കവിത (Page 52)

വൈകുന്നേരങ്ങളിൽസ്വതന്ത്രയാകുന്ന പെൺകുട്ടിനക്ഷത്രമൈതാനത്ത് നിത്യവുംനൃത്തം ചെയ്യുന്നുനിഴലുകൾ നീന്തുന്നകുളത്തിലേക്കെത്തി നോക്കുന്നുമയങ്ങുന്ന പകലിനുംതെളിയുന്ന ഇരുട്ടിനുമിടയിൽനിശ്ചലവസന്തം പോലുറയുന്നു പകിട്ടേറെയുള്ളൊരന്തിച്ചോപ്പിൽതണൽമഴ നനയുന്നപൂച്ചയുറക്കങ്ങൾഒരു വാക്കിനെ തിരഞ്ഞെത്തിയവിഷാദങ്ങളുടെ കവിതപകർന്നെടുപ്പിന്റെ വിക്ഷോഭത്തിൽകിതയ്ക്കുന്ന ചുംബനങ്ങൾപ്രേരണകളുടെ ഗ്രാമവഴികളിൽമേഘനീർ തോർച്ചകൾ വൈകുന്നേരങ്ങളിൽസ്വതന്ത്രയാകുന്ന പെൺകുട്ടി,വരപോലൊരു നദിയ്ക്കരികിൽസമുദ്രം സൃഷ്ടിക്കുന്നുആഴങ്ങളിലെ കൊട്ടാരങ്ങളിൽനാഗരഹസ്യം പൂഴ്ത്തിവെയ്ക്കുന്നുമുറിവേറ്റവനെ പ്രണയിക്കുന്നുനഗരത്തെ വെട്ടിച്ചുരുക്കികാടുകൾ തീർക്കുന്നുഅതിലോലമായ ഇടനേരങ്ങളിൽനെല്ലിക്കകൾ പെറുക്കുന്നുഇലഞ്ഞിപ്പൂക്കൾ മണക്കുന്നുമിന്നാമിന്നികളെ പിന്തുടരുന്നു ജനാലകൾ തടുത്ത് വെയ്ക്കുന്നചങ്ങാതിക്കാറ്റുകൾശിശിരം കവർന്നൊരു കാമുകനെപ്പോലെനിലാവിളക്കുകളെ കല്ലെറിയുന്നുഇലകൾ പൂവുകളുമായിച്ചേർന്ന്ആകാശത്തിലേക്ക് വഴിയൊരുക്കുന്നുമഴപോലൊരു പെൺകുട്ടിരതിമേഘങ്ങളിലൊളിയ്ക്കുന്നുഭൂമിയിൽ നിന്നുംവസന്തം അപ്രത്യക്ഷമാകുന്നു പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

ഉദിച്ചു നിന്ന നക്ഷത്രംശൂന്യതയിലേക്ക് വീണിടംഗർത്തമില്ലവീണതിന്നോർമ്മഒന്നുമില്ല. അതേ ശൂന്യതപിന്നെയുംഅതെ;അതേ ശൂന്യതഅത്ര മാത്രം. ചിരികണ്ണീരിന്‍റെ ലവണംഅതൊന്നുമില്ലാത്തഅപാരശൂന്യതനക്ഷത്രശ്മശാനം. പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

കാത്തിരിപ്പിനൊടുവില്‍ അയാള്‍ ആ കുന്നിറങ്ങിഅപ്പോഴും അയാള്‍ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നുഇല്ല, കാണുന്നില്ലകൈയിലുണ്ടായിരുന്ന തൂവാലയെടുത്ത് മുഖം തുടച്ചുആ കാത്തിരിപ്പ് അയാളുടെ യൗവനത്തെ തളര്‍ത്തിയപോലെ അനുഭവപ്പെട്ടുകാത്തിരുന്ന് തളര്‍ന്നൊടുവില്‍ കഴുത്തുവെട്ടി വീഴുന്ന റോസാപൂവിനെ പോലെയായിരുന്നു അയാള്‍മണ്ണിലേക്ക് തളര്‍ന്നുവീണപ്പോഴും പാതിമിടിപ്പില്‍ അയാള്‍ മണ്ണോട് കാതുചേര്‍ത്തുതന്നെ കിടന്നുഅകലെനിന്നെങ്ങാനും ഒരു പദചലനം കേള്‍ക്കുന്നുണ്ടോഇല്ല, പിന്നെ നിശബ്ദനും നിസഹായനുമായി അയാള്‍ കണ്ണുകളടച്ചുഅപ്പോള്‍, മഴ അയാള്‍ക്കു മേല്‍ പതിച്ചുകൊണ്ടിരുന്നുഎങ്കിലും അയാള്‍ക്ക് തണുപ്പ് തോന്നിയില്ലകാലടികളെ പ്രളയം തൊടുന്നതായി അയാള്‍ക്ക് തോന്നിപിന്നെ, അയാള്‍ ഒന്നുമറിഞ്ഞില്ല പോസ്റ്റർ ഡിസൈൻContinue Reading

