LITERATURE (Page 38)

അബ്ദുള്ള പാലസ്തീനിയൻ ആണ്. വെളുത്തു,മെലിഞ്ഞു, കവിളെല്ലുകൾ ഉന്തിയ, എപ്പോഴും ഉറക്കെ സംസാരിക്കുന്ന യുവാവ്. ഓഫീസ് ടൈം കഴിഞ്ഞാലും ഇരുന്നു ജോലിചെയ്യുന്നത് കാണാം. സഹപ്രവർത്തകരിൽ ആരെങ്കിലും ചെറുതായി പോലും അയാളോട് അനീതി കാട്ടിയെന്ന് തോന്നിയാൽ അയാളുടെ ഒച്ചയുയരും. അതിനാൽ ഓഫീസിൽ അയാൾക്ക് ആത്മാർത്ഥസൗഹൃദങ്ങൾ ഇല്ലെന്നു തന്നെ പറയാം. യുദ്ധം തുടങ്ങി രണ്ടാമത്തെ ആഴ്ച്ച ഓഫീസിലെത്തുമ്പോൾ അയാളുടെ മുഖം ആകെ ചുമന്നിരുന്നു. നേരെ മാനേജറുടെ കാബിനിലേയ്ക്ക് കയറിപ്പോയ അയാൾ നിസംഗനായി അദ്ദേഹത്തോട് പറഞ്ഞുContinue Reading

In her rented one-BHK apartment across town, Mithila spent her days helping her friend with blog posts and menu planning for a food app. And her nights writing meaningless content for clients. The firecrackers bursting in the distance didn’t faze her anymore, she had learned not to flinch. Her anxietyContinue Reading

ഒരിക്കൽ ഒരിടത്ത് ഏഴ് കിണറുകൾ ഉണ്ടായിരുന്നു. കുന്നിന്റെ മണ്ടയിലായിരുന്നിട്ടുകൂടി നല്ല തെളിനീർ ധാരാളമായി ഈ കിണറുകളിൽ ഉണ്ടായിരുന്നു. ഏതോ നട്ടുച്ചക്ക് ഉച്ചക്കിറുക്കു മൂത്ത ജിന്നുകൾ കുത്തിയവയായിരുന്നു ഈ കിണറുകൾ. കുന്നുകളിലേക്കെന്നവണ്ണം കണ്ണുകൾ പായിച്ച് അവൾ കഥ പറയാൻ തുടങ്ങി ജിന്നുകൾ കുത്തിയ കിണറുകളുടെ കഥ. നിരപ്പായിക്കിടന്നിരുന്ന പുൽമേടുകൾക്കിടയിൽ ഇടക്കു പൊന്തിവന്ന പാറമേലായിരുന്നു ഈ കിണറുകൾ കുത്തിയിരുന്നത് പുൽമേടുകൾക്ക് ചുറ്റുമായി നിറയെ ഞാവൽമരങ്ങൾ തിങ്ങി നിന്നിരുന്നു. ഞാവൽമരത്തിന്റെ മണ്ടയിൽ കയറി നോക്കിയാൽContinue Reading

അക്കാദമിയുടെ മികച്ച ആത്മകഥാഗ്രന്ഥത്തിനുളള പുരസ്കാരം നേടിയ ‘തക്കിജ്ജ’ യുടെ എഴുത്തുകാരൻ ഈ ഡിസംബറോടെ തൻ്റെ ജയിൽവിമോചനത്തിൻ്റെ ഒരു ദശാബ്ദം പിന്നിടുകയാണ്. മാലദ്വീപിലെ വിദ്യാലയങ്ങൾക്കോ മനുഷ്യരുടെ ജീവിതത്തിനോ അവിടത്തെ ജയിലുകൾക്കോ, ജയിലുകളിൽ എത്തിച്ചേരുന്ന തടവുകാർക്കോ ഗുണപരമായ മാറ്റങ്ങളൊന്നും ഈ കാലത്തിനിടയിൽ സംഭവിച്ചിട്ടില്ലെന്ന് ഇന്നും അവിടെയുള്ള സുഹൃത്തുക്കളിലൂടെ ജയചന്ദ്രൻ മൊകേരി എന്ന എഴുത്തുകാരൻ മനസിലാക്കുന്നുണ്ട്. ജയിലിൽ നിന്നും ജയിലിലേക്കുള്ള യാത്രയും ജയിലിനകത്തെ പൊള്ളിക്കുന്ന അനുഭവങ്ങളും വ്യത്യസ്തരാജ്യക്കാരായ തടവുകാരുമായുള്ള സഹവാസവും തന്നിൽ അകാരണമായി ചുമത്തപ്പെട്ടContinue Reading

വിശാലമായി പരന്ന് കിടക്കുന്ന വലുതും ചെറുതുമായ അനേകം മൊബൈൽ ഫോൺ കടകളുള്ള മൊബൈൽ മാർക്കറ്റിലെ ആറു ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ടൂർണമെന്റ് ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് തുടങ്ങാൻ തീരുമാനിച്ചത് തന്നെ എല്ലാവർക്കും പങ്കെടുക്കാനും കളി കാണാനും വേണ്ടിയാണ്. ടൂർണമെന്റിന് വേണ്ടി വാടകയ്ക്കെടുത്ത സ്‌കൂളിലെ കൃതിമപ്പുല്ല് പതിപ്പിച്ച ഗ്രൗണ്ട് ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. വിവിധവർണ്ണങ്ങളിൽ ജേഴ്സിയിട്ട് ബൂട്ട് കെട്ടി ആറു ടീമുകളും ഒരുങ്ങുന്നുണ്ട്. ആദ്യമത്സരം കളിക്കേണ്ടവർ ഗോൾ കീപ്പർമാർക്ക്Continue Reading