LITERATURE (Page 184)

  ഏമ്പക്കം വിട്ട് സ്ഥലം കാലിയാക്കി ബ്രേക്ക്ഫാസ്റ്റ് അടുത്ത ബെല്ലിനുമുമ്പ്…. വെണ്ടക്കാത്തോരൻ, സാമ്പാറ്, , മോരു കറി, പാവക്കാ കൊണ്ടാട്ടം, അവിയൽ, കാബേജ്, പുതിയിനാച്ചമ്മന്തി, മോരുകറി, പപ്പടം, ഉപ്പിലിട്ടത്, പരിപ്പും ചീരയും ഒന്നിച്ചാക്കാം അതോ? പരിപ്പില്ലാതെ സാമ്പാറ് രുചി ഭംഗമാവുമോ വാകമത്സ്യത്തെ കറിയാക്കാം, പുളിയേതാണ് രുചികരം കൊടപ്പുളിയോ വാളനോ മാങ്ങയോ ഇരുമ്പാൻ പുളിയോ, മത്തിപ്പീരയും കൊള്ളാം. വറവൊന്നും നന്നല്ലെന്ന് എല്ലാരും പറയുന്നു, ഊൺമേശ മീശ പിരിക്കുമോ വേണ്ടെന്ന് വെച്ചാലും എണ്ണയിൽContinue Reading

ഒറ്റയടി കിട്ടിയ മട്ടിൽ ഞെട്ടി എഴുന്നേൽക്കും. കണ്ണ് തുറിച്ച് ഇരുട്ടിനെ ഒന്ന് കൂടി അരിച്ചെടുക്കും. പകലു കണ്ട കാഴ്ചകൾ പച്ച വെള്ളം പോലെ കൈ പിടിക്കും. എന്നും കവിതയിലേക്ക് കൂടെ കൂട്ടാൻ പറയുന്ന ഒമ്പത് കുമാരൻ സഖാവ് വേലായുധേട്ടൻ ബാർബർ നാണു പട്ടാളം ഗോപ വെടക്ക് കാർത്തു പേറ്റ്ച്ചി ദേവു. പഴയ വളരെ പഴയ ആൾക്കാർ എന്ന് കാലം അവരെ മുദ്ര കുത്തും. അവരെ പറ്റി പറയുന്നത് ബോറ് അവരെContinue Reading

മരിച്ച വീട്ടിലെ മഴ ഇന്നലത്തെ പോലാകില്ല മരണപ്പെട്ടവനോട് ഐക്യദാർഢ്യം കാണിക്കുന്നത് കണ്ണീരുകൊണ്ടുമാകില്ല കാടുകളുടെ ആഴങ്ങളിൽ നിന്നും കുതറി കടന്നുവരുന്ന ഒരു ഒറ്റക്കൊമ്പനെ പോലെയോ, മണ്ണിടിച്ചിലിൽ പുഴയിലേക്ക് കുതിച്ചുപാഞ്ഞ പാറക്കുന്നുകളെ പോലെയോ…. പെരുമ്പറകൊട്ടി കണ്ണീരു കുലച്ച കാറ്റിന്‍റെ കരവിരുതിനു  പോലും പിടിച്ചുകെട്ടാനാവാത്ത വിധം അത്രമേൽ വൈകാരികമായി തന്നെ … ആ രാത്രിയിൽ വെടിയേറ്റ് തുപ്പുന്നത് മനുഷ്യ രക്തമാണെന്ന് അറിഞ്ഞുകൊണ്ട്തന്നെയാവണം മഴ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെ നിർത്താതെContinue Reading

മത്തങ്ങാത്തലയൻ ഒരിക്കൽ ഒരിടത്തൊരാളുണ്ടായിരുന്നു, അയാളുടെ കഴുത്തിൽ തലയുടെ സ്ഥാനത്ത് ഒരു പൊള്ളമത്തങ്ങയാണുണ്ടായിരുന്നത്. ഇതേതെങ്കിലും തരത്തിൽ അയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാളുടെ മോഹം ഒന്നാമനാവണമെന്നായിരുന്നു. അങ്ങനെയൊരാളായിരുന്നു അയാൾ. നാവിന്റെ സ്ഥാനത്ത് വായിൽ നിന്ന് ഒരോക്കില തൂങ്ങിക്കിടന്നിരുന്നു; പല്ലുകളാവട്ടെ, കത്തി കൊണ്ടു ചെത്തിയെടുത്തതായിരുന്നു. കണ്ണുകൾക്കു പകരം വട്ടത്തിൽ രണ്ടോട്ടകളായിരുന്നു. ഓട്ടകൾക്കുള്ളിൽ രണ്ടു മെഴുകുതിരിമുരടുകൾ മുനിഞ്ഞുകത്തുന്നുണ്ട്. അതാണയാളുടെ കണ്ണുകൾ. ദൂരക്കാഴ്ച കിട്ടാൻ അതയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാൾ പറഞ്ഞുനടന്നു, മറ്റുള്ളവരുടേതിനെക്കാൾ കേമമാണു തന്റെ കണ്ണുകളെന്ന്,Continue Reading

സൗദിഅറേബ്യൻ സംവിധായികയായ ഹൈഫാ അൽ മൻസൂറിന്‍റെ രണ്ടാമത്തെ ചിത്രമായ മേരി ഷെല്ലി ടൊറോന്‍റോ മേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ആദ്യ ചിത്രമായ ‘വാജ്‌ദ’ യുടെ ചിത്രീകരണം നടക്കുമ്പോൾ മറ്റുള്ള സാങ്കേതികപ്രവർത്തകർക്കൊപ്പം ചേർന്ന് കൂട്ടായി പ്രവർത്തിക്കാനുള്ള അനുമതി, സ്വന്തം നാട്ടിൽ പോലും, ഒരു സ്ത്രീ ആയതിന്‍റെ പേരിൽ ഹൈഫയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഒരു വാഹനത്തിലിരുന്നു മോണിറ്ററും ദൂരഭാഷിണിയുമുപയോഗിച്ച് ചിത്രനിർമ്മാണം നടത്താനേ അന്ന് കഴിഞ്ഞിരുന്നുള്ളു. മേരി ഷെല്ലിയുടെ ചിത്രീകരണം ഡബ്ലിനിലും ലക്സംബർഗിലുമായി നടക്കുമ്പോൾ ഹൈഫContinue Reading