ശരിയാണ്, ചിലതൊന്നുംമാറിയിട്ടില്ലപക്ഷികളുടെആകാശപ്പറക്കലുകൾമരക്കൊമ്പുകളിലെഅവയുടെ കൂടുകൾ പടിഞ്ഞാറോട്ടൊഴുകുന്നമെലിഞ്ഞ നദിപട്ടണത്തെരുവുകളിൽകുത്തിയൊലിച്ച രക്തത്തിൻ്റെ ഉണങ്ങിയ പാടുകൾ ഊഹക്കച്ചവടങ്ങളുടെയുംചൂതാട്ടങ്ങളുടെയുംകുടുസ്സുമുറികൾഒക്കെയും അതു പോലെ തന്നെ ലോകം ഒരു വട്ടം ചുറ്റി ഞാൻ തിരിച്ചുവരുമ്പോഴേക്കുംഅതൊന്നും മാറുന്നില്ല.ഇനി നൂറുവട്ടം ചുറ്റിവരുമ്പോഴേക്കുംഇതു തന്നെയാവും സ്ഥിതി പക്ഷെ മനുഷ്യർ മാറിപ്പോയിഞാനും മാറിപ്പോയോ ?സത്യമാണ്,എൻ്റെ വേഷവും പെരുമാറ്റവുംഅല്പം മാറിയിട്ടുണ്ടാകാംപക്ഷെ എൻ്റെ കാഴ്ചപ്പാടും ലോകവീക്ഷണവുംവലുതായൊന്നും മാറിയതായി തോന്നുന്നില്ലഎന്നിട്ടും ഞാൻതിരിച്ചറിയാൻ പറ്റാത്ത വിധമായോ ? ഇവിടെ മുന്നിൽ കാണുന്നഎതിരെ വരുന്നആർക്കും തന്നെഎന്നെ മനസ്സിലായതിൻ്റെലക്ഷണമില്ലഎനിക്കും പലരെയും പിടികിട്ടിയില്ല. ഞാൻ ഒന്ന്Continue Reading

അത്രമേൽ സ്നേഹത്തോടെചുറ്റിപ്പിടിക്കും ഇത്തിക്കണ്ണികൾആരും പാടാത്തൊരീണത്തിൽസ്നേഹമന്ത്രങ്ങളുരുവിടും കാണാതെ കേൾക്കാതെഒളിഞ്ഞൊളിഞ്ഞു ചുറ്റും നടക്കുംവീശുന്ന കാറ്റും, നിശ്വാസവുംഅവനിലൂടെപ്പോകും പതുക്കെപ്പതുക്കെവെളിപ്പെടുത്തുംആദ്യം ചിന്തസ്നേഹം, കരുതൽ, സ്വത്വം എല്ലാം പഴമുതിർന്നു പൂകൊഴിഞ്ഞുതളിരുണങ്ങി ഇലകൊഴിഞ്ഞുവാടിയുണങ്ങി മുരടിക്കുമ്പോഴുംവാക്കിനാൽ ചുറ്റിപ്പടർന്ന് പിന്നെ മരമൊരു വള്ളിയായുംഅവനൊരു മരമായും വളരും ആരുമറിയില്ല ചില മരങ്ങൾആത്മാഹുതി ചെയ്യുന്നത് പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading