കവിത (Page 77)

  മരച്ചീളുകളുടെ കനം വച്ച പകലുകളില്‍ ഉളികളുടെ തീരാസങ്കടങ്ങള്‍ക്കിടയില്‍ ഞാന്‍. വന്‍ മരങ്ങള്‍ക്കുമേല്‍ കോടാലികളുടെ അധിനിവേശങ്ങളാണെപ്പോഴും. ഈര്‍ച്ചപ്പാടിന്‍മേല്‍ ചിന്തേരിന്‍റെ പ്രാര്‍ത്ഥനകളുടെ കൂമ്പാരം. നനവാര്‍ന്ന മുറിത്തലപ്പുകളില്‍ കണ്ണുനീരിന്‍റെ, കനിവിന്‍റെ കാലം. പാളിപ്പോയ വീതുളിക്കൊപ്പം ഞാനും മണ്ണിലേക്കിറങ്ങി.Continue Reading

  ‘മിസ് യു ഡിയർ’ എന്ന് നീ പറയുമ്പോൾ ഇരുട്ടിനെ പുണർന്നുറങ്ങിയിരുന്ന നിലാവ് കണ്ണുചിമ്മി എഴുന്നേല്‍ക്കുന്നു. മുറ്റത്തെ നന്ത്യാർവട്ടം ആകെ നിറഞ്ഞ് വെള്ളക്കടൽ ആവുന്നു. അടുക്കളയിലെ പാത്രങ്ങളിൽ ഇഷ്ടങ്ങൾ മധുരം കുടയുന്നു. അലമാരയിലെ തുണിയടുക്കുകളിൽ നിന്നും പൂമ്പാറ്റകൾ പാറി വരുന്നു. നിറങ്ങളിലെ ചോപ്പുകൾ നെറ്റിയുടെ വീതി കുറയ്ക്കുന്നു. കൺമഷിച്ചെപ്പ് കണ്ണാടിയിലേക്ക് വീണ്ടും പാളുന്നു. പിന്നെ, വേഗം കുറയ്ക്കാതെത്തന്നെ ഞാൻ എന്ന സൈക്കിൾ വഴികളിൽ, തൊടികളിൽ, ചിറകളിൽ, കൈവിട്ടു പറക്കുന്നു…Continue Reading

  അത് നിന്നെ തൃപ്തിപെടുത്തുന്നു നിന്നോടതു സല്ലപിക്കില്ല , നീയതൊരുക്കണം . ഒരു ചീസ് ആൻഡ്‌ പിക്കിൾ സാൻഡ്‌ വിച്ച്‌ ഒരിക്കലും നിരാശപ്പെടുത്തില്ല . കിടക്കയിൽ കിടന്നുകൊണ്ട് നീ ചിന്തിക്കില്ല; ഞാനൊരു തടിച്ചി ? ഇപ്പോൾ ഫലഭൂയിഷ്ഠ ? അസ്ഥിരമായവൾ ? നിന്റെ ചിന്തകൾ വളരെ വ്യക്തം , തിരഞ്ഞെടുക്കൽ വളരെ എളുപ്പം : രണ്ടായ് മുറിക്കുക?, അല്ലെങ്കിൽ രണ്ടായ് മുറിക്കാതിരിക്കുക ?, ചീസ് എത്രമാത്രം ലോലമായിരിക്കണം ?, പിക്കിൾContinue Reading

  പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു നിന്‍റെ കൈകളിൽ ഡാഫൊഡിൽ പൂക്കൾ വിടരുന്നു നിശ്ചലചിത്രത്തിൽ ചത്തിരിക്കുന്ന പൊൻമീൻ വീണ്ടും നീന്തിക്കളിക്കുന്നു ! പ്രണയം ശ്വാസംമുട്ടിപ്പിക്കുന്ന ഗോണി കയറുന്നു നീ എന്‍റെ കൈകളിൽ വിടരുന്നു .Continue Reading

ഞാൻ നിശ്ചലയായി ശ്വാസത്തിന്നും നിശ്വാസത്തിനുമിടയിൽ , ഒന്നും രണ്ടും കാൽവെയ്പ്പുകൾക്കിടയിൽ . തീനാളത്തിനു ചുറ്റുമുള്ള ദീർഘയാത്രയിൽ നിശാശലഭം അതിന്റെ ചാരം സ്വയം വഹിക്കുന്നു. മധുചഷകം തുളുന്പിയ മുന്തിരിച്ചാറിൽ തന്റെ മ്ലാനമായ മുഖം പ്രതിബിംബിക്കുന്നതു കാണാൻ നിലാവ് ഇറങ്ങി വരുന്നു. വരവിനും പോക്കിനുമിടയിലുള്ള വിശാലതയിൽ ഞാൻ നിശ്ചലയായി . ഒരു ചിറകു അല്പംചാരം എന്റെ മുഖത്ത് നിക്ഷേപിക്കുന്നു. നിശാശലഭം തീനാളത്തിലേയ്ക്ക് പറക്കുന്നു രക്തം വഴിത്താരയിൽ , കൂട്ടിലടയ്ക്കപ്പെട്ടകിളികൾ മഴക്കാലത്തിനുവേണ്ടി പാടിക്കൊണ്ടേയിരിക്കുന്നു.Continue Reading