കവിത (Page 41)

ഉള്ളിന്റെയുളളിൽ അയാൾഒരു ചുരം കയറുകയാണ്തന്റെ പതിനെട്ടാം വയസ്സിൽ ഏതോ പാതിരാവിൽ കാട്ടുനീതിയുടെ മൂർച്ചയേറ്റിയ ഇരുളിൻ വെട്ടേറ്റ്വീണുപോയ ഉപ്പയുടെ കണ്ണുനീര് പരന്നഒന്നാം ഹെയർപിൻ വളവ് പിന്നിടുമ്പോൾ ഓർത്തില്ലകയറ്റിറക്കങ്ങളുടെ ജീവിത ചുരം കാത്തുവെച്ചിരിക്കുന്നസൈൻ ബോർഡുകളില്ലാത്ത എത്രയെത്ര ഹെയർപിൻ വളവുകൾ താണ്ടണമെന്ന് ആകസ്‌മികങ്ങൾ പതിയിരിക്കുന്ന അതി സൂക്ഷ്മ സ്ഥലികളിൽമഞ്ഞു പാതകളെ തുളച്ചു പോകാൻഅജ്ഞാതമാം ഏതോ ദിക്കിലിരുന്ന് ഉപ്പ തെളിക്കുന്നു അയാൾക്ക് വേണ്ടിഒരു മിന്നൽ പിണർ .. നേരെ നേരെയോടുവാൻവലത്തോട്ടും ഇടത്തോട്ടുംവളയം തിരിച്ചുംവട്ടം വെക്കുന്ന പ്രതിബന്ധങ്ങളിൽContinue Reading

നിറങ്ങൾ വെട്ടിമുറിച്ച്നിങ്ങൾ പങ്കിട്ടെടുത്തപ്പോൾ,മറഞ്ഞത്, എന്റെസ്വപ്നങ്ങളിലെമഴവില്ലുകളായിരുന്നു. ഭാഷയും രൂപവും ഇഴകീറിയെടുത്ത്നിങ്ങളെന്റെ വർഗ്ഗവും ഉപവർഗ്ഗവുംമുദ്രണംചെയതു. ഭൂപടങ്ങൾ മാറ്റിവരച്ച നിരീക്ഷകർഏകശാസനത്തിൽജനിതകത്തെ പുനഃക്രമീകരിച്ചപ്പോൾഅകലങ്ങളിലേക്കെറിയപ്പെട്ടത്എന്റെ പൈതൃകങ്ങളായിരുന്നു. സ്വനിർവചനങ്ങളാൽനിങ്ങൾസ്വത്വമരുളിയപ്പോൾവർണ്ണച്ചിറകുകളറ്റ്മുഖമിടിച്ചുവീണ ഞാൻപിറന്ന മണ്ണിൽതിരിച്ചറിയാനാവാത്തവനുമായി. പരീക്ഷണശാലയിലന്ത്യത്തിൽഅഴുകിയലിയാനൊരുനിഴൽപോലുമില്ലാതെ,വിണ്ടുണങ്ങിയ കാലടികളിൽഞാൻ എന്നെത്തിരയുകയായിരുന്നു..! കവർ : ജ്യോതിസ് പരവൂർContinue Reading

ഒരു യാത്ര കഴിഞ്ഞു തിരിച്ചു വന്നാൽകൂടെ കൊണ്ടുപോകാത്തതിലുള്ളപരിഭവത്തോടെകുറച്ചു നേരം കൊച്ചു കുട്ടിയെപ്പോലെമിണ്ടാതെയിരിക്കുംക്ഷീണിച്ചുകിടക്കുമ്പോൾഅരികിൽ വന്നിരുന്ന്അമ്മയെപ്പോലെ മുതുകും നെറ്റിയുംതടവിത്തരുംവീട്ടിലുള്ളവരുടെ ആഹ്ളാദത്തിൽഒപ്പം ചേർന്ന് നൃത്തം വെക്കുംസങ്കടത്തിൽ മുഖം വാടി മിണ്ടാതിരിക്കുംവീട് ഒരു ജീവിയാണ് ആരുമില്ലാതെഒറ്റക്ക് നിൽക്കുന്ന വീട്ടിലേക്ക്ചെന്ന് നോക്കൂഉറക്കം തൂങ്ങിയിരിക്കുന്ന വീട്നമ്മെ കണ്ട്ഞെട്ടിയുണരുന്നത് കാണാം ഒരു പരിചയവുമില്ലാത്തവരുടെവീട്ടിൽ ചെന്നാൽവീട്ടുകാർ എത്തുന്നത് വരെകാവൽ നായുടെ ജാഗ്രതയോടെവീടു നമ്മെ അകറ്റി നിർത്തുംആളില്ലാത്ത വീട്ടിൽഅതിക്രമിച്ചു കയറിയവന്റെഎന്തെങ്കിലും ഒരു തെളിവ്വീട് തന്ത്രപൂർവ്വം എടുത്തു വെക്കുംപല കേസുകളിലുംഅത്തരം തെളിവുകളാണ്നിർണ്ണായകമായത് പ്രിയപ്പെട്ടവർ വീടുംContinue Reading

