LITERATURE (Page 41)

കവിയരങ്ങില്‍ ഞാന്‍കവിത വായിപ്പൂ.കവികളൊക്കെയുംഅരങ്ങിലെന്‍പിന്നില്‍. കവികളല്ലാത്തോ-രരങ്ങിനു മുന്നില്‍നിരന്നിരുന്നുള്ളില്‍കവിതയുമായി. കവികളൊന്നുമെന്‍കവിത കേള്‍ക്കില്ലഅവരവരുടെകവിതയിലാവും. കവിതയുള്ളിലായ്മുഴങ്ങുമാള്‍ക്കാരോകവിതയ്ക്കുള്ളിലെകവിതയോര്‍ത്തിടും. കവിതയെന്നു ഞാന്‍വെറുതെ കൂകിപ്പോംകവിതയിലാരുംകവച്ചിരിപ്പില്ല. തിരിച്ചിരിക്കുമ്പോള്‍ചിരിച്ചു കാട്ടുന്നുകവികളത്രയുംകവിതയായോ ഞാന്‍? സദസ്സൊരിത്തിരിസ്വദിച്ച പോല്‍ മുഖംവിടര്‍ത്തിടുന്നെന്നില്‍കവിയെന്നായോ ഞാന്‍? കവർ: ജ്യോതിസ് പരവൂർContinue Reading

ഏയ്, പ്രിയപ്പെട്ട പന്ത്രണ്ടാമത്തെ താളുകാരീ…പതിനൊന്നു താളുകളെ അതിവേഗം മറിച്ചുവിട്ട്,നിന്നിലേയ്ക്കെത്താൻ എത്ര കൊതിച്ചുവെന്നോ! നിന്റെ നേർത്തുനീണ്ട വിരലുകൾ,മഞ്ഞുമ്മകളൊളിച്ച അധരങ്ങൾ,വീഞ്ഞുമണമുള്ള ഉടൽ…എത്ര സുന്ദരിയാണ് നീ! നിന്റെ വരവറിയിച്ച്, ഗന്ധർവന്റെ പാല പൂത്തു തുടങ്ങവെ,ഉള്ളിലൊളിച്ചവൾ വിരിപ്പുകൾക്കിടയിൽനിന്നും മെല്ലെ തലയുയർത്തുന്നു.അവൾക്ക് ഇനിയുമേറെ ഒളിച്ചിരിക്കാനാവുകയില്ലല്ലോ…അവന്റെ ഗന്ധമുള്ള രാത്രികളെയും,നക്ഷത്രത്തിളക്കങ്ങളെയും,ഈറൻപുതച്ച പുലരികളെയുംഎങ്ങനെയാവുമവൾക്ക് ഒഴിവാക്കാനാവുക? പ്രണയത്തിന്റെ വീഞ്ഞുപാത്രം തുളുമ്പുന്നുവല്ലോ…അവന്റെ കണ്ണുകൾക്ക് കുളിർമ്മയായും,കാതുകൾക്ക് സംഗീതമായും,ഉടലിന് ചൂടുകായുവാൻ നെരിപ്പോടായുംപ്രണയത്തെ പകുക്കേണ്ടതുണ്ട്! വിശുദ്ധിയുടെ പുഷ്പമേ…പരിശുദ്ധിയുടെ പൈതൽ, കൈകൾ ചുരുട്ടിനിന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങുന്നു.അവന്റെ ഉറക്കത്തിന് ഭംഗം വരുത്താതെഅവൻContinue Reading

