പ്രണയതീരം
ചിരിക്കാത്ത പൂക്കളുംവാടിപ്പോയ വസന്തവുംകരിഞ്ഞ സ്വപ്നങ്ങളും;ഇത് മരിച്ചവരുടെ ലോകമാണ്!മരണംകാത്തുകിടക്കുന്നവരുടേയും! പ്രണയത്തിന്റെബഹുവർണ്ണത്തൂവൽഅങ്ങേക്കരയിലെആൽമരത്തിലിരിക്കുംക്രൗഞ്ചമിഥുനങ്ങളുടേതാണ്! പകുത്തുകിട്ടിയഈ വഴിയിൽപുലർമഞ്ഞില്ല,പുൽമേടില്ല,പുള്ളിക്കുയിലില്ല,കോടക്കാറ്റില്ല,വർണ്ണച്ചിറകുകളുമില്ല! ഓരോ നിമിഷത്തിലുംകൈയടിയൊച്ച കേട്ട്ബലിച്ചോറു കൊത്താതെതിരിച്ചുപറക്കുന്നുകാകവൃന്ദം. മോഹവും ദാഹവുംനട്ടുച്ചകൾക്കു ദാനംചെയ്ത്,ചുരംകടക്കാൻകൊതിക്കുംഅതിജീവനങ്ങൾ. കൂടുകെട്ടണമെങ്കിലുംകാറ്റിന്റെ ഗതിയിൽനിസ്സംഗതയോടെദേശാടനക്കാരാകുന്നപറവകളുടെ ലോകം! മിഴികളിൽ പൂവിട്ട സ്വപ്നങ്ങളൊക്കെയുംലഹരിക്കന്നമായ്കോർത്തിട്ട ചൂണ്ടകളിൽകുരുങ്ങിഞെരുങ്ങുംതേങ്ങലുകൾ. ഈ ഉഷ്ണക്കാറ്റിൽഹൃദയം കനംവയ്ക്കുന്നു.വണ്ടി കാത്തുനിൽക്കുന്നവരുടെനിഴലുകൾക്കിടയിൽഎന്റെ കുതിരകൾക്ക്‌വെകിളിപിടിക്കുന്നു! തലതിരിഞ്ഞയീപ്രണയശൂന്യതയിൽനിന്ന്,ശ്ലോകത്തിലേക്ക്,ജീവിതമെന്ന കവിതയിലേക്ക്ഈ തീരംമുറിച്ചുകടക്കുന്നതാരാകും! കവർ : ജ്യോതിസ് പരവൂർContinue Reading





















