കവിത (Page 40)

അതിരിൽ ആഴത്തിൽവേരൂന്നി നിൽക്കുംചെമ്പരത്തിയുടെഇതളിൽ കണ്ടു ഞാൻഒരു നൊമ്പരപ്പാട് ചോദിച്ചു മെല്ലെവേരിനിത്ര ബലമുണ്ടായിട്ടുംപൂവിതളുകള്‍ക്കത്രയുംചുവപ്പുണ്ടായിട്ടുംഎന്തിനിത്ര സങ്കടം അതിര്‍ത്തിയിലാണെന്നത്ധീരതയാണ്ആരുടേതാണെങ്കിലുംഒരു കാവലാണ്ആര്‍ക്ക് ഭ്രാന്ത് മൂക്കുമ്പോഴാണ്വെട്ടിയെറിയുക എന്നോര്‍ത്തുംഭയമില്ല. എങ്കിലും ഉണ്ട്ഉള്ളിലെന്നുമൊരു സങ്കടം .., ആരുടേതെന്നഅവകാശ തര്‍ക്കത്തിന്‍തീര്‍പ്പ് കല്പിക്കുന്നനേരത്തില്‍ഉയരും അതിരില്‍എന്നേക്കുമായൊരു മതില്‍തമ്മില്‍ കാണാത്തത്ര ഉയരത്തില്‍. അന്ന് പറിച്ചെറിയപ്പെടാമെങ്കിലുംതൊടിയിലെവിടെയെങ്കിലുംചുവന്നുതന്നെ നില്‍ക്കുംപ്രതീക്ഷയുടെ വേരൂന്നി, പ്രളയത്തിലോ മറ്റോവീണുപോയേക്കാവുന്ന നിങ്ങടെഭ്രാന്തന്‍ മതിലിന് പകരംവളരും ,കാവലായി ധീരമായ് !!! കവർ ഡിസൈൻ : ആദിത്യ സായീഷ്Continue Reading

ഉത്സവപ്പിറ്റേന്ന് ആനയെതളച്ചിട്ടൊന്നാം പാപ്പാൻസ്ഥലം കാലിയാക്കി…..അയാൾ… രണ്ടാം പാപ്പാൻ…തീറ്റവെട്ടുകാരനെതിരഞ്ഞെങ്കിലും, അയാൾ മയക്കത്തിലാണ്,തലേ രാത്രിയിലെ ആഘോഷം സിരകളിൽ പതഞ്ഞു തീർന്നില്ല…..പനമ്പട്ട കൊണ്ട്‘പാമ്പാടി കൃഷ്ണനെ’ മയപ്പെടുത്താമെന്നയാൾ….അങ്ങനെയാണ് വസന്തം തഴുകാത്തൊരാ വനഭൂമിയിൽ ഒലട്ടിപ്പനയന്വേഷിച്ചിറങ്ങിയത്…..സ്വന്തം കരളിന്റെ ശാഖയിൽ കൂടുവയ്ക്കാൻ കിളികളില്ലല്ലോയെന്ന് അയാൾ ഓർത്തു…..അന്നും മഴമുത്തുകൾ പൊട്ടിച്ചിരിക്കാത്ത ഗ്രീഷ്മമായിരുന്നല്ലോ…മൗനം ചുംബിച്ച മനസ്സുമായിഎല്ലാ ഉത്സവക്കാലത്തുംഇതുപോലെ പനയന്വേഷിച്ച്‌ നടക്കുമായിരുന്നു…പനമ്പട്ടയ്ക്ക് പറ്റിയ ഒരു ഗ്രീഷ്മശാഖിയതാ നെറുകയിലൊരുപനങ്കുലയുമായി നിൽക്കുന്നു…..പാതിമെയ്യായിരുന്നവൾശ്യാമമേഘങ്ങൾ പെയ്തിറങ്ങിതൊടിനിറഞ്ഞൊരു രാവതിലതിസാഹസപ്പെട്ട് പിണങ്ങി…പിന്നെപ്പടിയിറങ്ങി നടന്നുപോയി….അയാളുടെ കരളിൽ കനലെരിഞ്ഞു…. അത് തീപ്പൊരിയായ് കത്തിപ്പടർന്ന മീനമാസത്തിലെ തൈപൂയനാൾContinue Reading

അച്ഛന്റെ അച്ഛന്റെ പേരാണ് എനിക്ക്അതിനാൽ, ചിലപ്പോൾഞാനൊരു നെടുമ്പുരയാണെന്ന് എനിക്ക് തോന്നുംമരിച്ചുപോയവരാരോ പാർക്കുന്നിടമെന്നും അപ്പോൾ രണ്ടുപേരുടെ ആയുസ്സിലേക്ക്ഓളംവെട്ടുന്ന തിരയോ,അസ്തമയത്തിലേക്ക്‌തെന്നുന്ന കപ്പലോ ആണ് ഞാൻ. ഒരിക്കലൊരു നിലവിളക്കിനു മുമ്പിൽമഷിനോട്ടക്കാരനൊരാൾ, എന്നെ പിടിച്ചിരുത്തികാണാതായ അച്ഛനെ കണ്ടുപിടിക്കാൻ പറഞ്ഞു ‘കുട്ടികൾ എല്ലാം കാണുന്നു’അയാൾ എന്നെ നോക്കിക്കൊണ്ടു പറഞ്ഞുമുമ്പിലെ തളികയിലെ കറുത്ത മഷിക്കൂട്ടിൽഅയാൾ കാണുന്ന പട്ടണവും തെരുവുംഎനിക്കും കാണിച്ചു തന്നു.” നിരത്തിലലയുന്ന നിന്റെ അച്ഛനെ കാണാനുണ്ടോ”അയാൾ ചോദിച്ചു:“നിന്റെ അച്ഛന്റെ വേഷം പറയാൻ പറ്റുമോ?” വിളക്കിലെ നാളം എന്റെContinue Reading

“വണ്ടിയെടുത്തു മാറ്റ്.”പുകപിടിച്ച കണ്ണുകളുള്ള പോലീസുകാരൻ റാസിയോട് ആജ്ഞാപിച്ചു. മണിയടിച്ചു കൊണ്ടു കടന്നുപോയഒരു ഐസ്ക്രീം വണ്ടിക്കാരൻആ അലർച്ച കേട്ടു തിരിഞ്ഞു നോക്കി. തിരിച്ചു തെറി വിളിക്കാൻ തുടങ്ങിയ റാസിയുടെ നാവിനെതലച്ചോർ ഓർമ്മയുടെപാശത്താൽ വരിഞ്ഞുകെട്ടി. പുറകിൽ നിന്നു കടലും മുമ്പിൽ നിന്ന്വെട്ടുകാട് പള്ളിയുംമാടിവിളിച്ചു കൊണ്ടിരുന്നഒരു വൈകുന്നേരത്തിൽഎഴുതിയ ‘പ്രാർത്ഥന’ എന്ന കവിത. അൾത്താരയിൽ നിന്നിറങ്ങി വരുന്ന രൂപത്തോട് കൊച്ചുകുട്ടി നിഷ്കളങ്കമായ് പറയുന്നു: ‘നിക്ക് ഒരു കാവൽമാലാഖേനെ വേണം. ആരും കട്ടോണ്ടു പോവാത്തഒരു സൈക്കിളും’ റാസിContinue Reading

ചിലയോർമ്മകളിൽചിരി ചിമ്മുംചിലയോർമ്മകളിൽചിറി വിമ്മുംചിരിച്ചിമ്മിയോർമ്മകളെചിതൽ തിന്നുംചിറിവിമ്മിയോർമ്മകൾചിറകനക്കുംചിരിയടർന്ന ചിറിയുംചിറകൊടിഞ്ഞ ചിരിയുംചിതയായെരിയുംചിത ചിന്തയാവുംചാരം ചിരിയാവുംചിന്ത ചാരവും. ഇനി നോക്കു ചിതയെരിഞ്ഞാൽ ചിന്തചിന്തയെരിഞ്ഞാൽ ചാരംചാരം ചിരിയായിരിന്നു. ചിരിയുടെ നിർദ്ധാരണം പൂർണം കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading