കെ തങ്കപ്പൻ

പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ച് എറണാകുളത്ത് വിശ്രമജീവിതം.
കവിതസമാഹാരങ്ങൾ :
1.ചോര വീഴാത്ത ഭൂമി (സെക്കുലർ ബുക്സ് )
2.കവിജീവിതം (ഡിസി. കറന്റ്‌ ബുക്സ് )
3.ഭൂമി മനുഷ്യനോടു പറഞ്ഞു (SPCS കോട്ടയം )
4.സ്വപ്‌നങ്ങൾ മോഷ്ടിക്കപ്പെടും കാലം (ഗ്രീൻ ബുക്സ് )

1സൂര്യാസ്തമയംകാഞ്ഞ കനൽച്ചിരിദൂരെയല്ലാതിരുണ്ടനിഴൽച്ചുഴികാത്ത് കടൽക്കരയിൽ തിരത്തോറ്റംഏറെ പഠിച്ചു, വായിച്ചുഅന്തർദാഹമൂർച്ഛയിൽദേഹമടിമുടിയുദ്ധ്രുതംഏകവസ്തുമറ്റൊരാഴക്കടൽ 2കണ്ടതൊന്നും സത്യമല്ലകേട്ടതൊന്നു-മോങ്കാരപ്പൊരുളുമല്ലകാഴ്ചകൾക്കുംവേഴ്ചകൾക്കുമപ്പുറംഅളന്നളവറിയാത്തൊരാഴംഭ്രഹ്മണമേകാന്തം 3എന്റെനെറുകയിറുകെപ്പുണർന്നുവൻകരപകർന്നാടുവാൻ പോരൂ സ്വന്തം എന്നുള്ളത്സിരാതന്തുവിൽതീപടർത്തുന്നുതൊട്ട്…. തൊടാതെ നീ…മുട്ടി മുകരാതെ നീകത്തിയമരാതെ നീകല്പാന്തകാലങ്ങളിൽഭ്രമണവേഗങ്ങളിൽഭ്രമണവേഗങ്ങളിൽ.Continue Reading

1അറ്റവേരിൻ കടയ്ക്കൽഇട്ടുമൂടുന്നു നോവുകൾ ഉച്ചവാടിപ്പടിയിറങ്ങുന്നുപച്ച പാതിവരണ്ട നിലങ്ങൾ ഒച്ചയില്ല…ഒളികണ്ണയച്ചൊരുനോട്ടമില്ല.അഗ്നിപെറ്റുവിതുമ്പുന്ന മണ്ണിത്. നഗ്നമാണ്അകം പുറം കായ്ക്കാത്തഭഗ്നസ്വപ്നങ്ങൾഉണങ്ങിയ പാഴ്മരം. എങ്ങുമില്ലാത്തണൽചുവടുഴിഞ്ഞ് ഖിന്നനിവൻനിന്നെയോർക്കുന്നു ധാത്രി. 2കുടിയിറങ്ങി-ത്തിരിഞ്ഞുനില്ക്കുന്നുവോഉടലറുത്തതലകൾക്കു താങ്ങായ്. എവിടെയുംഅറ്റവേര്അസ്വസ്ഥഹൃദയമേനിവർന്നിങ്ങെണീക്കാം മറുവഴി-ക്കെരികണ്ണുപായിച്ച്കവലയിലുണ്ടിവ-നെന്നുമനാഥൻ. കവർ: ജ്യോതിസ് പരവൂർContinue Reading

ഒരുവന്റെകാൽച്ചവിട്ടേറ്റ്ഉയിർക്കാമെന്നു മോഹിച്ചുകായാലോരത്തവൾ! വിധിയെ പഴിച്ചില്ലവിധിച്ചവനോട് കയർത്തില്ലജലസമാധിയിൽകായലോരത്ത്നീണ്ടു നിവർന്ന് നിർമ്മമരായിസമയമായില്ലെന്നകന്ന്പരിത്യാഗമൂർത്തികൾവഴുക്കലെന്ന്തൊട്ടുതൊടാതെ അകലംകുറിച്ചുഉടൽപ്പെരുക്കം കണ്ടുകണ്ട്‌ചെത്തമേറെയെന്നടിപടലംഉഴിഞ്ഞു മറയുന്നവർഅകന്നകന്ന്ഒളികണ്ണാലൊപ്പുന്നവർപതിഞ്ഞ കാൽവെപ്പോടെഇരുണ്ടു മറയുന്നവർസമയമായില്ലെന്നൂക്കറിയിച്ച്നേർനിരയിലഹങ്കരിച്ച്‌സർവസംഗപരിത്യാഗികൾ ഒടുക്കംഉടലുറഞ്ഞൊരു വിതുമ്പൽ“ഒഴിഞ്ഞു പോകട്ടെഒരുവന്റെ കാൽച്ചവിട്ടേ-റ്റുയിർക്കേണ്ട.. വേണ്ട” കാലംകടന്നുപോകുന്നുഅവളനന്തമാംജലസമാധിയിൽ കവർ: ജ്യോതിസ് പരവൂർContinue Reading

1മുറിവാതിലടച്ചു തഴുതിട്ടു.മുഷിഞ്ഞ കിടപ്പിടംതുടച്ചു പൊടിയാറ്റി.കിടന്ന കീഴ്ത്തട്ടിലെവിഴുപ്പും വെടിപ്പാക്കിഅയഞ്ഞോരഴയിലെ-ക്കൂറകൾ നനച്ചിട്ടു.പുതുതായ് കുടിപാർക്കാ-നെത്തുവോർക്കുഴിഞ്ഞിട്ടു.യാത്രകളൊടുങ്ങുന്നു.പടി ഞാനിറങ്ങുന്നു. 2കവർച്ചക്കാർക്ക് എന്തിനീ പഴയതുണിസഞ്ചി.പിഴിഞ്ഞാലുപ്പും വേർപ്പുനീരുമുണ്ടേറെച്ചൂരും.വറുതിക്കാലം കട-ഞ്ഞാറ്റിയ നെടുവീർപ്പി-ന്നവിഞ്ഞതെല്ലാം കൊഴി-ച്ചുണങ്ങിയിരിക്കന്നു.! 3അവിടെയൂതിക്കാച്ചി-ത്തെളിഞ്ഞ പ്രണയമി-ല്ലകലെക്കൊഴിച്ചിട്ടസ്വപ്നത്തൂവലുമില്ല.കവിതക്കനലൂറി-കനത്തമാറാപ്പിലെകുരുതിപ്പൂവിൻ ഗന്ധ-മൂർന്നുപോയറിഞ്ഞില്ല.എനിക്കായൊരുമുറി-വേണ്ടവേണ്ടെത്തുന്നിട-ത്തൊതുങ്ങാൻ പഠിക്കുമ്പോ-ളെന്തിനീ കലിപ്പുകൾ.കവർ : ജ്യോതിസ് പരവൂർContinue Reading

അക്കരപറ്റാൻഅച്ഛൻ തുഴഞ്ഞതോണി.മിച്ചമൂല്യമായക്ഷരം.നീളെത്തുഴയെറിഞ്ഞുസ്വപ്നസൂര്യനിൽനങ്കൂരമിട്ടൊന്നു പാടാൻ. എന്റെ ലോകംഋതുക്കൾ രജസ്വലമുദ്രതേടു-മാഗ്നേയശ്രുതിക-ളതെത്ര കണ്ണു കത്തിച്ചു. എന്റെ ആകാശംമേഘജ്വലനങ്ങൾപെയ്തുപെയ്തുർവ്വരമായഭൂവിസ്തൃതികൾ. അക്ഷരത്തണൽതാഴ്ന്നിങ്ങുണർത്തുന്നസ്വച്ഛമാം കുളിർകാറ്റെന്റെബോധിപ്രഭ. ഏതൊരുകൊടുംക്രൂരനിശിതവുംഅരിഞ്ഞെരിക്കു-മൊരാദിമരക്ഷകൻ. അച്ഛനങ്ങനെആഴിക്കുമപ്പുറം.അക്ഷരം തോണിതുഴയെന്റെ രക്ഷകൻ.Continue Reading