കവിത (Page 78)

  നനഞ്ഞതെന്തും ഉണങ്ങിപ്പോകുന്നു വിരൽ തൊടുമ്പോൾ. നനവും ആഴവുമുള്ള നദികളെ ഉണക്കി ശില്പങ്ങളാക്കുന്നു വെയിൽ. ഒരുനാൾ യാത്രയാകണം പർവ്വതം തിരഞ്ഞ്; വിയർത്തും കിതച്ചും മുകളിലെത്തുമ്പോൾ നദിയോ ജലമോ കാണരുതവിടെ . പർവ്വതമുകളിൽ ഇല്ലാത്ത നദിയിൽ വീണു മരിക്കണം കുത്തനെ ഒഴുകി കടലിലേക്കെത്തണം.Continue Reading

    ഒഴുക്കിലൊറ്റപ്പെട്ട് വല്ലാതെ തുഴഞ്ഞൊരു മരമുണ്ടാകാശത്തില്‍ കൈകളാല്‍ പരതുന്നു. ചില്ലകള്‍ പൊടിച്ചില്ല പച്ചില നിറഞ്ഞില്ല ഇല്ലൊരു കിളിക്കുഞ്ഞും അതിലുണ്ടൊരു പ്രാണന്‍ നെഞ്ചില്‍ നിന്നൊഴുകുന്ന രുധിരക്കടല്‍, കണ്ണില്‍ ഇറ്റു സങ്കടമില്ല കണ്ണീരില്ല, കയ്പുമില്ലൊരു തുള്ളി ജീവനിലൊറ്റപ്പെട്ട് വല്ലാതെ കുഴഞ്ഞൊരു യാത്രികന്‍ തലചായ്കാന്‍ ആ മരത്തണല്‍ തേടി കണ്ണുനീരടര്‍ന്നു വീ- ണാമരച്ചുവടൊറ്റ കണ്‍ചിമവിതുറക്കലില്‍ പൂമരച്ചോടായ്മാറി.Continue Reading

മലയാളത്തിന്റെ  സൗവർണ്ണമുദ്രകളായ പ്രിയകവിതകൾ ഓണക്കാഴ്ചയായി നിങ്ങളിലേക്ക് നന്ദി തിരുവോണമേ നന്ദി! എൻ. എൻ. കക്കാടിന്റെ കവിത മകൻ ശ്യാം കക്കാട് ചൊല്ലുന്നു. നന്ദി തിരുവോണമേ നന്ദി!  ഓണസദ്യ വള്ളത്തോളിന്റെ കവിത ജ്യോതിബായ് പരിയാടത്ത് ആലപിക്കുന്നു. ബാല്യകാലസഖി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത പി. രാമൻ ആലപിക്കുന്നു.Continue Reading

  രാജ്യാതിർത്തിയില്‍ മുപ്പത്തിമൂന്നു കൊല്ലം പട്ടാളക്കാരനായിരുന്നു, പ്രഭ. വിരമിച്ചു. ഇരുപത്തിയൊന്ന് കൊല്ലായി. നോക്ക്, എന്നെയും നിന്നെയും പോലെ. നീ പോലീസായിരുന്നു. ഞാന്‍ കള്ളനായിരുന്നു. പ്രഭയുടെ കാര്യം തന്നെ പറയുന്നു. ഈ രാത്രിയും വീട്ടുമുറ്റത്തുണ്ട് അയാളുടെ കഥകള്‍ കേട്ട് ഉറക്കം തൂങ്ങുന്ന നായയുണ്ട് ഇരുപത്തിയൊന്ന് ദിവസമായി നായ പ്രഭയുടെ കൂടെയുണ്ട് അതിന്റെ തന്ത കൊണ്ടുവന്നാക്കിയതാണ്. അതും ഒരു നായയാണ്‌ ഇന്നും നോക്ക്, നായയെ ഉറങ്ങാന്‍ വിട്ട് പ്രഭ പോയി രാത്രിയില്‍, അതിര്‍ത്തിContinue Reading

 പുതുകവിതയിലേക്കുള്ള സഞ്ചാരങ്ങൾ -രണ്ട് പി. എ. നാസിമുദ്ദീൻ, ഡോണ മയൂര സിന്ധു കെ.വി, അനൂപ് കെ. ആർ, എം. ആർ. വിഷ്ണുപ്രസാദ് എന്നിവരുടെ കാവ്യലോകങ്ങൾ..   അടങ്ങാനിഷ്ടമില്ലാത്ത ഊർജ്ജ വേഗങ്ങളുടെ കവിത കവിതയെ ഒരു വലിയ ജനപഥമായി സങ്കല്പിച്ചാൽ അവിടെ ഇരമ്പുന്ന ജീവിതത്തിനിടെ ഏകാകിയായി പോവുന്ന ചില എഴുത്തുകളുണ്ട്. അവയുടെ കാലം ചിലപ്പോ അതായിരിക്കില്ല.പി.എ നാസിമുദ്ദീന് റ കവിത അങ്ങനൊന്നാണ്. ആധുനികതയുടെ വലിയ ശബ്ദഘോഷങ്ങളിൽ ആർ.രാമചന്ദ്രനും ജയശീലനും എൻ.ജി ഉണ്ണികൃഷ്ണനുംContinue Reading