മരിച്ചു പോയ മനുഷ്യരോളം പാർശ്വവത്കരിക്കപ്പെട്ടർഭൂമിയിൽ ആരുമില്ല പ്രതികരിക്കാൻ കഴിയില്ലെന്നആനുകൂല്യം മുതലാക്കിമറമാടുകയോ,ദഹിപ്പിക്കുകയോ ചെയ്തവരെസ്വന്തം ജീവിതത്തിൽ നിന്ന് തള്ളിമാറ്റുന്നു ജീവിക്കുന്നവർ! നാവനങ്ങുന്നില്ലെന്നതു കൊണ്ടുമാത്രം അവർക്ക് ഭാഷനഷ്ടമായിഎന്ന് വിധിക്കുന്നു! മുഖത്ത് ഭാവങ്ങൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന ന്യായത്തിൽഅവരുടെ വികാരങ്ങളെതിരിച്ചറിയാൻ കൂട്ടാക്കാതിരിക്കുന്നു! തല്ലിക്കൊല്ലുന്ന ആൾക്കൂട്ടത്തോട്കൊല്ലപ്പെട്ട മനുഷ്യനൊന്നും മിണ്ടാനില്ലെന്ന് മനസ്സിലാക്കുന്നു എന്തിനാണെന്നെഅടിച്ചുകൊന്നതെന്ന്അയാൾ തീർച്ചയായും ചോദിക്കുന്നുണ്ടാകും! വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ ബോംബർ വിമാനങ്ങൾതുപ്പിയ തീയിൽവെന്തു പോയ കുഞ്ഞുങ്ങൾ“നിന്നെയിനി കളിക്കാൻ കൂട്ടില്ലെന്നു വൈമാനികനോട്‌ പിണങ്ങുന്നുണ്ടാകും! കടംകയറിആത്മഹത്യചെയ്‌ത കർഷകൻറീത്തുവെക്കാൻ വന്ന നേതാവിനോട്‌“നീയൊക്കെ എന്റെജീവിതം തുലച്ചില്ലേ?എന്നപരിഭവിക്കുന്നുണ്ടാകുംContinue Reading

ഒറ്റയ്ക്കു യാത്രപോകുമ്പോൾ വായനയ്ക്കായി ചിലപുസ്തകങ്ങളും ഞാൻ കൂടെക്കരുതാറുണ്ട്. കാർ യാത്രയിലോ ബസ്സുയാത്രയിലോ വായന പ്രയാസമാണ്. കാരണം പ്രകൃതിയുടെ വിന്യാസങ്ങൾ കൈയകലത്തിൽ നിൽക്കുമ്പോൾ കഥകളോ നോവലോ ഒന്നും വായനയ്ക്ക് വഴങ്ങുകയില്ല. എന്നാൽ കവിതയുടെ നിത്യഭാസുരമായ ഇത്തിരിപ്പൂവിടലിന് സാദ്ധ്യതയുണ്ടുതാനും! ശ്രദ്ധിച്ചുനോക്കിയാൽ മതി, ഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കവികളുപേക്ഷിച്ചു പോയ സൂചകങ്ങൾ നമുക്ക് കാണാൻ കഴിയും. ഞങ്ങളുടെ അയൽനാടായ കടമ്മനിട്ടയിലൂടെ യാത്രപോകുമ്പോൾ കവിയുടെ മുഴങ്ങുന്നസ്വരത്തിലൂടെ കാറ്റെന്നെ സദാതൊട്ടുകൊണ്ടിരിക്കും. കൊല്ലത്തുപോയിട്ട് ആറന്മുളയിലേക്കു മടങ്ങുമ്പോൾContinue Reading

പെൺജീവിതംഒരുകെട്ടുപുള്ളിയാകുന്നു.ഒരക്ഷരമാലയിലുംസ്ഥാനമില്ലാത്തൊരുകെട്ടുപുള്ളി. **നിന്റെ മൗനത്തിൻ കൂർത്ത വക്കിൽ തട്ടിഎൻ ഹൃദയം ചോരവാർന്നിടുമ്പോൾനിൻമിഴിയിൽത്തന്നെ സാന്ത്വനം തേടിഇന്നും, പാവമെൻ ഹൃദയവും ഞാനും…. **നീയധികമൊന്നും പറയണമെന്നില്ല. കണ്ണിൽ നോക്കി ഇരിക്കണമെന്നുമില്ല. ഒന്നോ രണ്ടോ വാക്ക്..ഒട്ടും കൂടുതൽ വേണ്ട. ഉള്ളിൽ ഉള്ളത് മുഴുവൻ നിന്റെ കണ്ണുകളുടെ ആഴങ്ങളിൽ മറച്ച് നേർത്ത ചിരി ഒളിപ്പിച്ചു വച്ചഒന്നോ രണ്ടോ വാക്ക്… നിന്റെയുള്ളിൽ ഞാനുണ്ടെന്ന്പറയാതെ പറയാൻ കഴിയുന്നഅത്രയും കുറച്ച്.. നീയും ഞാനും തമ്മിൽ അകലുന്നില്ലെന്ന് എന്നെ വിശ്വസിപ്പിക്കാൻ മാത്രം കുറച്ച്.. **ജോലിContinue Reading