LITERATURE (Page 138)

പരദേശി കിളിയുടെമലമുകളിലെ ആദ്യപ്രഭാഷണം.വിളിക്കാത്ത വിരുന്നുകാരനായികാറ്റ്ആദ്യമെത്തി.ഇരിക്കപ്പൊറുതിയില്ലാതെമലഞ്ചെരുവില്‍തത്തിക്കളിച്ചു നിന്നു. കല്ലിടുക്കില്‍വേരുകളാല്‍വലവീശിപലതരം മരങ്ങളെത്തി.മരങ്ങളുടെതോളത്തിരുന്ന്തേന്‍കൂടുകൾ പോന്നു. കാറ്റിനുപുറകെമിന്നല്‍പോലെയോടിയനീലവല്ലികളെചില്ലകള്‍ പിടിച്ചിരുത്തി.നനഞ്ഞ കരിമ്പാറയില്‍പൂപ്പലും പുല്‍നാരുകളുംചമ്രം പടിഞ്ഞിരുന്നു. പരല്‍മീനുംചിരിയടക്കി കൊച്ചരുവിയുംവഴുക്കന്‍ കല്ലുകളില്‍ഇളകിയിരുന്നുതര്‍ജ്ജമക്കാരനില്ലാതെകിളി പ്രസംഗം തുടങ്ങി. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ തിന്നാൽ പോരെ എന്ന് ആധുനിക ചൈനയുടെ ശില്പിയായായി അറിയപ്പെടുന്ന ഡെങ് സിയാഒപിങ് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. പ്രായോഗികതയായിരുന്നു ഡെങ്ങിന്റെ മുഖമുദ്ര. 1970-കളുടെ ഒടുവിൽ ചൈനയുടെ ആസൂത്രിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് “സോഷ്യലിസ്റ്റ് മാർക്കറ്റ്” സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന 850 ദശലക്ഷം മനുഷ്യരാണ് അന്ന് ചൈനയിലുണ്ടായിരുന്നത്. അവരെ വറുതിയിൽനിന്ന് പുറത്തുകൊണ്ടുവരാൻ വലിയ സാമ്പത്തികമുന്നേറ്റം ഉണ്ടായാലേ പറ്റുമായിരുന്നുള്ളൂ. അതിനുള്ള എളുപ്പ മാർഗ്ഗം ചൈനയുടെContinue Reading

വിയർത്തുണങ്ങാത്ത ആറ് പ്രവൃത്തി ദിനങ്ങൾക്കും അറുതി വരുന്നത് വ്യാഴാഴ്‌ച രാത്രി മാത്രമാണ്.. വ്യാഴാഴ്ച രാത്രിയിൽ മഹേഷ്‌ കിടക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളെല്ലാം വെള്ളിയാഴ്ച രാവിലെയുള്ള മുടങ്ങാത്ത ഫുട്ബോൾ കളിയെക്കുറിച്ചാണ്. ഓണത്തിന് ഇത്തവണയും നാട്ടിൽ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. മടക്കയാത്രയുടെ നൂലാമാലയിൽ നാട്ടിൽ കുടുങ്ങി നിൽക്കുന്നത് ആലോചിയ്ക്കാൻ വയ്യ.ഏതു വേനലിലും ശൈത്യത്തിലും മഴയിലും മുടക്കം വരുത്താതെയുള്ള ഒരു മണിക്കൂർ ഫുട്ബോൾ കളി. ജീവിതത്തിന്റെ സകല യാഥാർത്ഥ്യങ്ങളും മറന്ന് രണ്ട് ഗോൾ പോസ്റ്റുകൾക്കിടയിൽ പന്തിനായിContinue Reading

വാഷിംഗ്ടൺ സ്ക്വയറിനു പടിഞ്ഞാറ് ഭാഗത്തുള്ള ചെറുപട്ടണത്തിൽ ഒരിടത്ത് തെരുവുകൾ ഭ്രാന്ത് പിടിച്ചത് പോലെ തലങ്ങും വിലങ്ങും തിരിയുന്നു.ആളുകൾ സ്ഥലങ്ങൾ എന്നു വിളിക്കുന്ന ചെറു തുണ്ടുകളായി അവ ചിതറിക്കിടന്നു .ഒരിക്കൽ ഒരു ചിത്രകാരൻ ഈ തെരുവിൽ വിലപ്പെട്ട ഒരു സാധ്യത കണ്ടെത്തി. ദരിദ്രനായ ഒരു ചിത്രകാരൻ ചിത്രകലാ സാമഗ്രികളുടെ പണം കൊടുക്കാൻ ഉണ്ടെന്നു കരുതുക .അവയുടെ പണം ഈടാക്കാൻ വരുന്ന ഒരുത്തൻ ഈ വഴികൾ കുറുകെ കടന്ന് ചെന്ന് ഒരു ചില്ലിContinue Reading

“ഈശാനരൻ കാത്തു നിൽക്കുന്നു”. ബലകന്റെ അവ്യക്തമായ ശബ്ദം കാതുകളിൽ മുഴങ്ങി. അവാച്യമായ അനുഭൂതികൾ നുരഞ്ഞു കത്തുന്ന സിരകളിലാകെ പ്രതികാരം ആടിത്തിമിർക്കുകയാണ്. കണ്ണെത്താദൂരത്തോളം നീളുന്ന ശവഘോഷയാത്രകൾ, കത്തിയെരിയുന്ന ചിതാകുണ്ഡങ്ങൾ, ആർത്തലച്ചു നിലവിളിക്കുന്ന ബന്ധുജനങ്ങൾ. പ്രഭോ!. വീണ്ടും ബലകന്റെ ശബ്ദം; കണ്ണുകൾ തുറക്കാതിരിക്കാനായില്ല. ശബ്ദം കേട്ട ദിക്കിലേക്ക് മുഖം തിരിച്ചു. മഞ്ചത്തിൽ നിന്നും പതുക്കെ താഴേക്കിറങ്ങി, ശിബിരത്തിന്റെ മൂലയിലായി കൂട്ടിയിട്ടിരിക്കുന്ന പാദുകങ്ങളുടെ അരികിലേക്ക് നടന്നു. തുകലുകൾ കൊണ്ടുണ്ടാക്കിയ പാദുകങ്ങളെല്ലാം ചോര പുരണ്ടു നനഞ്ഞിരിക്കുന്നു.Continue Reading