കടലെടുത്ത നഗരങ്ങളെ കുറിച്ച്ആധികാരികമായി പറയാൻകഴിയുന്നതവർക്ക്മാത്രമാണ് ഇന്നലത്തെചർച്ചകളിലൊന്നുംഇടം കൊടുക്കാത്തവർക്ക് ഇനിയൊരിക്കലുംപറയാൻ പറ്റാത്ത വിധംകറുപ്പു പുതപ്പിച്ചജീവിതങ്ങളുടെനാവുകൾക്ക് ,ഒരു വേദിയിലേയ്ക്ക്തല നീട്ടാൻ പോലുംപറ്റാതെ കഴിഞ്ഞു പോയകാലത്തെ കുറിച്ച്ആരോട് പറയാൻ –സ്വയം പുതയ്ക്കുന്നുഎന്ന ആരോപണത്തെ കുറിച്ചും നാളെ അവർക്ക് പറയാനുള്ളത്കേൾക്കാൻആളുകളുണ്ടാവാംപരസ്പരങ്ങൾക്കിടയിലെമാധ്യമംസുതാര്യമാണെങ്കിൽ അതെങ്ങനെ പക്ഷെ,ആജ്ഞാപനങ്ങളുടെആധികാരിതകൾഅണിയറയിൽചരടുവലിയ്ക്കുമ്പോൾവേദിയിൽ നിൽക്കുന്നവർക്ക്ശ്വസിക്കാനുള്ളഅവകാശം പോലുംഔദാര്യം മാത്രമാണ് ഓരോ അതിജീവനങ്ങളുംരണ്ടാം ജന്മങ്ങളും കവര്ഃ് വിത്സൺ ശാരദാ ആനന്ദ്Continue Reading

മധുമാസമണയുവാൻകാത്തുനില്പാണെന്റെമലർവാടിയൊരു വട്ടമിനിയുംമൃദുമന്ദഹാസത്തി-ന്നിതളിറുത്തോരോപൂക്കൂട നിറയ്ക്കുവാൻ ഞാനും അനവദ്യ സുന്ദര മോഹവല്ലരികളെഅരുമയായ് നെഞ്ചിൽ പടർത്താംഅതിലോലലോലമാതണുവണിത്തളിരിനെതനുവിൽ തഴുകി തലോടാം. മനസ്സിലെ മന്ദാര മലരിലും മകരന്ദംപകരുന്നുകന്നിവസന്തംഅകതാരിലാശകൾ സൗഗന്ധികങ്ങളായ്അരിമുല്ലമൊട്ടിടും പോലെ ചമ്പകച്ചോട്ടിലെമുക്കുറ്റിപ്പൂവിനോതിരിയിട്ടൊരമ്പിളിച്ചന്തംതാരകപ്പെണ്ണിന്റെമുക്കുത്തി വീണത്മണ്ണിൽ വിരിഞ്ഞ പൂച്ചന്തം കോണിലെ മാതളച്ചില്ലയി-ലുണ്ടൊരുനാരായണക്കിളിക്കൂട്പൈതങ്ങൾക്കൂട്ടിയുറക്കുമവൾക്കുണ്ടൊ-രമ്മമനസ്സിന്റെ നോവ് ഓമനിക്കാനൊരു പിച്ചക തൈ വച്ചുകനകാംബരത്തിന്നു ചാരെഹൃദയം കവർന്നൊരു പനിനീർച്ചെടിയുണ്ട്പ്രണയം വിടർത്തുന്ന ചേലിൽ കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading