ചിത്തിര കുസുമൻ

എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയും. കേരള ലളിതകലാ അക്കാദമിയുടെ CARE (Centre for Art Reference and Research) ൽ ലൈബ്രേറിയൻ ആയിരുന്നു. ഇപ്പോൾ greenvein ന്റെ ജില്ലാ കോ-ഓഡിനേറ്റർ.

നിരത്തുവക്കിൽ മഴയും കാത്തുനിൽക്കുന്നത് അത്ര ഗൗരവമുള്ള കാര്യമാണോ ? മഴ വന്നാൽ അയാൾക്കങ്ങു കയറിപ്പോകാം എങ്ങോട്ടാണെന്നും എന്തിനാണെന്നും ആരു ചോദിക്കാനാണ് ! അതുപോലെയാണോ ഒരു വഞ്ചിക്കകത്ത് ഒഴുക്കും കാത്തു നിൽക്കുന്നത് ? അനങ്ങില്ലെന്ന് വാശിയാണ് തടിയും വിരലുമിട്ടു കുത്തിയിട്ടും ഈ വെള്ളത്തിന്. എത്രപേരാണ് വഞ്ചിക്കകത്തേക്ക് തിരിഞ്ഞുനോക്കിപ്പോകുന്നത് ഇതുവരെയനങ്ങിയില്ലേയെന്ന് എത്രപേരാണ് കൂവിച്ചോദിക്കുന്നത് മഴ കയറിപ്പോയയാൾക്ക് നനവുതട്ടാതെയിറങ്ങാൻ എവിടെയെങ്കിലുമൊരു കര കാണും അയാൾക്ക് തൂങ്ങിയിറങ്ങാൻ പൂഞ്ചിറകായാലെന്ത് പൂമ്പാറ്റക്കാലായാലെന്ത്; നിരത്തുവക്കിൽ നിന്ന് കയറിപ്പോയതോടെ അയാൾContinue Reading

  ജലമായിരിക്കുകയെന്നാൽ സുതാര്യമായിരിക്കുക എന്നു മാത്രമല്ല, അടിയനക്കങ്ങൾ പുറത്തറിയാതെ കലങ്ങിക്കിടക്കുകയെന്നു കൂടെയാണ്, ഉൾച്ചൂടിന്റെ ചൂട്ടുവെളിച്ചം തണുപ്പിന്റെ ഇക്കിളിപ്പുതപ്പിട്ടു മൂടിക്കളയുകയെന്നു കൂടെയാണ്. നീണ്ടു ചെളിപുരണ്ട ജല ഞരമ്പുകളൊളിച്ചുവെച്ച് വിരിച്ചിട്ടയിലകളിൽ പൂക്കളെ നിരത്തിക്കിടത്തുകയെന്നു കൂടെയാണ്. പായൽപ്പച്ചകളിലും പോളക്കൂട്ടങ്ങളിലും ഒഴുക്കിനെ കളഞ്ഞുപോയിട്ട് അമ്പരന്നു കിടക്കുകയെന്നു കൂടെയാണ്. എങ്കിലും സാരമില്ല – നെഞ്ചിലേക്ക് വീണു കൂടെക്കലങ്ങിപ്പോയ നിലാവേ, അടിയൂറി മേൽതെളിയുമ്പോൾ ഞാനാവില്ല – നീ തന്നെ തിളങ്ങിക്കിടക്കും, ആ തിളക്കത്തിൽ ഞാൻ പുഴയോളം പോന്ന ഒരൊറ്റത്തുള്ളിയായിരിക്കും.Continue Reading

  അടിവയറ്റിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു കാവുണ്ട് അവിടെയാരും അന്തിത്തിരി കൊളുത്താറില്ല, അതിനകം കണ്ടവരാരുമില്ല. അവിടെ പൂത്തും പിണഞ്ഞും പടർന്നും വളർന്ന വന്മരങ്ങളുണ്ട്, പാല, പുന്ന, തമ്പകം, ഇലവംഗം, ഇലഞ്ഞി, കരിമ്പന, മരോട്ടി ആല്‍, മഞ്ചാടി, കാഞ്ഞിരം, വേപ്പ്, കൂവളം, ഞാവല്‍…. തലപ്പു തൊട്ടിട്ടില്ല കാറ്റു പോലുമിന്നേവരെ. പേരറിയാത്ത വള്ളികളും കുറ്റിച്ചെടികളുമുണ്ട്, കൂട്ടിപ്പിണച്ചു കെട്ടിയമർത്തി നിർത്തിയിരിക്കയാണ് കണ്ണെത്രയടച്ചു മിഴിച്ചു നോക്കിയാലും നോട്ടം പോലും കേറാതെയിപ്പോൾ വരെ. കാലത്തിനൊപ്പം വീണ്, അടരടരായിക്കിടക്കുന്ന കരിയിലക്കൂട്ടത്തിൽContinue Reading

  കണ്ടൽക്കാടുകളിൽ നക്ഷത്രങ്ങളോളം പൂക്കൾ വിരിയുന്ന ഒരു ദിവസമുണ്ട്. ഏറ്റത്തിനു വെള്ളത്തിനേക്കാൾ നിലാവു പൊങ്ങുന്ന ഒരു നേരവും. അവിടേക്കെത്താൻ പേടികൾ വേരുകെട്ടിയ ഒരു മുഴുവൻ രാത്രി തുഴഞ്ഞു കേറണം. ഇരുട്ടിന്‍റെയുണക്കു തട്ടാതെ- ഉരുക്കങ്ങളകം പൊട്ടിക്കാതെ- ഒരൊറ്റ രാത്രിയെ തുഴഞ്ഞു കയറണം. വിളിക്കാനുള്ളത് അമ്മേയെന്നാണ്, നാവിനു വഴങ്ങുന്നത് എന്‍റേതെന്നാണ്. തുഴയോ തൂമ്പയോ അല്ല, പിടിച്ചു കയറാനുള്ളത് കഴുത്തിലെ ചങ്ങലയിലാണ്. രാത്രിക്കറ്റത്ത് ഒരു കടവുണ്ട്, അവിടെ മൊട്ടിട്ടു നിൽക്കും ഭ്രാന്തൻകണ്ടലുകൾ വേരോടുവേരു പിണഞ്ഞ്Continue Reading

കാട്ടുപച്ചയായതു കൊണ്ടാണു കഴുത്തൊടിയാതെ നില്‍ക്കുന്നത്. വെട്ടിയരിഞ്ഞും കൊത്തിക്കിളച്ചും കത്തിയെരിച്ചും പലവട്ടമരിഞ്ഞുപോയ തലയാണ്‌. മണ്ണോടു മണ്ണായതുകൊണ്ട് ഏതു വേനലിലേക്കും പൊടിച്ചു കയറും ചവിട്ടാനൊരുങ്ങുമ്പോൾ തലയൊന്നു താഴ്ത്തിക്കൊടുക്കണമെന്നേയുള്ളൂ ചീറിപ്പറപ്പിച്ചു വരുമെന്ന് തോന്നുമ്പോൾ നിലം പതിഞ്ഞൊന്നു കിടക്കണമെന്നേയുള്ളൂ ആദ്യത്തെ വെട്ടിനു തന്നെ അടിവേരൊളിപ്പിക്കണമെന്നേയുള്ളൂ തഴച്ചുപൊങ്ങാൻ മാത്രമേ മഴ വേണ്ടൂ പിടിച്ചു നിൽക്കാൻ കൊടുംചൂട് ധാരാളം നിലനില്പിന് കളയായിരിക്കുന്നതു തന്നെയാണ് നല്ലത് പാഴ്ച്ചെടികൾക്കു പൊതുവെ പേരൊന്നുമിട്ടു വിളിക്കാറില്ലെങ്കിലുംContinue Reading