കവിത (Page 51)

ലോകത്തിലെ ഏറ്റവുംഉദാസീനനായ വ്യക്തിയാവാൻശ്രമിച്ചാലോ എന്നാലോചിച്ചു. പക്ഷേ,ഏറ്റവും എന്ന ലക്ഷ്യം,അതിലെ മത്സര സ്വഭാവംഉദാസീനതയെ ആശയപരമായിഅസാധുവാക്കുമെന്ന് മനസ്സിലാക്കിശ്രമം ഉപേക്ഷിച്ചു. അങ്ങനെയെങ്കിൽ,ഏറ്റവും കൂടുതൽഉപേക്ഷിക്കലുകൾ നടത്തിയആളായാലോ എന്നായി.ഉപേക്ഷിക്കാനുള്ളവ ഏതൊക്കെഎന്ന് തീരുമാനിക്കുന്നതിൽഒരു തരം തിരഞ്ഞെടുപ്പുംസ്വീകരണവുമൊക്കെയുണ്ട്,അതൊക്കെ ഉപേക്ഷിക്കലിന്റെവിപരീതങ്ങൾ എന്ന് തിരിച്ചറിഞ്ഞ്ആ പദ്ധതിയും തിരുത്തി. അടുത്തതായി, സ്വാഭാവികമായുംഏറ്റവും കൂടുതൽ തിരുത്തലുകൾഎന്ന സാധ്യതയിലേക്ക് തിരിഞ്ഞു.ഏറ്റവും കൂടുതൽ തിരുത്തലുകൾക്ക്പണിയിടങ്ങളോ സാമഗ്രികളോ ആയികുറേയേറെ തെറ്റുകൾ ആവശ്യം വരുമെന്നപ്രായോഗികതയാൽ പ്രചോദിപ്പിക്കപ്പെട്ട്പുതുമ നിറഞ്ഞ പലതരം തെറ്റുകളെആവിഷ്ക്കരിക്കാനും ശേഖരിക്കാനും തുടങ്ങി. ഒരു കാര്യം പറയാതിരിക്കുന്നതിനുള്ളന്യായീകരണമായിആ കാര്യം തന്നെ പറയുന്നContinue Reading

പരദേശി കിളിയുടെമലമുകളിലെ ആദ്യപ്രഭാഷണം.വിളിക്കാത്ത വിരുന്നുകാരനായികാറ്റ്ആദ്യമെത്തി.ഇരിക്കപ്പൊറുതിയില്ലാതെമലഞ്ചെരുവില്‍തത്തിക്കളിച്ചു നിന്നു. കല്ലിടുക്കില്‍വേരുകളാല്‍വലവീശിപലതരം മരങ്ങളെത്തി.മരങ്ങളുടെതോളത്തിരുന്ന്തേന്‍കൂടുകൾ പോന്നു. കാറ്റിനുപുറകെമിന്നല്‍പോലെയോടിയനീലവല്ലികളെചില്ലകള്‍ പിടിച്ചിരുത്തി.നനഞ്ഞ കരിമ്പാറയില്‍പൂപ്പലും പുല്‍നാരുകളുംചമ്രം പടിഞ്ഞിരുന്നു. പരല്‍മീനുംചിരിയടക്കി കൊച്ചരുവിയുംവഴുക്കന്‍ കല്ലുകളില്‍ഇളകിയിരുന്നുതര്‍ജ്ജമക്കാരനില്ലാതെകിളി പ്രസംഗം തുടങ്ങി. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

റിലേയില്‍ പങ്കെടുക്കുന്നതിനിടയില്‍മത്സരം പകുതിയ്ക്കവസാനിപ്പിച്ച്ബാറ്റണ്‍ കൈമാറാതെചുറ്റുമുള്ള ബഹളം തഴഞ്ഞ്സ്റ്റേഡിയത്തിനു പുറത്തേക്ക് ഓടിവീട്ടിലെത്തിയഎട്ടുവയസ്സുകാരിയോട്വീട്ടുകാര്‍മത്സരം കഴിഞ്ഞോമത്സരം കഴിഞ്ഞോഎന്നു ചോദിച്ചപ്പോള്‍പെണ്‍കുട്ടി പറഞ്ഞു ഞാന്‍ ഇപ്പോഴും ഓടികൊണ്ടിരിക്കുകയാണ്. പില്‍ക്കാലത്ത്മുതിര്‍ന്ന പെണ്‍കുട്ടിഒരിക്കലും മത്സരംപകുതിയ്ക്ക് നിര്‍ത്തിഓടി വീട്ടിലേക്ക് ചെല്ലാന്‍ധൈര്യപ്പെട്ടില്ല. ഓരോതവണയുംമത്സരം മുഴുമിപ്പിച്ച്ബാറ്റണ്‍ ഇല്ലാതെഅവള്‍ വീട്ടിലേക്ക്നടന്നുചെന്നു. പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading

ഇലയില്ലാത്ത ഒരു ഇലഞ്ഞി.കൊമ്പിൽ വിരിഞ്ഞതുപോലെഏഴു പക്ഷികൾ,നിശ്ചലം.വയലിനു നടുവിൽഉച്ചസൂര്യനും മരവുംനിശബ്ദം. യന്ത്രങ്ങൾ നടന്നുപോയനരിമടവഴിയിലെഅവസാനത്തെ കാട്ടുഞാവൽ.ഒഴിഞ്ഞ തേനടകളിൽഅസ്തമയത്തിന്റെ മൂളൽ. നരിയുടെ കൂർത്തുനീളുന്ന കുതിപ്പുപോലെവാനിലുയരുന്നു ഏഴുകിളികൾ ;തുടുത്ത പുലരിയിൽ തട്ടിഅവ ചിതറിയലിയുന്നു,ആയിരമിലകൾകൊഴിഞ്ഞ ആകാശത്തിലേക്ക് ചേക്കേറുന്നു. കിടപ്പുമുറിയിൽ പതിച്ചകല്ലിന്റെ പുള്ളിച്ചയിൽനരിച്ചൂര് .ഇരുട്ടു കൊണ്ടുപോയരണ്ടു കണ്ണുകളുടെ തിളക്കം,നഖങ്ങളുടെ മൂർച്ച,കട്ടിലിനടിയിൽഒരു കാട് പതുങ്ങുന്നു. മേഘത്തിൽഉച്ച മുഖം ചേർത്ത്പീലി വിടർത്തുംപോലെകാട്ടുഞാവൽ മൂളുന്നു,സ്വയം വീണ്ടെടുക്കുന്നകാറ്റിന്റെ പാട്ട്. ഞാനറിയുന്നു,കട്ടിലിൽ കൊത്തിവെച്ചഇലയില്ലാമരവും സൂര്യനുംഏഴു കിളികളുംജീവൻ വരുന്ന പുലരിയിൽഅവ പറന്നേക്കാവുന്ന ഒരു വഴിയുംചെന്നുചേരുന്ന കാട്ടുഞാവലുംനരിയുടെ വേഗതയോടെകാട്Continue Reading

അടഞ്ഞ വാതിൽ,ഇറങ്ങിപ്പോയ മനുഷ്യൻതുറക്കാതിരുന്നെങ്കിലെന്ന് കൊതിക്കുന്നുണ്ട്കൂടെ പോകേണ്ടെന്ന് തീരുമാനിച്ച്ഒരു സൈക്കിൾപിറകോട്ട് ചവിട്ടി പോകുന്നുണ്ട്അകത്ത് എന്നേ അടഞ്ഞുപോയ അവൾക്കായിവേനലിൽ നിന്ന് വേർപെട്ട് ഒരു വെയിൽഒളിഞ്ഞു കടക്കുന്നുണ്ട്.കിടക്കയിൽ മലർന്നമർന്നുകിടക്കുമ്പോഴെല്ലാംവിയർപ്പു നാറാറുണ്ട്,കരയുന്ന കുഞ്ഞിന്മുല ചുരത്തിയൊഴുക്കാറുണ്ട്,കവിതയുടെ വരികൾക്കിടയിൽമറന്നു പോയ പ്രിയപ്പെട്ടൊരു വാക്ക്വിരൽ മുറിഞ്ഞൊഴുകാറുണ്ട്മുറ്റത്തെ പൂവിതളിൽപതിഞ്ഞൊരുമ്മ കുനിഞ്ഞ് നൽകാറുണ്ട്,പഴയ കാമുകനെമുങ്ങിപ്പോയ പുഴയിൽ നിന്ന്വീശിയെടുക്കാറുണ്ട് കിടക്കയിൽ മലർന്നമർന്നുകിടക്കുമ്പോഴെല്ലാംരതിയൊഴിച്ചെല്ലാം തോന്നാറുണ്ട് കാലമെത്ര മുഷിഞ്ഞാലുംഅടഞ്ഞ വാതിലിനു പുറത്ത്എപ്പോൾ വേണമെങ്കിലുംഒരു സൈക്കിൾ നിശ്ചലമായേക്കാം പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading