കവിത (Page 53)

ആകാശം (അഹമദ് ഫൈസൽ) മരങ്ങളെ കുരങ്ങുകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ നീരിനെ അണിയാൻ തുടങ്ങുന്നു മാനുകൾ ഭൂമിയെ വിടർത്തിക്കൊണ്ടിരിക്കുന്നു ഇടയൻ ആരുടെയോ ഉള്ളംകൈയ്യിൽ നിന്ന് രക്ഷപ്പെട്ടു പറക്കുന്നു ഒരു അടക്കാക്കുരുവി ഒരിക്കലും ആകാശം മുകളിലല്ല മുകളിലും മുകളിലായി. വരകൾ (ഫിറോസ്‌ഖാൻ ജാമാലുദീൻ, ശ്രീലങ്ക). ഞാൻ ചില മത്സ്യങ്ങളെ വരച്ച് കഴിഞ്ഞ് ഉറങ്ങുകയാണ്. ആരോ എൻ്റെ ഉറക്കത്തെ ശല്യപ്പെടുത്തും വിധം ഒച്ചയിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു പെട്ടെന്ന് ഞാൻ മിഴി തുറന്നു കുട്ടി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്Continue Reading

കാത്തിരിക്കുക ഇത്ര മാത്രം പറയാംഉണർന്നിരിപ്പാണ്ദുർഘടങ്ങളാണെങ്ങുംദുരയും ആചാരവുംദുഷ്ടരാവാത്തവരുടെദുരിതവും, എന്നാലുംബാല്യത്തിന്റെ ചിരിയിലുംകൗമാരമാം പ്രേമത്തിലുംമധ്യമമില്ലാ പ്രണയത്തിലുംചിരന്തനസ്നേഹത്തിലുംദിവാസ്വപ്നങ്ങളുണ്ട്ദിഗന്തം മുഴങ്ങുംപ്രകമ്പനങ്ങളുണ്ട്ദിക്കിനെ സമയമാക്കുംതനിക്കു താൻ ചുറ്റുംവളഞ്ഞു പുളഞ്ഞുചുരുങ്ങും സങ്കോചത്തിൻകരിമ്പടമുണ്ട്, അതിൽചോദ്യങ്ങൾക്കൊക്കെഉത്തരങ്ങളുണ്ട്.കാത്തിരിക്കുകകഥകൾ ചിലത്പറയാതിരിക്കുക വയ്യ! ***************** നൂറ്റെൺപതിലൊതുങ്ങുമോ ത്രികോണം തന്നെപക്ഷേ പരന്ന പ്രതലത്തിലല്ലഒരു ഗോളത്തിന്റെമുകളിൽ വരഞ്ഞതാണല്ലോനേർവരകൾ മുകളിൽഅരികിൽ നിന്നു നോക്കവേവളവുകളേറെയുണ്ട്കൊളുത്തിക്കൂട്ടിയങ്കുശമാവട്ടെനൂറ്റെൺപതിലൊതുങ്ങുമോ! പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

കാണാനാകുന്നുണ്ടോ? രക്തമിറ്റുന്ന കൊമ്പുകൾ ആട്ടിയാട്ടിയുള്ള ആ നിൽപ്പ്? ആർപ്പുവിളിയിൽ മദിച്ച് ഉദ്ധതമായി നിൽക്കുന്ന ആ മസ്തകം? സ്വയം ആലവട്ടമായിമാറി വീശുന്ന ആ പാളച്ചെവികൾ? സംശയത്തോടെ ചിമ്മിയും തുറന്നും ചുറ്റിനും നിരീക്ഷിക്കുന്ന ആ കണ്ണുകൾ? നിശ്ശബ്ദഭീഷണിയായ് നീളുന്ന ആ തുമ്പിക്കൈ? കാൽക്കീഴിലെ ഭൂമി ചവുട്ടിമെതിക്കുന്ന ലഹരിയിൽ നൃത്തംചെയ്യുന്ന തൂണുകളായി ആ കാലുകൾ? ആണികൾ കൂർത്ത ചാട്ടയായ് പുറകിൽ ചുഴറ്റിക്കളിക്കുന്ന ആ വാല്? ഇത്രയൊക്കെയായിട്ടും നിങ്ങൾക്കതിനെ കാണാനാകുന്നില്ലേ? എനിക്കെല്ലാം വ്യക്തമായിക്കാണാമല്ലൊ! എന്നാൽ കാത്തിരിക്കു…Continue Reading

ശാന്തമായുറങ്ങാൻഒരാൾ കൂടി ഇറങ്ങിപ്പോയി മരം പെയ്തതൊക്കെയുംകർക്കടകമായി കാതിലലക്കവേ.ഒരു ദേശം നുണ പറയുമ്പോൾചിരുത ചിലതെല്ലാം ചിതലിന് കൊടുത്തു. ഇരുളിലൊരു കുരുടൻ പൂച്ചകറുത്ത വിധവയുടെകണ്ണീരിന് മ്യാവു മീട്ടുന്നു. നാടകരാവുകളിൽ അശാന്തിയുടെ വിദൂരമേഘങ്ങൾവാരി വിതച്ച് ഒരാൾ കൂടിശാന്തമായുറങ്ങാൻപടിയിറങ്ങിപ്പോയി. തോരാ മഴയിൽതീരാവ്യഥയിൽ ശാന്താ എവിടെയാ ശാന്തി ?Continue Reading

മാത്യൂസിൻ്റെ കാമുകിയായിരുന്നുലിലിത്ത്വിഷാദത്തോടൊപ്പംകടുത്തകാപ്പി മധുരമിടാതെരസിച്ച് കുടിക്കുന്നവൾ. പുസ്തകങ്ങൾക്ക് നടുവിൽവലത്തുകാൽ ഇടത്തുകാലിനുമുകളിലുയർത്തിവച്ച്രാത്രിയുടെ നിറമുള്ള ഉടുപ്പിട്ട്മുടിയഴിച്ചിട്ട് കുലുങ്ങിച്ചിരിക്കുന്ന ലിലിത്ത്.മാത്യൂസേ നിങ്ങളെന്നെ ശരിക്കും സ്നേഹിക്കുന്നുവോയെന്ന്കത്തുന്ന ചുംബനങ്ങൾക്കൊടുവിലവൾഅലസമായ് ചോദിക്കുംസിഗരറ്റിൻ്റെ മണമുള്ളൊരു ചിരിചിരിച്ച്മാത്യൂസപ്പോൾ വെറുതേയിരിക്കും.“If suddenlyyou forget medo not look for me”….എന്ന കവിത ഉറക്കെ ചൊല്ലുമ്പോൾഅടുത്ത വരിമറന്ന്ഒരിക്കൽ ലിലിത്തിന് ശ്വാസംമുട്ടി‘നിനക്ക് കിറുക്കാ’ ണെന്ന് പിറുപിറുത്ത്മാത്യൂസ്പൊള്ളുന്ന കാപ്പി വലിച്ചുകുടിച്ചു.രാത്രിയുടെ നിറമുള്ള ഉടുപ്പുകളാണ്തനിക്കേറ്റവുമിഷ്ടമുള്ളതെന്നോർ –ത്തെടുക്കാനാകാതെഒരു പകൽ മുഴുവൻ ലിലിത്തിരുന്നു,മാത്യൂസന്നേരംഅവളുടെ നീണ്ടമുടിയിൽകുരുക്കുകളിട്ട് തമാശകാണിച്ചു.അടുത്ത പ്രണയദിനത്തിൽചുവന്ന പൂക്കളുമായടുത്തുവന്നമാത്യൂസിനോട്നിങ്ങളാരായിരുന്നുവെന്ന്ലിലിത്ത് പുരികം വളച്ച് ചോദിച്ചു.കണ്ണുനിറച്ച്നിന്നെContinue Reading