കവിത (Page 21)

താങ്കൾ ഊർസുലയെവരച്ചിരിക്കുന്നതുകാണുമ്പോൾ നമുക്ക് നമ്മുടെകല്യാണിമാരെഓർമ്മ വരുന്നു ഏകാന്തതയുടെഎത്ര സ൦വത്സരങ്ങൾഅവർ നരച്ച മഴവില്ലു പോലെചേറ്റു കണ്ടത്തിൽകുത്തി നിർത്തപ്പെട്ടിരിക്കുന്നു കിഴക്കുദിച്ച്പടിഞ്ഞാറസ്തമിക്കു൦സൂര്യനെപ്പോൽ കതിരാഴ്ത്തിയാഴ്ത്തിമൃതദേഹ൦ പോലെവിളറി വെളുക്കുമവർ ഇത്തിരി വെട്ടത്തിന്റെവിളുമ്പുകളിൽപിടക്കുന്ന ഹൃദയവുമടക്കിഞങ്ങളിരിക്കു൦ പൊടുന്നനെയാവു൦കൊഴുത്ത ഇരുട്ടിൽ നിന്നുമവർവെളിച്ചപ്പെടുക ഞങ്ങളവരെപൂച്ചകളെപ്പോൽഉരുമ്മാൻ തുടങ്ങു൦ താമസിയാതെഅത്ഭുതങ്ങളുടെകെട്ടഴിയു൦ ഞവുണിക്കയു൦ *കുഞ്ഞൻ കാരാമയു൦ആമ്പലു൦, പൂന്തേനു൦എന്നു വേണ്ടകണ്ണിൽ കണ്ടനിറങ്ങളെല്ലാമവർചാലിച്ചെടുക്കു൦ നിറഭേദങ്ങളാഘോഷിക്കുന്നവലിയ വെള്ളത്തിരശ്ശീലയാണ്ഞങ്ങളെന്ന്ആ അല്പപ്രാണികൾക്ക്അറിയാമായിരുന്നു കുഞ്ഞൻ കാരാമയ്ക്ക്ഒരുദിവസ൦ ആൺപേരു വീണുപിറ്റേന്ന് പെൺപേരു൦ കല്യാണിമാരടുത്തുള്ള നേരത്ത്ഞങ്ങൾ ഭൂമിയിൽ നിന്നുയരു൦ആകാശത്തു നിന്ന്ശലഭമഴ പെയ്യു൦ ഞങ്ങളാനാളുകളിൽദൈവത്തെപ്പോലെ ചിരിച്ചു ഉഴുന്നുവയലിലെമാന്ത്രിക കഥകൾ കേട്ട്പുല്ല്പായയിൽതലങ്ങു൦Continue Reading

അമ്മ തൻ നാവിൽ നിന്നുതിർന്നയക്ഷിക്കഥകൾ ഭയം വിതച്ച ബാല്യം.മുട്ടിറങ്ങും മുടി ,സാന്ധ്യശോഭയുറും നയനദ്വയം ,കുങ്കുമവർണ്ണം തൂവിത്തെറിക്കും കവിൾത്തടം,വിടർന്നുലഞ്ഞ ചുണ്ട് ,വശീകരണമന്ത്രംനിറഞ്ഞുലയും മന്ദഹാസംനിലാവ്തോല്ക്കും വെണ്മവഴിയും ഉടയാടകൾഉയർന്നു താഴും നെഞ്ചിൻ ദ്രുത ചലന നടനചാരുത.പാദപതനമേതുമില്ലാതെതുവൽസ്പർശമേല്പിയ്ക്കാതെഭൗമസഞ്ചാരംഎത്രമേൽ സുന്ദരഭാവംഅത്രമേൽ ക്ഷണവേഗഭീകരം .കാലമെത്ര കടന്നുപോകിലുംഭയമാർന്ന കഥകൾതൻ ഭീകരരാത്രികൾ കേട്ടുറങ്ങിയ നാളുകൾ ഇന്നുനിദ്രാവിഹീന യാമങ്ങൾ..!കഥകളിൽ നിന്ന് പടിയിറങ്ങിയവർപഴമയെ കൊല്ലുന്നു.എനിക്കും നിനക്കുമിടയിൽമടുപ്പില്ലാതെ നിറഞ്ഞുപെയ്യുന്നഅതിജീവനകഥകൾതൻജീവരസം തുളുമ്പി തൂവുന്ന നിറവർണച്ചെപ്പ്.……………………… കവർ : ജ്യോതിസ് പരവൂർContinue Reading

