില്ല പച്ചില നിറഞ്ഞില്ല ഇല്ലൊരു കിളിക്കുഞ്ഞും അതിലുണ്ടൊരു പ്രാണന്‍ നെഞ്ചില്‍ നിന്നൊഴുകുന്ന രുധിരക്കടല്‍, കണ്ണില്‍ ഇറ്റു സങ്കടമില്ല കണ്ണീരില്ല, കയ്പുമില്ലൊരു തുള്ളി ജീവനിലൊറ്റപ്പെട്ട് വല്ലാതെ കുഴഞ്ഞൊരു യാത്രികന്‍ തലചായ്കാന്‍ ആ മരത്തണല്‍ തേടി കണ്ണുനീരടര്‍ന്നു വീ- ണാമരച്ചുവടൊറ്റ കണ്‍ചിമവിതുറക്കലില്‍ പൂമരച്ചോടായ്മാറി.Continue Reading