കവിത (Page 29)

മണിപ്പൂരില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് സമതലത്തിലാണ്.യു പി യില്‍എന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് ദക്ഷിണേന്ത്യയിലാണ്.ഗുജറാത്തിലോ മഹാരാഷ്ട്രയിലോഎന്ത് നടക്കുന്നുവെന്നെനിക്കറിയേണ്ട,ഞാനിങ്ങ് കേരളത്തിലാണ്.കേരളത്തിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കണ്ണൂരിലാണ്.കണ്ണൂരിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനിങ്ങ് കൂത്തുപറമ്പിലാണ്.കൂത്തുപറമ്പിലെന്ത് നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ വീട്ടിലാണ്.വീട്ടിലെന്തു നടക്കുന്നുവെന്ന്എനിക്കറിയേണ്ട,ഞാനെന്‍റെ മുറിയിലാണ്.വാതിലിലാരോ മുട്ടുന്നു.കതക് ഞാന്‍ തുറക്കില്ല.എനിക്ക് തീര്‍ച്ചയുണ്ട് മണിപ്പൂരാവും പുറത്ത്. കവർ : ജ്യോതിസ് പരവൂർContinue Reading

ഞാനല്ലേ ആദ്യമായറിയേണ്ടതെന്നനിന്റെ പരിഭവം. കൈയനങ്ങിയാൽകൺതടം നനഞ്ഞാൽചെവി ചൂളം വിളിച്ചാൽ…മൂക്കു വിയർത്തുവെന്നാൽ…വഴിവക്കിലൊരിടത്തിരിക്കാൻ പരസ്പരംഒരു കൈത്താങ്ങ്. ആരിലായാലെന്ത്…നെറ്റിമേൽ നനഞ്ഞ തുണി ചുറ്റിവെക്കാൻ..നെഞ്ചൊന്നുഴിഞ്ഞു കിട്ടാൻ..ഒന്നു പുളിച്ചു തികട്ടിയതാണെന്നു കരുതിസമാധാനിക്കാൻഒരാൾ സാന്നിധ്യമെങ്കിലും മതി.. പരിഭവിക്കേണ്ട..തർക്കമില്ല..പൊരുത്ത ദോഷങ്ങളില്ല..അതിനായൊരു കരാറു വേണ്ട..അതിനായൊരു ചരടിലൊരുപാധി ലോഹവുംവേണ്ട. ഇനിയാത്ര തുടരാം..ചുറ്റിത്തിരിഞ്ഞു കണ്ടുമുട്ടിയാൽ..കൺതടം തുടിക്കുവാൻ ഓർമ്മകൾനിറച്ചുണ്ട് .പറഞ്ഞാൽ മതിയെന്ന വാക്കേ ധാരാളം.. ഇതു നിനക്കുള്ള പ്രേമോപഹാരം. കവർ : ജ്യോതിസ് പരവൂർContinue Reading

1 ഇരുകൈകളും ചിറകുകളായ്വിടർത്തികാൽ നഖങ്ങളിൽ നിവർന്നുനിന്ന്ദേഹമല്പം ചെരിച്ച്നിൽക്കുമ്പോൾ അവൾപറക്കാനൊരുങ്ങുന്ന ഒരുപേരില്ലാപ്പക്ഷിയെ ഓർമ്മിപ്പിച്ചു! ഷോപ്പിംഗ് മാളിലെതിരക്കുകൾക്കിടയിൽമറ്റാരെയും ശ്രദ്ധിക്കാതെസ്വപ്നലോകത്തെന്ന പോലെനൃത്തച്ചുവട്പരിശീലിക്കുകയാണ് ആറേഴ്വയസ്സുള്ളൊരു പെൺകുഞ്ഞ് 2 എല്ലാപെണ്ണിലുംഒളിഞ്ഞിരിപ്പുണ്ട് ഒരുപേരറിയാപ്പക്ഷിഅവൾ കൈകളെന്നുവീശിനടക്കുന്നത് പറക്കാൻവെമ്പുന്നചിറകുകളാണോ ! എത്രയോ കരുതലോടെ സ്വന്തംകുഞ്ഞുങ്ങളെപക്ഷത്തിലൊതുക്കിസംരക്ഷിക്കുന്ന വിദ്യപക്ഷികളിൽ നിന്നായിരിക്കുംഅവൾക്കു പകർന്നു കിട്ടിയത് കണ്ണുകളിലനുരാഗംകത്തുമ്പോൾ പെണ്ണുങ്ങൾകുറുകുന്നത് പക്ഷികളായത്കൊണ്ട് തന്നെയാകാം ! എപ്പോഴുമിളകുന്ന പ്രകൃതംതന്നെ അവൾപക്ഷിയാണെന്നതിന് തെളിവ്നൽകുന്നു ശബ്ദം ശ്രവിച്ചാലറിയാംകളകൂജനങ്ങളിലെ സംഗീതംപെണ്ണൊച്ചകളിൽഒളിഞ്ഞിരിപ്പുണ്ട് ലജ്ജമൂടിയ അവളുടെമിഴികളിൽനോട്ടത്തിൻ കൂർത്തമുനകൊണ്ട് തൊട്ടുനോക്കൂഅപ്പോൾ കാണാംവർണ്ണത്തൂവലുകൾ പൊഴിച്ചുചിറകടിച്ചു പറക്കാൻ വെമ്പുന്നപൈങ്കിളികളെ ! എല്ലാപെണ്ണിലുംContinue Reading

പടിഞ്ഞാറു പടരുന്നഅന്തിച്ചുവപ്പിന്റെവർണ്ണപ്പുടവയവളുടേതല്ലേ…? മന്ദമാരുതൻ മൂളി മൂളിഉറക്കമുണർത്തുന്നപൂവിതളിന്നധരങ്ങൾഅവളുടേതല്ലേ…? നീലിമ മെഴുകുംകടൽനിറം തെളിയുംമേഘകാന്തി വിരിഞ്ഞ —തവളുടെ കണ്ണിലല്ലേ? കടൽശംഖു മൂളിയഗാന പ്രവാഹമവളുടെമാനസമുരളി നിറഞ്ഞതല്ലേ? കരിമേഘക്കാടുകൾകെട്ടഴിച്ചിട്ടൊരുകാർകൂന്തൽ നിര–കളവളുടേതല്ലേ …? ഭംഗിയിൽ മുക്കി വരച്ചൊരുചന്ദനഗാത്രംഅവളുടേതല്ലേ..? ചിരിക്കുമ്പോൾപുലരിയുടെശോഭ വിരിയുന്നു…ഉറങ്ങുമ്പോൾ നിശയുടെകാന്തി പടരുന്നു…..! കാതരേ, മനോഹരീ,പ്രണയ പ്രകൃതീ ,പ്രേമ വിലാസിനീഞാൻ നിൻ പുഴയിലെ അമ്പിളിത്തോണിയിൽസത്ചിന്തയാംതുഴയെറിഞ്ഞു വരുന്നുപ്രണയസൗഗന്ധികപ്പൂവ് ചൂടാൻContinue Reading

വിരലറിയാതൊന്നമർന്നു പോയ് നീറിൻ ഇലത്തഴപ്പിലെക്കൂട്ടിൽനിമിഷനേരത്തിൽ പടപ്പുറപ്പാടായ് പുളിയുറുമ്പിൻ്റെ കോട്ട… തരിക്കയാണതിന്നുമിനീരിറ്റുന്ന കടിത്തിണർപ്പുകൾ മേലിൽ..തുളച്ചു കേറുന്നൂ പക തുളുമ്പുന്ന വിഷസൂചിക്കൊമ്പു കണ്ണിൽ…! ഞെരിച്ചു ഞാനെൻ്റെ കരത്തിനുള്ളിൽ വച്ചരച്ചു തീർക്കട്ടെ രോഷംമതിയാകാതെ തകർത്തുടച്ചതിൻ കുലംമുടിക്കട്ടെ ദ്വേഷം.. പറന്നു രണ്ടു പാഴിലയതിന്നൊപ്പം പടുത്ത മോഹസാമ്രാജ്യം..ഇലകളെത്തുന്നി അകത്തളങ്ങളിൽതണലൊരുക്കിയ ഗേഹം ഇളം കുരുന്നുകൾ മിഴിവിരിക്കുന്നൊരറകൾ, ദാസീഗൃഹങ്ങൾ…പടകുടീരങ്ങ,ളധിപയാം രാജ്ഞിയിരുന്നരുളും പുരങ്ങൾ.. കടുത്ത ശിക്ഷണം മറന്നു പ്രാണൻ്റെ പിടച്ചിലാർക്കുന്നു കൂട്ടിൽപുറത്തുചാടുന്നൂ പെരുമഴ പോലെ കടിയുറുമ്പിൻ്റെ കൂട്ടം നിശ്ശബ്ദ ഭാഷയിൽ നിലവിളിക്കുന്നൂContinue Reading