ഇക്കരെ നിന്നു പരുക്കൻവഴിയൂ- ടക്കര പറ്റാനൊരു പുഴു…. കമ്പിളിനൂലിൻ കുപ്പായവുമി- ല്ലമ്പിളി മിന്നും കനവും… വേച്ചു വിറച്ചു വിയർത്തുമുഴച്ചും മൂച്ചു പിടിച്ചും അഴന്നു വലഞ്ഞും ആഞ്ഞു ഞെരിക്കാനേതൊരു കൈ? തേച്ചു തുലയ്ക്കാനേതൊരു കാൽ?! കാണാപ്പേടികൾ ചൂഴേ നെയ്തൊരു വലയിൽ കുതറി വലഞ്ഞും അലകടലിൽ തിര, ചൊരിമണലിന്നല – യിഞ്ചിനു താണ്ടി ഞരമ്പുമിടിപ്പുകൾ പാകിയ വഴിയിൽ പുഴുവിഴയുന്നു. അക്കരയുണ്ടൊരു പച്ചപ്പിൻ തല ചക്കര കാട്ടി വിളിക്കുന്നു അക്കര ചക്കര പിന്നെയുമക്കര- യകന്നുമായുംContinue Reading

അരികിലാരുമില്ലാത്ത നേരംഓർമയിൽ നിന്നെന്നെ കടലാസിലേക്ക് പകർത്താൻ ശ്രമിച്ചു! മുഖം വരയ്ക്കാൻ തുടങ്ങുമ്പോൾമുഖം കുനിച്ചു നിൽക്കേണ്ടിവന്ന നിരാശകൾ കണ്ണുകളിൽ നിറഞ്ഞു!കാതു വരയ്ക്കുമ്പോളതിൽ കുത്തുവാക്കുകളുടെ മുള്ളുകൾ തറഞ്ഞു! കനവുകൾ നീന്തിത്തുടിക്കട്ടെ മത്‍സ്യമായ്കണ്ണുകൾക്ക് കടലാഴങ്ങൾനൽകി നിറവേറാതെപോയ സ്വപ്നമൊക്കെയുമതിൽചിപ്പിക്കുള്ളിലെ മുത്തു പോലെ തിളങ്ങുന്നു! കൈകൾ വരയ്ക്കുമ്പോൾകൈവിട്ടുപോയതൊക്കെയുംകൈക്കലാക്കുവാനുള്ള മോഹംകൈകൾരണ്ട്പോരെന്ന് പറഞ്ഞു, രണ്ടെണ്ണമധികംവരഞ്ഞു! നെഞ്ചു വരയുമ്പോളതിനുള്ളിൽപ്രണയം കൂട്ടിലകപ്പെട്ട കിളിയായിചിറകിട്ടടിക്കുന്നു! കാലുകൾ വരയുമ്പോൾകനൽപഥങ്ങളിൽ നടന്നു വെന്തതിൻചൂര് ചുറ്റിലുംപരക്കുന്നു!പഴുപ്പിച്ചു മൂർച്ചകൂട്ടിയ ഇരുമ്പായുധം പോലെവിരലുകൾ ജ്വലിക്കുന്നു! ചിത്രംപൂർത്തിയാക്കുംമുൻപേകാലുകൾ നെഞ്ചിലേക്ക് മടക്കിവച്ച് ,കൈകൾ നാലുംചിറകുകളായിContinue Reading

ഈ രാത്രിയെഒരാള്‍ പകലായുംമറ്റൊരാള്‍ സന്ധ്യയായുംവേറൊരാള്‍ പുലരിയായുംവരയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്ഓരോ നിറങ്ങളുംസ്വപ്നത്തിന്റെപാലറ്റില്‍ നിന്നുംകാണാതാവുന്നത്. ഈ രാത്രിയെരാത്രി എന്നുമാത്രമല്ലഇടയ്‌ക്കൊക്കെ പകലേയെന്നുംനീട്ടി വിളിക്കാവുന്നതാണ്. അല്ലെങ്കില്‍വിളക്കുകള്‍ക്കു ചുറ്റുംഇങ്ങനെ കറങ്ങുവാന്‍ചിറകുകള്‍ഉണ്ടാവില്ലായിരുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading