കവിത (Page 55)

ജല മുറികളിൽ ഉണരാതെ ഉറങ്ങുന്ന പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ? അവളുടെ തുറന്നിരിക്കുന്ന കണ്ണുകളിലെ ചത്തുമലച്ച സ്വപ്നങ്ങൾ പുറത്തേക്കു വഴിയറിയാതെ കുമിളകളായ് പരന്ന് നടക്കും ഇനിയും ചെയ്തു തീർക്കേണ്ടുന്ന ജോലികളെ കുറിച്ചോർത്ത് കൈകൾ ശരീരത്തിൽ നിന്നും വേർപെട്ട് സ്വതന്ത്രമാകുവാൻ ശ്രമിക്കും അവളുടെ നീളമുള്ള മുടി ജലപ്പരപ്പുകളിൽ പകയൊടുങ്ങാത്ത പാമ്പുകളെപ്പോലെ ഇഴഞ്ഞു നടക്കും ഒരമ്മ ബേജാറ് അവളുടെ മാറിടത്തെ ജലപ്പരപ്പിന് മുകളിലേക്ക് അൽപ്പം ഉയർത്തി നിർത്തും നിറവും മണവും രുചിയും ഉത്സവങ്ങളാക്കിയില്ലെന്നോർത്ത് ഇന്ദ്രിയങ്ങൾ തലContinue Reading

” പ്രപഞ്ചമേ നീ കുതികൊള്ളുന്നോ എന്നെക്കരയിൽ തള്ളി?” ” ഒഴുകേണ്ടാ നീയെന്നോടൊത്തിനി മരിച്ചു പോയവനല്ലേ?” “രമിച്ചു പോയീ നിന്റെയൊഴുക്കിൽ മരിപ്പതെങ്ങനെ ഞാൻ?” “എങ്ങനെ നീയിനി രമിച്ചിടും ഹേ; അഴുകുന്നല്ലോ കോശങ്ങൾ?” “എങ്ങനെ പെട്ടെന്നഴുകും പുഴയേ തിങ്ങിന രാഗപരാഗങ്ങൾ?” “രാഗപരാഗ പരാക്രമമല്ലത്; കൃമികീടങ്ങൾ മിറിക്കുകയല്ലോ” “നിന്റെയൊഴുക്കാണല്ലോ പുഴയേ കൃമികീടങ്ങൾ മിറിപ്പതു സകലം” “നന്നേ, വാദം ബോധി; ച്ചിനി നീ കൃമിയായ് തുടരുക യെന്റെയൊഴുക്കിൽ.”Continue Reading

തങ്കം പറഞ്ഞതോർക്കും, പിന്നേം പിന്നേം സ്റ്റിക്കറുകൾ വാരിയിട്ട് മിണ്ടാണ്ടിരിക്കും… അവന്, വാക്കുകൾ മുട്ടുമ്പോൾ കറുത്ത കുഞ്ഞ് നൃത്തം ചെയ്യും ദേഷ്യം വന്നാൽ കറുത്ത കുഞ്ഞ് ഉടുപ്പൂരിയെറിയും സങ്കടം വന്നാൽ കറുത്ത കുഞ്ഞ് പെയ്‌തോണ്ടിരിക്കും… വെളുത്തകുഞ്ഞ്, അന്നേരത്തൊക്കെ കഴിച്ചോണ്ടിരിക്കും ! അവന്റെ ഫോണിൽ കറുത്ത കുഞ്ഞ് സ്റ്റിക്കറിൽ ചെയ്യാത്ത കാര്യങ്ങളില്ല… തങ്കം പറഞ്ഞതോർക്കും, വലത്തേ തള്ളവിരലിൽ ഒരു ശബ്ദം പൊടിച്ചുയർത്തി വിടും… കരഞ്ഞാൽ, തങ്കം മഞ്ഞക്കൊണ്ടയുടെ സ്റ്റിക്കറിടും… ചിരിച്ചാൽ ചുറ്റിനും തുമ്പികൾContinue Reading

കലണ്ടറിൽ ഒക്ടോബർ രണ്ടെന്നചുവന്നയക്കം അടുത്തയാണ്ട്ഉണ്ടാകുമോന്നൊരാധികഴിഞ്ഞ തവണ സേവന വാരത്തിൽവൃത്തിയാക്കിയ ഗാന്ധിസ്മാരകംഇടിഞ്ഞു പൊളിഞ്ഞു പോയിചമ്പാരൻ സമരം ഇക്കുറി സിലബസിൽ നിന്ന് മാറ്റിയോ?ചൊല്ലിപ്പഠിച്ച വള്ളത്തോൾ കവിതസ്‌മൃതിയിലാവശേഷിക്കുന്നുണ്ടോ?ദണ്‌ഡിയെക്കാൾ ദൂരം നടന്ന് പാതി വഴിയിൽ മരിച്ചവരെയോർക്കുന്നുണ്ടോ?ഇരുട്ടിൽ നാവ് മുറിഞ്ഞൊരു പെൺകുട്ടിയുടെ നിലവിളി നിലയ്ക്കുന്നേയില്ല !സമാധാനത്തിനുള്ള ഗോഡ്‌സെ പുരസ്‌കാരംമരണാനന്തരമായി മഹാത്മാവിന് പ്രഖ്യാപിച്ചോ?അഹിംസയുടെ ഊന്നുവടിയെവിടെ?നമസ്കരിച്ച് കാഞ്ചി വലിക്കുന്ന തോക്കുകൾ.“ഹേ റാം”പ്രാർത്ഥനകൾ ഉരുവിടാം Continue Reading

  രാത്രിയ്ക്ക് വലിയ വിഷാദമൊന്നും പ്രകടമാകാതിരുന്ന ഒരു സമയത്ത്,  രാവ് പുലർച്ചയെ കണ്ടുമുട്ടാൻ അല്പനാഴികകൾ കൂടിയുള്ള ഒരു കഴപ്പൻ നേരത്താണ് കട്ടിലിൽ നിന്ന് വീണു തലയ്ക്കു – മുറിവേറ്റ കുട്ടിയെയും കൊണ്ട് ഒരുവൾ ആശുപത്രിയിലെത്തുന്നത്. ഗേറ്റിനു വെളിയിൽ നിർത്തിയിട്ട കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഒരു കഴുകനെക്കണ്ട് സ്വപ്നത്തിന്റെ അഴിഞ്ഞു വീണ മുണ്ടു മുറുക്കിയുടുത്ത് കാവൽക്കാരൻ വീണ്ടും മയങ്ങി. ഒരാംബുലൻസും അന്നുവരെ ഉയർത്താത്ത ശബ്ദത്തോടെ ആശുപത്രി തകർക്കും വിധം കടന്നു വന്നContinue Reading