LITERATURE (Page 214)

കാട്ടുപച്ചയായതു കൊണ്ടാണു കഴുത്തൊടിയാതെ നില്‍ക്കുന്നത്. വെട്ടിയരിഞ്ഞും കൊത്തിക്കിളച്ചും കത്തിയെരിച്ചും പലവട്ടമരിഞ്ഞുപോയ തലയാണ്‌. മണ്ണോടു മണ്ണായതുകൊണ്ട് ഏതു വേനലിലേക്കും പൊടിച്ചു കയറും ചവിട്ടാനൊരുങ്ങുമ്പോൾ തലയൊന്നു താഴ്ത്തിക്കൊടുക്കണമെന്നേയുള്ളൂ ചീറിപ്പറപ്പിച്ചു വരുമെന്ന് തോന്നുമ്പോൾ നിലം പതിഞ്ഞൊന്നു കിടക്കണമെന്നേയുള്ളൂ ആദ്യത്തെ വെട്ടിനു തന്നെ അടിവേരൊളിപ്പിക്കണമെന്നേയുള്ളൂ തഴച്ചുപൊങ്ങാൻ മാത്രമേ മഴ വേണ്ടൂ പിടിച്ചു നിൽക്കാൻ കൊടുംചൂട് ധാരാളം നിലനില്പിന് കളയായിരിക്കുന്നതു തന്നെയാണ് നല്ലത് പാഴ്ച്ചെടികൾക്കു പൊതുവെ പേരൊന്നുമിട്ടു വിളിക്കാറില്ലെങ്കിലുംContinue Reading

എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന നാലപ്പാടിന്റെ പുസ്തകത്തെ വിമർശിച്ചുകൊണ്ട് കെ.പി. നിർമ്മൽകുമാർ എഴുതുന്നു. ‘ഞാൻ വായിച്ച മികച്ച ജീവചരിത്ര പുസ്തകങ്ങളിലൊന്ന്” – എം ടി വാസുദേവൻ നായർ”എന്റെ ജ്യേഷ്ഠത്തി കമല” എന്ന ഡോ സുലോചന നാലപ്പാടിന്റെ പുസ്തകത്തെക്കു റിച്ച് കവർ പേജിൽ കൊടുത്ത പ്രശംസ അതാണ്. മാധവിക്കുട്ടിയുടെ നീണ്ടകാല നാലപ്പാട് ഓർമകളിൽ ഭാവനയും വസ്തുതയും കലരുമ്പോൾ, സുലോചന നാലപ്പാടിന്റെ ഈ പുസ്തകം പുന്നയൂർക്കുളം, നാലപ്പാട്, അവരുടെ കുടുംബം,Continue Reading

മണ്ണ്, വിത്തുമുളപ്പിച്ചെടുക്കും പോലെ ഞാൻ, കിളിർപ്പിച്ചെടുത്തതാണെന്റെ സ്വസ്ഥതകൾ എന്നും വള്ളി, മരത്തിലേക്കു കയ്യെത്തിച്ചു ചുറ്റി വളരും പോലെ അത്രയും സ്വാഭാവികമായി ഞാൻ പന്തലിട്ടു പടർത്തിയതാ ണെന്റെ സന്തോഷങ്ങളെന്നും ചിപ്പി ,മുത്തു വിളയിച്ചെടുക്കും പോലെ ഞാൻ .രാകി രാകി തെളിയിച്ചെടുത്തതാണെന്റെ ഭാഗ്യങ്ങളെന്നും അഹന്തയുടെ നീർച്ചോലയിൽ കഴുത്തോളം മുങ്ങി ഞാൻ വിചാരിച്ചിരുന്നു. അതങ്ങനെയല്ലെന്നും ഞാൻ, നൂറായുടഞ്ഞു ചേർന്നിരിക്കുന്ന ചില്ലു പാത്രമാണെന്നും ആദ്യം ” നീ ” എന്നെ കാട്ടിത്തന്നു. പിന്നെ ഓരോരുത്തരായി ഊഴമിട്ടെന്നെContinue Reading

വർഷങ്ങൾക്കു മുൻപ് കേവലം സാധാരണ വായനക്കാരനായിരുന്ന കാലത്ത് മഹാശ്വേത ദേവിയെന്ന എഴുത്തുകാരി അകലങ്ങളിലെ വൻകരയായിരുന്നു. പിന്നീട് പരിചയപ്പെടാനും ദീദിയുടെ നോവലായ ‘ഓപ്പറേഷൻ ബഷായ് ടുഡു’ പരിഭാഷപ്പെടുത്താനും സൗഭാഗ്യം ലഭിച്ചപ്പോൾ ആ വൻകര സ്നേഹവാത്സല്യങ്ങളുടെ ചെറിയ ദ്വീപ് ആയി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. പുറമെ പരുക്കൻ ശരീര ഭാഷയാണെങ്കിലും അത് വെറുമൊരു പുറംതോട് മാത്രമാണെന്ന് അധികം വൈകാതെ ആർക്കും തിരിച്ചറിയാനാവും. അര നൂറ്റാണ്ടിലേറെ കാലമായി എഴുത്തിലും സാമൂഹിക പ്രവർത്തനത്തിലും ഒരുപോലെ സജീവമായ നിലകൊണ്ടContinue Reading

എന്റെ ഒരു അനുഭവക്കുറിപ്പുണ്ട് – നനയാത്ത മഴ. എട്ടാംക്ലാസ്സിലെ സ്റ്റേറ്റ് സിലബസില്‍ മലയാളപാഠാവലിയില്‍ അതുണ്ട്. ഒരു നനയാത്ത മഴക്കാരി, മറ്റൊരാള്‍ നനഞ്ഞുതീര്‍ത്ത മഴകള്‍ക്ക് കുട പിടിക്കുക…അങ്ങനെയാലോചിക്കുമ്പോള്‍ ഒരു ചിരി ചുണ്ടത്ത് ഊറിവരുന്നു…. ജിഷ്ണുരാഘവന്‍ ഭൂമി കടന്നുപോയതിനെക്കുറിച്ചുള്ളതാണ് ഞാനാദ്യം വായിക്കുന്ന ദീപക്കുറിപ്പ്. യാത്രാഭാണ്ഡം മുറുക്കിവച്ചവര്‍ ബാക്കിയാവുകയും കെട്ടുമുറുക്കാത്തവര്‍ നറുക്കെടുപ്പു വീണ് യാത്രയാവുകയും ചെയ്യുന്ന ലോകരീതിയെക്കുറിച്ച് താടിക്കുകൈയും കൊടുത്തിരുന്ന് ആലോചിച്ചുപോയി. ശരീരവും മനസ്സും രണ്ടിലും വേദനകളും അതിനെയെല്ലാം അതിജീവിക്കാനുള്ള തത്രപ്പാടുകളും ഉള്ള ഒരു യാത്രക്കാരിയായതിനാല്‍ത്തന്നെ ജിഷ്ണുവിന് ഒരുContinue Reading