കവിത (Page 30)

കവിത – ചന്ദ്രിക.പി. (കന്നഡ)മൊഴിമാറ്റം – രാമൻ മുണ്ടനാട് ഞാൻ കളിമണ്ണ് കുഴയ്ക്കുകയായിരുന്നു.അതൊടുവിൽ ഒരു കിളിയുടെ രൂപമായി.ഞാനതിന് വർണ്ണം പകർന്നു.കളിമണ്ണുറച്ചു. ശില്പം പൂർണ്ണമായി.പിന്നെ ഞാൻ സൂക്ഷ്മതയോടെഅതിന് നേത്രോന്മീലനം നടത്തി.അപ്പോളതിന്റെ ഇമയിളകാൻ തുടങ്ങി.അത്ഭുതത്തോടെ ഞാനെന്റെ ആത്മാവ്അതിന്റെ ഹൃദയത്തിലേയ്ക്ക് ചേർത്തു.ആ കിളി ചിറകടിച്ചു പറന്നുയർന്നു.എന്നെങ്കിലും അത് തിരിച്ചു വരുമോ ?ആയുസ്സിലെ വിലയേറിയ ദിനങ്ങൾവെറുതെ വ്യര്ഥമാക്കിയതോർത്ത്നിരാശയോടെ വീട്ടിലേയ്ക്കു നടന്നു.ആശ്ചര്യം, പിറ്റേന്ന് പ്രഭാതത്തിൽകലപിലാ ചിലച്ചുകൊണ്ട് ആ കിളിതിരിച്ചെത്തിയിരിയ്ക്കുന്നു.സന്തോഷത്താൽ മനസ്സു നിറഞ്ഞു.സ്‌നേഹത്തോടെ ഞാൻ കൊടുത്തധാന്യമണികൾ കൊത്തിത്തിന്നുകൊണ്ട്ആ കിളിContinue Reading

ഓർമയുടെ ഇതൾ ഓർമയുടെ ഇതളുകൾപൊഴിയുമെന്ന്ഓരോ പൂവിനുമറിയാം. കരയുന്ന തീരം തീരം കരയുന്നത്വിധിയെന്ന്പാവം തിര വെറുതെ കരുതി. സുഖം മരണത്തെപ്പോലെസുഖമുള്ളതൊന്നുമില്ലെന്ന്‌ ചിലരേലും കരുതുന്നു. ഓർമ്മ ഏതോ കടലിന്റെതീരമിന്നും കടന്നു വരാത്തതെന്നലിനെ ഓർക്കുന്നു. നിമിഷം നിമിഷങ്ങൾവെറുതെയങ്ങുപോകുന്നതോരോനിമിഷവും ഞാൻ കണ്ടു. മരുഭൂമി പെയ്യട്ടെ മരുഭൂമി പെയ്യുന്നതുംകൊതിച്ചൊരു മണൽത്തരികാത്തിരുന്നു.Continue Reading

ചിരിച്ചിരിക്കുമ്പോൾമരിച്ചുപോയൊരുയുവതിയെക്കാണാ_നൊരിക്കൽ ഞാൻ പോയി. സുഹൃത്തിന്‍റെ സുഹൃ_ത്തവ,ളതിനാലെഅവളെനിക്കൊരുസുഹൃത്തായ പോലെ മരിച്ചതെങ്കിലു_മവളുടെ മുഖ_ത്തതേ ചിരി,കാണാൻവരുവോർക്കായ് ചിരി. ചിരി കൊണ്ടുള്ളിലെകരച്ചിൽ മാറ്റിയമരണമങ്ങനെകിടക്കയായ് മുന്നിൽ. അവൾ കിടക്കുമാമുറിതൻ ഭിത്തിയി_ലൊരു വിവാദമാംചിരിയിരിക്കുന്നു. ചിരിയിതാണെങ്കിൽകരച്ചിലേതെന്നുമൊണാലിസ കണ്ണിൽകനിഞ്ഞു നോക്കുന്നു. ചിരി പകച്ചു പോംകരച്ചിലായെന്തോവെറുതെയെങ്കിലു_മതോർത്തു ജീവിതം. കവർ : വിൽസൺ ശാരദ ആനന്ദ്Continue Reading

തമ്മിൽ പിണഞ്ഞിടയുന്നനാടകഭാഷണംതെക്കുകിഴക്കേ ഇരുട്ടീന്ന് ഉരുട്ടുചെണ്ടയ്ക്കൊപ്പംഇടയ്ക്കിടെ മയങ്ങിയുണർന്ന്‘അമ്മേ നാരായണാ’ഈണപ്പെട്ടൊലിച്ചെത്തുന്നത്വടക്കുപടിഞ്ഞാറിരുട്ടീന്ന് പകയുടെ ഗദാഘട്ടനംഏറ്റെടുത്തചെണ്ടകൾനില്ലെടാ നില്ലെടാ എന്ന്മുഴങ്ങിയമറുന്നത്കിഴക്കിരുട്ടിന്റെ അരങ്ങീന്ന് കഴുന്നെഴുന്നള്ളിച്ച്ഇടറിമുഴങ്ങുന്ന തമ്പേറൊച്ചപടിഞ്ഞാറിരുട്ടിന്റെ തെരുവീന്ന് ഉള്ളുരുക്കുന്ന ഭൂതനാദങ്ങൾഇടവിടാതെ ഇഴഞ്ഞേറുന്നത്കീഴിരുട്ടിന്റെ മേലേരിയിൽ നിന്ന്.Continue Reading

മേൽക്കഴുകുമ്പോൾനമ്മളോര്‍ക്കുന്നതേയില്ലഈ അഴുക്കു വെള്ളംഅടുക്കളത്തൊടിയില്‍ഒരു മരുപ്പച്ച തീര്‍ക്കുന്നത് കടും പച്ച പുല്ലുകള്‍ഒട്ടകക്കൂനുമായ് ഒച്ചുകള്‍തേരട്ടകള്‍ കരിം നീല കറിവേപ്പുംതണലും തണുത്ത മണ്ണും. നമ്മള്‍ പ്രതീക്ഷിക്കാത്തിടത്താണ്മരുപ്പച്ചകള്‍ ഉണ്ടാകുന്നത് ഒരിക്കലും പുഞ്ചിരിച്ചിട്ടില്ലാത്തഅപരിചിതരെന്ന്നാം കരുതിയവര്‍നമുക്കങ്ങേയറ്റം ദാഹിക്കുന്നനിമിഷമറിയും നമ്മള്‍ കുഴഞ്ഞ് വീഴുന്നത്ആ കൈകളിലേക്കാണ്അവിശ്വസനീയമാം വണ്ണംഉണര്‍ന്നെഴുന്നേല്‍ക്കുന്നത്ആ മടിയിലും തണലുമായ് വരുന്നവരുടെതിളക്കമാണ്ദിക്കറിയാത്ത ഭൂമികയിലെകാന്തമുന മുന്നോട്ട് നടക്കുക നെഞ്ചില്‍ മരുപ്പച്ചയുമായിതന്റെ തോലുറയില്‍ഒരു കവിള്‍ വെള്ളംനിങ്ങള്‍ക്കായി ഒരാള്‍മാറ്റി വച്ചിട്ടുണ്ട് കവർ : വിൽസൺ ശാരദ ആനന്ദ്Continue Reading