കവിത (Page 28)

അഴകൊഴുകുമവളുടയൊ – രഴകിലൊരു ചുംബനം മഴവില്ലു കോറുന്ന മനസ്സിൽ മദചുംബനം ചുരുളുമുടിയിരുളിടയി- ലിടരുതീർത്തിഴകൾ കോർ – ത്തെന്റെ മണിനാഗങ്ങ – ളിഴയുന്നൊരഴകുകൾ കൈവല്ലി ചുറ്റുന്ന കടുകാതലിൻ പുറ- ത്തുഛ്വസിതനിശ്വാസ- മവളുൾത്തുടിപ്പുകൾ തിലകമായണിയട്ടെ തിരുനെറ്റിയതിലുമ്മ തേൻ വണ്ടു മുരളട്ടെ ചെമ്മലർപോളയിൽ പുറവടിവു, മുലയിടു – ക്കാ നാഭി, ജനിപുടം സഞ്ചരിക്കട്ടെയെൻ ചുംബനപ്പൂമ്പുഴ മദഭരിതമെന്റെ കൈ – പ്പിടിയിൽ ത്രസിക്കട്ടെ അഴകുമുല വിങ്ങുന്ന ഹർഷങ്ങളൊക്കെയും വളർപത്തി താഴ്ത്തി നിൻ നാഭിയിലിഴഞ്ഞേറു – മാനന്ദനാഗങ്ങContinue Reading

അമ്മേ, പേടിയാകുന്നെനിക്ക്ഏറേനേരമായീമണൽപ്പരപ്പിൽപൂഴ്ന്നുകിടക്കുന്നല്ലോഅനങ്ങാൻ വയ്യാതെ,ശ്വസിക്കാനും,ഇവിടെ ഞാൻ ഒറ്റയ്ക്കാണ്! ഇരുട്ടത്തവർ പൊയ്പ്പോയെങ്ങോമണൽവാരിയെൻമൂക്കും വായുമടച്ച്,എന്തോ ഭാരമെൻ നെഞ്ചിലും കയറ്റിവച്ച്.ഇങ്ങു വരുമ്പോൾതെളിച്ചമുണ്ടായിരുന്നാകാശത്തു,വായിൽ മധുരവും.ഇപ്പോൾ ദുർഗന്ധമാണ് ചുറ്റും! മിന്നുന്നുണ്ടകലെയവിടെയോ വെളിച്ചപ്പൊട്ടുകൾഉടയുന്നു കുപ്പിച്ചില്ലുകൾവഴുവഴുത്ത നാവുകൊണ്ടട്ടഹസിക്കുന്നു,ആരൊക്കെയാണവർ?ഭയമാകുന്നമ്മേഇരുട്ടത്താദ്യമല്ലേ ഞാൻ! പിടയും കുഞ്ഞുമീനുകളെചിറകരിഞ്ഞുപച്ചയ്ക്കു തിന്ന്,ബാക്കിയായ മുള്ളുകൊണ്ടെൻകണ്ണുകൾ കൊത്തിപ്പറിച്ചവറ്റകൾ,പിന്നെ മണൽപ്പൊത്തിൽ മുഖംപൂഴ്ത്തി, കാലുകൾ കൂട്ടിക്കെട്ടി വലിച്ചൂ നിർദ്ദയം. ചുറ്റുംനിന്ന്കലപിലകൂട്ടുന്നു പട്ടികൾ,കടിച്ചുവലിക്കുന്നെൻ ചുണ്ടുകൾമണക്കുന്നു ദേഹമാകെ,ശേഷം നക്കിനക്കികുടഞ്ഞുകുടഞ്ഞ്,ഒരു കീറത്തുണിപ്പോലെ. വായ്തുറക്കാൻ വയ്യല്ലോയെനിക്ക്കുടുങ്ങിക്കിടപ്പുണ്ട്,മണൽത്തരികൾ,വായു കടക്കുന്നിടത്തെല്ലാം.കേൾക്കുന്നുണ്ടോയെൻ്റഒച്ചയില്ലാനിലവിളി, ചൊല്ലമ്മേഞാൻ ചെയ്ത തെറ്റെന്ത്‌? അച്ഛൻവരുമ്പോഴമ്മപറയണേ,ഞാനിനി പലഹാരപ്പൊതി തട്ടിപ്പറിക്കില്ല,വാവയെ കൊഞ്ചിച്ച് ഇക്കിളി കൂട്ടില്ല,അമ്മയുരുട്ടിയ മാമുണ്ടുContinue Reading

വിയർപ്പിന്റെ നീണ്ട കൈകൾഞെരുക്കിയ ഒരുച്ചയിൽവേനലിന്റെ തനിരൂപംകണ്ടു പകച്ചു ഞാൻ കാറ്റിന്റെ ചെറിയ മാളങ്ങൾപോലും പണ്ടേയടച്ച്‌ചിതൽ വന്നു മൂടിനിമിഷങ്ങളെണ്ണിത്തുടങ്ങിയ ജീവനുംഒരിടവേള കിട്ടികാഴ്ചകളിൽ ഇരുട്ട്കോട്ടയൊരുക്കികാതിൽ വന്നതെല്ലാംചുടുകാറ്റിൻ അപസ്വരങ്ങൾ നെറികെട്ട സ്വപ്‌നങ്ങൾ ഒടുങ്ങുന്ന നേരത്ത്വിരൽതുമ്പത്ത് മഴയുടെ സ്പർശംമഴനൂലുകൾ നെയ്ത കുളിരുടുപ്പ്കുന്നിറങ്ങിയ സാന്ത്വനത്തുള്ളികൾപ്രളയരാഗം വരെ പാടട്ടെപ്രാണന്റെ കടലിൽ ചേർന്നിടട്ടെ എനിക്കിത് ആശ്വാസ വചനംആയുസ്സിനോട് ചേർത്തുകിട്ടിയആതുര ലേപനം. വര: പ്രസാദ് കാനത്തുങ്കൽ കവർ : ജ്യോതിസ് പരവൂർContinue Reading

ഓർമ്മകൾ പെയ്യുന്ന രാവിൻ തൊടിയിൽനിൻ സ്വരം തേടുന്ന രാപ്പക്ഷി ഞാൻകൈതപൂക്കുന്ന രാത്രിസുഗന്ധമെൻകരളു കൊത്തിപ്പിളർത്തുന്നു കഴുകനായ്. പേടിയാണിന്നുമീ രാവിനെ, മമപ്രാണനെ കൊത്തിപ്പറന്നു പോയെവിടെയോമൗനവാല്മീകത്തിലേകാന്ത തപമിരുന്നു-രുകുകയാണെന്‍റെ ദുഃഖമോക്ഷത്തിനായ്. കാലം വിടർത്തിയ, കൗമാര പുഷ്പത്തിൻകനവിതൾ നുള്ളിക്കളിച്ച കാലത്തെന്നോകല്പനാജാലകം മെല്ലെ തുറന്നെന്‍റെകരളിൽ പറന്നെത്തി പ്രേമചകോരം. പൂനിലാവൊഴുകുന്ന പുഴയോരനനവിലുംഇരുൾവീണ മൺപാതയരികിലും പിന്നെ,കാവിലും, കടവിലും അമ്പലക്കോണിലുംതൂവൽ കൊഴിച്ചിട്ട ചിത്രപതംഗങ്ങൾ. ഒരുപാട് സ്വപ്നങ്ങളുളളിൽ നിറച്ചിട്ട്പിരിയാതിരിക്കുവാൻ മോഹിച്ച നാളുകൾഅറിയാതെ പിൻതുടർന്നുയിരിനായ് ദാഹിച്ചുക്രൂരമതാന്ധക്കോമരക്കോലങ്ങൾ.,ജാതിവേതാളങ്ങളമ്പെയ്തുവീഴ്ത്തിയപ്രണയകപോതം കുറുകുന്ന നെഞ്ചിൽഒരു നിത്യസ്മാരകം തീർത്തതിൽ തിരിവച്ചുപ്രാർത്ഥിക്കയാണു ഞാൻ നിന്നിലേക്കെത്താൻ.Continue Reading

പ്രഭാതംനിവർന്നു നിരക്കവേഎന്റെ ജാലകത്തുറസുകളിൽകതിർക്കൈകൾ നീട്ടികാലഹരണപ്പെട്ട മനസ്സിൽഒന്നെത്തിനോക്കാൻവെമ്പുന്ന പകലോൻ! മനസ്സ്പ്രകാശവേഗവും കടന്ന്ഓരോ രാത്രിയിലുംആകാശത്തിനുമീതെസൂര്യനുമുമ്പേഎത്രയോ പ്രകാശവർഷമകലെകുതിച്ചിരിക്കും. വിഭജിക്കപ്പെട്ട നിറങ്ങളിൽമഴവില്ലുകൾ കണ്ടുകൊണ്ടേയിരിക്കും. മഴവിൽക്കാഴ്ച്ചകൾസ്വപ്നങ്ങളിൽവസന്തമൊരുക്കുകയായിരിക്കും. സൗന്ദര്യത്തെവർണ്ണിച്ചുവർണ്ണിച്ച്വസന്തത്തിൽ ഗ്രീഷ്മത്തെആഗിരണംചെയ്തുകൊണ്ടേയിരിക്കും. അപ്പോൾസ്പഷ്ടമായ സൗന്ദര്യത്തെവിചിത്രമായക്രമീകരണങ്ങളിൽപരിഷ്കരിച്ചുപരിഷ്കരിച്ച്സങ്കീർണമായൊരുകാലഹരണപ്പെടലിൽനിന്ന്വലിച്ചു താഴെയിടാൻഎത്തുന്നത്ഉദിക്കുന്ന സൂര്യനായിരിക്കും. കവർ : സി പി ജോൺസൺContinue Reading