കവിത (Page 42)

സ്വർണ്ണവർണ്ണമുള്ള സൂര്യൻകടലിലേയ്ക്ക്മുങ്ങിമറയുന്നതിനുംമുന്നേ,ആകാശം ചെമ്പട്ട്അണിയുന്നതിനും മുന്നേ ഉള്ളസമയം. അപ്പോൾ വെയിലിന്ഒരു ചൂടുണ്ട് സുഖമുള്ളഒരു നോവിനെഅനുസ്മരിപ്പിക്കുന്നുത്.കടലിലേയ്ക്ക് ഇറങ്ങി-ക്കിടക്കുന്ന പാറക്കെട്ടുകളിൽഒന്നിൽ അലസമായി ഇങ്ങനെഇരിക്കാം.മൗനങ്ങളെ മറക്കാം. കടലിനെനോക്കിയിരിക്കുകയാണ്.തിരമുറിയാതെ തീരത്തെഎത്തിപ്പിടിക്കുവാൻനോക്കിക്കൊണ്ടേ ഇരിക്കുന്നകടൽ. പക്ഷേ, തീരമോനിശ്ചലനാണ്,നിർന്നിമേഷനാണ്. എനിക്ക് തോന്നുന്നത് തിരശല്യപ്പെടുത്തുന്ന ഒരുകാമുകിയാണെന്നാണ്. കടൽകാറ്റേറ്റാൽ ശമിക്കാത്തവിതുമ്പലുകൾ ഇല്ല.പ്രണയവുംവാഗ്ദാനവും വാഗ്ദാന ലംഘനവുംതുടർന്നുള്ള വേദനയുംഅതിന്റെ ആഘാതങ്ങളും ഒക്കെകുറച്ച് നേരത്തേക്ക്മാത്രമാണെങ്കിലും ഈമണലിലും തിരയിലും കാറ്റിലുംഅലിഞ്ഞു ചേരും. കാലുകൾ ഇടറുന്നു. വഴികളുംനിശ്ചയമില്ലാതെയായി.എവിടെയാണ് നിങ്ങളെതിരയേണ്ടത്.ഞാൻ ഈ കാറ്റിനോട് ചോദിച്ചുകടലിനോടും ഞണ്ടുകളോടുംചോദിച്ചു.അവർ നിങ്ങളെ കണ്ടതിനുതെളിവ് അവരുടെ മൗനം മാത്ര-മാണെന്ന്Continue Reading

പാതി ചാരിയ വാതിലിന്നിപ്പുറംമാറിനില്ക്കുന്നുനീയുറങ്ങുന്ന പാട്ടല്ലവെറും പാട്ടുമൂളുവാൻ കാറ്റല്ലകാറ്റു പോംവഴി ചാരാതെ,നോക്കി നിൽക്കുന്നുമിണ്ടാതനങ്ങാതെ.വേർപ്പിനാൽ ചാലുകീറുന്നനെറ്റിമേൽഉമ്മയാം കാറ്റുഞാനല്ല,ദാഹമേറുന്ന ചുണ്ടിലുറങ്ങാത്തപൂത്തിരിയാം നറുംചിരി ഞാനല്ലഒട്ടിയേറെയമർന്നോരടിവയർമെല്ലെയേറ്റുന്ന ശ്വാസവുംഞാനല്ലകാലടികളിൽ നീ കണ്ടലോകത്തെ ഏറ്റിടുംമൺതരികളും ഞാനല്ലനിൻ്റെ കണ്ണിലെ നക്ഷത്രമല്ലഞാൻനിൻ്റെ വേർപ്പണി മെയ്യല്ലനിൻ്റെയോർമ്മതൻ പൂക്കണിഞാനല്ല , നിന്നിലൂറുംമധുരവുമല്ല ഞാൻനീ വിടർന്നു പരിലസിക്കാനായികത്തി നില്ക്കുന്ന സൂര്യനതല്ലഞാൻനിൻ്റെയോമൽ വിരൽത്തുമ്പുഗാഢമായ്കോർത്തുനില്ക്കുന്നൊരത്താണി ഞാനല്ലകെട്ട സ്വപ്നത്തിലിന്നു നീഞെട്ടലാൽവിങ്ങിയേങ്ങും വിതുമ്പലിൻകൂടു ഞാൻഅറ്റമില്ലാത്ത യാത്രയിൽമേലിൽനീ ഏറ്റിടുന്നോരധികമാംഭാരം ഞാൻതള്ളിടുമ്പൊഴുമേറ്റംവെറുപ്പിനാൽതട്ടിമാറ്റുന്നോരോർമ്മയതാണുഞാൻഎൻ്റെയുള്ളിലെയുൺമയെഊറ്റിയീകൈത്തലം മീതെയിറ്റുന്നനീർക്കണംചുംബനം പോലെയേകട്ടെ –യാന്തലാൽപിന്തിരിയുന്നുപിന്നെയുമെന്തിനോ നാളെയേറെ പഴികൾ ഞാൻകേട്ടിടുംചത്തുപോകിലുംജീവിച്ചിരിക്കിലുംഎങ്കിലും നീയറികനിന്നമ്മയ്ക്കുപാകമായിരുന്നില്ലയീ ജീവിതംതെറ്റി വന്നൊരിക്കാലവുംദേശവുംകാക്കുമോ ത്യജിച്ചീടുമോ,നിന്നെയും!Continue Reading

മിഴിവുള്ളൊരോർമ്മ പോലെതുങ്ങിക്കിടപ്പുണ്ടൊരുഭസ്മക്കൊട്ടയെന്റെഉമ്മറക്കോലായിലിന്നും,തനിച്ച് നാമം ജപിച്ച്പതിറ്റടിപ്പൂവിൽ സന്ധ്യവിരുന്നിനെത്തുമ്പോൾവരുന്നില്ലേയിന്നുംദീപാരാധനയ്ക്കെന്ന്കാറ്റിൻ മൂളലാലരയാൽമർമ്മരമുതിർക്കെആരെയോ കാത്ത്കുളക്കടവ് നിശബ്ദംകിടക്കവെ, ദൂരെ ദൂരെവളവിലൊരു നീളൻനിഴൽ കാത്ത് നിൽക്കെവരമ്പിലൂടൊരുപട്ടുപാവാടയുലയവേഓർമ്മകൾ പോലെഇരുട്ട് പുള്ളികുത്തിയൊരുസന്ധ്യ പടിയിറങ്ങുന്നുമാഞ്ഞ് പോയൊരുവെളിച്ചം തേടിഇരുട്ടിലൂടൊരാൾമിഴി തുഴയുന്നുപടിപ്പുര കരഞ്ഞുവോവാതിൽക്കലെത്തിയോനിൻ, പാദ നിസ്വനംവെറുതെ, ശൂന്യത പോലെതൂങ്ങിക്കിടപ്പൂ, ഭസ്മക്കൊട്ടകോലായിലും, ഞാനകത്തും. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

ഈ ലോകം,എത്ര വ്യാജമാണെന്ന് നോക്കൂ.മിനുട്ടിന്റെ സെക്കന്റിന്റെ മണിക്കൂറുകളുടെഎത്ര വ്യാജ സംഖ്യകളിലാണ്സൂചി വെറുതെ മിടിക്കുന്നത്.പത്തുമണിക്കു എത്തേണ്ട ബസ്ഒൻപത് അൻപത്തിഒൻപതിനെത്തിസ്റ്റാൻഡ് വിട്ട് പോകുന്നു.ഞാൻ എന്റെ വാച്ചിലെ‘കൃത്യം പത്തുമണിക്ക് ‘ എത്തുന്നു.എന്നാൽ നിങ്ങളുടെ വാച്ചിലത്‘പത്ത് ഒന്ന് ‘ ആയിരിക്കും. ക്യാമറയിൽനമ്മൾ എത്രമാത്രംവ്യാജമാണെന്ന് ഓർത്തിട്ടുണ്ടോ.നട്ടുപിടിപ്പിച്ച ചെടിയിൽ നിന്ന്ചിരിയെ നുള്ളിക്കളയുമ്പോൾ വീണആ കരുവാളിപ്പ് കാണാനേയില്ല. ലോകത്തെ പിടിച്ചു വെച്ച്സെൽഫിയെടുക്കുന്നൊരുവളുടെഗാലറിയിൽ നിറയെ ലോകംപുറം തിരിഞ്ഞു നിന്നതിന്റെനരച്ച സെൽഫികളാണ്.നോക്കൂ,ലോകം നമ്മോടൊപ്പമാണെന്ന്മഹാന്മാരുടെഎത്ര വ്യാജമായ കണ്ടെത്തലാണ്! മരണം വ്യാജമാണെന്ന്ജനനം പറയും.മരിച്ചു ജീവിക്കുന്നവരെ ചൂണ്ടി‘അതാContinue Reading

ഉള്ളിൽ നിന്നോടിരമ്പും പ്രണയംതുള്ളി പോലും പുറത്തേയ്ക്കൊഴുകാതെപൊള്ളുമീ മണ്ണിലമർന്നു പുണർന്ന്കരൾ പിളർക്കുന്നുഎന്നുമെപ്പോഴും നിന്റെകൺതടങ്ങളിൽ നീ ഒളിപ്പിച്ചുനവ്യമേതോ അനുഭൂതിതൻതിരയിളക്കം ..എത്ര നീന്തിക്കരേറിയാലുംമതിവരാതെന്നും എന്നിൽനിൻപ്രണയംഎന്തിനെന്നെ സ്നേഹിച്ചുമറഞ്ഞിരിക്കുന്നു നീഎന്റെ കണ്ണുകൾ തോരാതെകാണുവാനോ ?എന്തിനെന്മനം തൊട്ടുതലോടുന്നു ,കൂടെ നീയെന്നുംഉണ്ടെന്നോതുവാനോ ?നിന്റെ കണ്ണിൽ നീ കാട്ടിത്തരുന്നുഎന്റെ പ്രണയത്തിൻ സാഗര വീചികൾഎന്നിലെ എന്നെ ഞാനറിയുന്നുനിന്നിലെ ഹൃദയ താളങ്ങളിൽസൂര്യ ചന്ദ്രന്മാർ എന്നെഅണിയിക്കുന്നു ,സ്വർണ്ണവളകളും വെള്ളിക്കൊലുസുംഎന്റെ നിത്യ പ്രണയത്തിൻസാക്ഷികളായവർ എന്നുംപുഞ്ചിരി തൂകുന്നുഎത്ര കാതങ്ങൾ താണ്ടണം ഞാൻഎത്ര ജന്മങ്ങൾ പുനർജ്ജനിക്കണംഎത്രനൂൽപ്പാലങ്ങളിൽ വീഴാതെമറുകര എത്തണംനിന്നിലേക്കെത്താൻനിന്നെ പുണരുവാൻനിന്നിലലിഞ്ഞുContinue Reading