കവിത (Page 54)

ഉത്തര പ്രദേശത്തിലേക്ക് രണ്ടു ടിക്കറ്റെടുത്തവരാണ്പ്ലാറ്റ്ഫോറത്തിലിരിക്കുന്നത് ഇവിടെ ഇത്രനേരം ഇരിക്കരുതെന്ന് വിലക്കി പോലീസ്നാളെ പോകാനുള്ളവർക്ക് വീടില്ലേ? ലോഡ്ജില്ലേ? എന്നും തിരക്കി വീടു വിട്ടു. ലോഡ്ജ് ആവശ്യമില്ലെന്നും പറഞ്ഞു.വീടിൻ്റെ പ്രശ്നം പരിഹരിക്കാമെന്നായി പോലീസ് ഉപകാരം ചെയ്ത് ഉപദ്രവിക്കരുതെന്നവരുംഭാര്യാ ഭർത്താക്കൻമാരല്ലേതാനായിട്ടിനി തല വെക്കല്ലേ! എന്നൊരപേക്ഷയും പറഞ്ഞ് അയാളുമകന്നു അങ്ങിനെ അവരന്നും പിറ്റേന്നും അവിടെക്കൂടി നായ്ക്കൾക്കും കാക്കയ്ക്കും പൂച്ചയ്ക്കും പാലും, റസ്കും കൊടുത്തു അവർ മിണ്ടിപ്പറഞ്ഞിരുന്നു അയാൾ ഭർത്താവായിരുന്നുഅവർ; ആ സ്ത്രീ, ഭാര്യയുമായിരുന്നുമറ്റാരുടെയെന്നായിരുന്നു ഇന്നലെവരെ നാട്ടുകാർവീട്ടുകാർContinue Reading

വേദന തോന്നുന്നു വിവാഹമോതിരം കൊണ്ട് മുറിഞ്ഞ വിരലിൽ നിന്ന് പാത തോറും ചുവന്ന നൂൽ വീഴ്ത്തി ഒരു വധു കാറിൽ പോകുന്നു എന്ന് മാർക്വിസിനെ വായിച്ചതോർത്ത് ദൂരെ നീലയിൽ ഒരു തിര ‘ഹാ’ എന്ന് മുഖമടച്ച് മണലിൽ വന്നു വീഴുന്ന ശബ്ദം ഇങ്ങ് പാറക്കെട്ടിൽ നിന്ന് കേട്ടതോർത്ത് പാറകളിൽ അത് നടുക്കി ഒരു കവി സ്വന്തം ദുരന്തത്തെ ചുരുട്ടി കറിയിൽ മുക്കി സാവധാനം തിന്നുന്നു എന്നിപ്പോളെഴുതുമ്പോഴും വേദന തോന്നുന്നു വെള്ളപ്പുകContinue Reading

സാരി സാരിയിൽ സഞ്ചരിക്കുകയെന്നാൽ ഇടുങ്ങിയ ഇടവഴികളിലൂടെ ബൈക്കോടിക്കുന്നതുപോലെയാണ് ഇരുവശവും ഉരയാതെ ഉരസാതെ മുട്ടാതെ തട്ടാതെ ഒരു വിദഗ്ദ്ധ സഞ്ചാരം റിയർ വ്യൂ മിററും ഇന്ഡിക്കേറ്ററുമൊക്കെ കണ്ണും ചെവിയും കൂർപ്പിച്ച് വലിഞ്ഞു കയറുന്നതിനെയൊക്കെ വെട്ടിച്ച് അയഞ്ഞതിനെ വലിച്ചടുപ്പിച്ച് മറച്ച് എത്ര ചരിച്ചും, മറച്ചുമാണ് ഈ ഇടവഴി യാത്ര. പ്രവാസ വേദന എയർ പോർട്ടിലെ അവസാന ആലിംഗനത്തിലാണ് അറ്റ്ലാന്റിക്കിന്റെ വ്യാപ്തിയറിഞ്ഞത്. ഞങ്ങൾ അച്ചു തണ്ടിൽ നിന്നും വ്യതി ചലിച്ചത് വീട്ടിൽ മുകളിലെ മുറിയിൽContinue Reading

മകന്റെ ലാപ്പിലാണ്ജിഗ്സോ കളിക്കാൻ പഠിച്ചത്ചത്തുമലർന്നപക്ഷി പോലെയുംഅരിഞ്ഞിട്ട മൂക്കും കാതും പോലെയും കിടക്കുന്നകഷണങ്ങളെവിരുതൻ ചുണ്ടെലിചൂണ്ടിച്ചേർക്കുമ്പോൾക്ലിം ക്ലിം ഓശയോടെ ചേർന്ന്സർവ്വം ശുഭപര്യവസായിയാകുന്നആ പുളകംചില്ലറയൊന്നുമായിരുന്നില്ല പിന്നെപ്പിന്നെവിർച്വൽ ജിഗ്സോ വെറുത്തു .അവയവപ്പൊരുത്തത്തോടെചിരിച്ചു പൂത്തു നിന്ന പടങ്ങൾമാസികക്കടലാസുകളിൽ നിന്ന്കത്രികയുടെ ക്രൂരക്ലിതമോടെ മുറിച്ചുമാറ്റിപശവച്ച് ഒട്ടിച്ചുചേർക്കലായിവിനോദം.എത്ര ഒട്ടിച്ചു ചേർത്തിട്ടുംപറ്റിപ്പ് മറയ്ക്കാനായില്ല എന്നത് ദുര്യോഗം. പടത്തുണ്ടുകളുടെവക്കും മൂലയും എറിച്ചുംഅങ്ങോട്ടുമിങ്ങോട്ടുംകയറിയുമിറങ്ങിയുംവല്ലാതെ നീരസപ്പെട്ടുംഎന്നാലും‘ഞങ്ങളൊക്കെ ഒരുപടാർന്ന് ‘എന്നു വീരസ്യമടിച്ചുംഅങ്ങനെയങ്ങനെ….. ഏച്ചുകെട്ടിയാൽമൊഴച്ചിരിക്കും അച്ചായാഎന്ന് പിണങ്ങിപ്പോയവളും പറഞ്ഞു.അമേരിക്കേലെ അവന്റെയോഅവണൂരെ അവളുടെയോകാര്യമാണെങ്കിൽമിണ്ടുകയും വേണ്ടാ.ആണ്ടേറെയായിഒട്ടാതെയുംഒട്ടും വിളിക്കാതെയും.Continue Reading

തർജമ സന്തോഷ് കാനാ നിമിഷങ്ങൾനിമിഷങ്ങൾമഴത്തുള്ളികൾ പോലെയാണ്കൈപ്പിടിയിലൊതുങ്ങാത്തവ.നെഞ്ചിൽ വന്നാഞ്ഞു പതിക്കുന്നു,കൈ നീട്ടിയാലോവഴുതി, ചിതറിത്തെറിച്ച് നഷ്ടമാകുന്നു.ഒഴിഞ്ഞ കടലോകം എന്ന ഈ വ്യാപാരശാല എന്തിനാണെനിക്കുമുന്നിൽതുറന്നിട്ടിരിക്കുന്നത്?കൃത്രിമ ആഹ്ളാദത്തിന്റെ കളിപ്പാട്ടങ്ങൾ,ഖ്യാതിയുടെ ഈ കടലാസുപൂക്കൾ,ഒരു മൃദുസ്പർശത്തിൽ ഉരുകിപ്പോകാവുന്ന,കണ്ണാടിക്കൂടിനുള്ളിൽ അടച്ചുവെച്ചസമ്പത്തിന്റെ ഈ മെഴുക് രൂപങ്ങൾ.ഞാൻ വാങ്ങാൻ വന്നത് ഇതൊന്നുമല്ലഎന്റെ സന്തപ്ത നയനങ്ങളിൽ അല്പം കുളിരുപകരുന്ന പ്രണയത്തിന്റെ രമണീയ സ്വപ്നംഎന്റെ നീറുന്ന ആത്മാവിൽ ശാന്തിപകരുന്ന ഹൃദ്യമായ ഒരു അനുരാഗനിമിഷംഇത്രമാത്രംഇത്രമാത്രമേ ഞാൻ വാങ്ങാൻ വന്നുള്ളൂപക്ഷെലോകമെന്ന ഈ വാണിഭശാലയിൽ നിന്ന്ഞാൻ വെറും കയ്യോടെ മടങ്ങിलम्हेकईContinue Reading